Medical College

കോട്ടയം മെഡിക്കൽ കോളേജ് അപകടം: നവമിയെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകൾ നവമിയെ തുടർ ചികിത്സയ്ക്കായി ഇന്ന് പ്രവേശിപ്പിക്കും. ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

അപകടത്തിൽ ആരെയും കാണാനില്ലെന്ന് മന്ത്രിയെ അറിയിച്ചത് ഞാനെന്ന് സൂപ്രണ്ട് ജയകുമാർ
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത് താനാണെന്ന് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ വെളിപ്പെടുത്തി. അപകടം നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു താനെന്നും വിവരമറിഞ്ഞയുടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന 'ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ' എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ധനസഹായ റിപ്പോർട്ട് നൽകി കളക്ടർ
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനായി ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ധനസഹായം പ്രഖ്യാപിക്കുക.

മെഡിക്കൽ കോളേജിൽ ഡോക്ടറെ കയ്യേറ്റം ചെയ്തു എന്ന പരാതി വ്യാജമെന്ന് ഭർത്താവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്ടറെ കയ്യേറ്റം ചെയ്തു എന്ന പരാതിയിൽ പ്രതികരണവുമായി ഭർത്താവ് റെയ്നോൾഡ് രംഗത്ത്. ഭാര്യയുടെ മരണം മെഡിക്കൽ കോളേജിലെ അനാസ്ഥ മൂലമാണെന്നും, ഡോക്ടർക്കെതിരെയുള്ള പരാതി വ്യാജമാണെന്നും റെയ്നോൾഡ് 24 നോട് പറഞ്ഞു. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും റെയ്നോൾഡ് കൂട്ടിച്ചേർത്തു.

ബിന്ദുവിന്റെ വീട് നവീകരിക്കും; സഹായവുമായി എൻ.എസ്.എസ്
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം വീണ് മരിച്ച ബിന്ദുവിൻ്റെ വീട് നാഷണൽ സർവീസ് സ്കീം നവീകരിക്കും. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും മന്ത്രി ഡോ. ആർ. ബിന്ദു ഫോണിൽ വിളിച്ചാണ് വിവരം അറിയിച്ചത്. മകൾ നവമിയുടെ ചികിത്സയും മകൻ നവനീതിൻ്റെ തുടർപഠനവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളജ്: മന്ത്രിതല തീരുമാനത്തിന് പുല്ലുവില കൽപ്പിച്ച് ഉദ്യോഗസ്ഥർ
കോട്ടയം മെഡിക്കൽ കോളജിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാനുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കാൻ വൈകുന്നു. ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ രോഗികളെ മാറ്റാനായിരുന്നു തീരുമാനം. എന്നാൽ, ഉദ്യോഗസ്ഥ വീഴ്ചകൾ കാരണം ഇത് വൈകുകയാണ്.

കോട്ടയം മെഡിക്കൽ കോളജിലെ മെൻസ് ഹോസ്റ്റൽ അപകടാവസ്ഥയിൽ; അറ്റകുറ്റപ്പണി വൈകുന്നു
കോട്ടയം മെഡിക്കൽ കോളജിലെ മെൻസ് ഹോസ്റ്റൽ അപകടാവസ്ഥയിൽ തുടരുന്നു. പി.ജി ഡോക്ടർമാർ താമസിക്കുന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പുതിയ കെട്ടിടത്തിലേക്ക് മാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അടിയന്തരമായി പഞ്ചായത്ത് ഈ കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കളക്ടർ
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരിൽ നിന്ന് കളക്ടർ വിവരങ്ങൾ ശേഖരിക്കും. സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് കളക്ടറുടെ റിപ്പോർട്ട് തേടിയുള്ള തീരുമാനം.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാർക്കെതിരെ യൂത്ത് കോൺഗ്രസ്
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. മന്ത്രിമാരുടെയും സൂപ്രണ്ടിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥയിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രി കസേരയിലിരിക്കാൻ വീണ ജോർജ് അർഹയല്ലെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനഃപൂർവമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നും, നവമിയുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

മെഡിക്കൽ കോളജ് അപകടം; പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ
കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ താനും ആരോഗ്യമന്ത്രിയും നടത്തിയ പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ. അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം അപകടം: തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂപ്രണ്ട്
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ട്. തിരച്ചിൽ വൈകിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. പകരം സംവിധാനം ഒരുക്കാതെ കെട്ടിടം അടച്ചിടാൻ സാധിക്കുമായിരുന്നില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.