Medical negligence

വേണുവിന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതിയിലാണ് നടപടി. വേണുവിന് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്നാണ് പരാതിയിൽ പറയുന്നത്.

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; നവജാത ശിശു മരിച്ചു
പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. മതിയായ ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചെന്നാണ് കുടുംബത്തിൻ്റെ ആരോപണം. പ്രസവത്തിൽ കുഞ്ഞിൻ്റെ ഇടത് കൈക്ക് പരിക്കേറ്റെന്നും മതിയായ സൗകര്യങ്ങളില്ലാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഡിഎംഒ തലത്തിൽ അന്വേഷണം ആരംഭിച്ചു.

നീതി കിട്ടുമെന്ന പ്രതീക്ഷയില്ല; ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധുവിന്റെ പ്രതികരണം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധു, മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ രംഗത്ത്. ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായി ഹാജരാകാൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിന്ധുവിന്റെ പ്രതികരണം. ചടങ്ങുകൾ പൂർത്തിയാകും മുൻപേ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത് ശരിയായില്ലെന്നും സിന്ധു ട്വന്റിഫോറിനോട് പറഞ്ഞു.

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: പ്രതിഷേധക്കാരുമായി ഡിഎംഇ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധിക്കുന്നവരുമായി ഡി.എം.ഇ കൂടിക്കാഴ്ച നടത്തി. യുവതിയുടെ കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്നും കുടുംബത്തെ സഹായിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ യുവതി മരിച്ച സംഭവം; മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. കരിക്കകം സ്വദേശി ശിവപ്രിയയുടെ മരണത്തിലാണ് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തിയത്. മതിയായ പരിചരണം ലഭിക്കാത്തതിനാലാണ് അണുബാധ ഉണ്ടായതെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.

വേണുവിന്റെ മരണം: ചികിത്സാ പിഴവില്ലെന്ന് കണ്ടെത്തൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവം. ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ചികിത്സാ കാര്യങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. അന്വേഷണസംഘം റിപ്പോർട്ട് നാളെ ഡിഎംഇക്ക് സമർപ്പിക്കും.

“സഹായം മതിയാകില്ല, മകളെ മറക്കരുത്”: വിനോദിനിയുടെ അമ്മയുടെ അഭ്യർത്ഥന
പാലക്കാട് പല്ലശ്ശനയിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മതിയാകില്ലെന്ന് അമ്മ പ്രസീത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിക്കുന്ന 2 ലക്ഷം രൂപ ഒന്നിനും തികയില്ലെന്നും, കുട്ടിയുടെ കൃത്രിമ കൈ വയ്ക്കുമ്പോളേ ആശ്വാസമാകൂ എന്നും പ്രസീത ട്വന്റി ഫോറിനോട് പറഞ്ഞു. മകളുടെ വിദ്യാഭ്യാസം ഉൾപ്പെടെ സർക്കാർ ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

വേണുവിന്റെ കുടുംബത്തിന് കൈത്താങ്ങുമായി രമേശ് ചെന്നിത്തല; 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് രമേശ് ചെന്നിത്തല 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും. വേണുവിന് ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തിൽ സർക്കാർ തലത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിനെയും മന്ത്രിയെയും രൂക്ഷമായി വിമർശിച്ചു.

പാലക്കാട്: ചികിത്സാ പിഴവിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസ് എടുത്തത്. ആരോഗ്യ മന്ത്രിയുടെ ഇടപെടലിനുശേഷവും നടപടികൾ വൈകിയതിനെ തുടർന്നാണ് കുടുംബം നിയമനടപടികളിലേക്ക് നീങ്ങിയത്.

വേണുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദങ്ങൾ തള്ളി കുടുംബം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദങ്ങളെ തള്ളി കുടുംബം രംഗത്ത്. വേണുവിന് ചികിത്സ നിഷേധിച്ചുവെന്നും ഭാര്യ സിന്ധു ആവർത്തിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ പ്രതിഷേധം ശക്തമാവുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയെന്ന് പരാതി; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വേണുവിന്റെ കുടുംബം പരാതി നൽകി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബം, ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ചികിത്സ നിഷേധിക്കുന്ന സമീപനമുണ്ടായെന്നും, അടിയന്തരമായി ആൻജിയോഗ്രാം നടത്താൻ തീയതി നൽകിയില്ലെന്നും കുടുംബം ആരോപിക്കുന്നു. വേണുവിന്റെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ആൻജിയോ വൈകി; തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വിശദീകരണം ഇങ്ങനെ
കൊല്ലം പന്മന സ്വദേശി വേണുവിനാണ് ആൻജിയോഗ്രാം വൈകിയതിനെ തുടർന്ന് ജീവൻ നഷ്ടമായതെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകി. രോഗിക്ക് ആവശ്യമായ എല്ലാ ചികിത്സയും കൃത്യമായി നൽകിയിട്ടുണ്ടെന്നും നിലവിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.