Medical College

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണമെത്തി; ശസ്ത്രക്രിയകൾ പുനരാരംഭിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് യൂറോളജി വിഭാഗത്തിലേക്ക് ഉപകരണങ്ങൾ എത്തിച്ചു. സുരേഷ് ഗോപി ഉപകരണങ്ങൾ വാങ്ങി നൽകിയതോടെ ശസ്ത്രക്രിയയ്ക്കുള്ള അഡ്മിഷൻ പുനരാരംഭിച്ചു.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽ കുമാർ രാജി വെച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽ കുമാർ രാജി വെച്ചു. വിവാദങ്ങൾക്കിടയിൽ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. രാജി കത്ത് സർക്കാരിന് മുന്നിൽ എത്തുമ്പോൾ സർക്കാർ ഈ രാജി അംഗീകരിക്കാൻ സാധ്യതയുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കുന്നു
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കുന്ന പ്രക്രിയ ആരംഭിച്ചു. കോർപ്പറേഷൻ ഇതിനോടകം ആറ് മൃതദേഹങ്ങൾ സംസ്കരിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് ഇടപെട്ടു.

മെഡിക്കൽ കോളേജ് മോർച്ചറിയിൽ സ്ഥലമില്ല; 17 മൃതദേഹങ്ങൾ സംസ്കരിക്കാതെ സൂക്ഷിക്കുന്നു
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സ്ഥലപരിമിതി രൂക്ഷം. വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി എത്തിച്ച 17 മൃതദേഹങ്ങൾ സംസ്കരിക്കാതെ സൂക്ഷിക്കുന്നു. സ്ഥലസൗകര്യം വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങൾക്ക് ക്ഷാമം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്നു. ആൻജിയോഗ്രാമിന് ഉപയോഗിക്കുന്ന ഗൈഡ് വയറിനാണ് ക്ഷാമം. ഉടൻ നടപടിയെടുക്കണമെന്ന് കാർഡിയോളജി വിഭാഗം മേധാവി സൂപ്രണ്ടിന് കത്ത് നൽകി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി ഉയർന്നു. കണ്ണൂർ സ്വദേശിയായ 53 വയസ്സുകാരൻ ശ്രീഹരി ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെന്നും, രോഗി തറയിൽ കിടന്നിട്ടും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് പ്രധാന ആരോപണം.

ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് വീഴ്ചയില്ല; വിശദീകരണവുമായി ഡോ. ഹാരിസ് ഹസൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനെത്തുടർന്ന് ചികിത്സ മുടങ്ങിയെന്ന വിവാദത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി. ആശുപത്രിയിൽ ഉണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണം തന്റേതല്ലെന്നും, അത് മറ്റൊരു ഡോക്ടർ സ്വന്തമായി വാങ്ങിയതാണെന്നും ഹാരിസ് ഹസൻ അറിയിച്ചു.

ശസ്ത്രക്രിയാ ഉപകരണം കാണാനില്ല: സഹപ്രവർത്തകർ പിന്തുണക്കാത്തതിൽ വിഷമമുണ്ടെന്ന് ഡോ.ഹാരിസ് ഹസ്സൻ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണം കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഡോ.ഹാരിസ് ഹസ്സൻ. സഹപ്രവർത്തകർ തനിക്കൊപ്പം നിൽക്കാത്തതിൽ വിഷമമുണ്ടെന്നും പ്രിൻസിപ്പലിന്റെ വാർത്താ സമ്മേളനം ഞെട്ടിച്ചു എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മേലുദ്യോഗസ്ഥർക്ക് നടപടിയെടുക്കാമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

കോട്ടയം മെഡിക്കൽ കോളജ് അപകടം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം മന്ത്രി വി.എൻ. വാസവൻ കൈമാറി. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരെ മന്ത്രി നേരിൽ കണ്ടു. ജൂലൈ മൂന്നിനാണ് മെഡിക്കൽ കോളജ് വാർഡിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡോക്ടർ ഹാരിസ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡോക്ടർ ഹാരിസ്. പഴയ നെഫ്രോസ്കോപ്പുകൾ നന്നാക്കാൻ കൊടുത്തതിനെക്കുറിച്ചും, റൂമിന്റെ ഉപയോഗത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ജൂനിയർ ഡോക്ടർമാർക്ക് റൂമിൽ പ്രവേശനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ കോളേജിൽ ദുരൂഹത: ഹാരിസിനെ സംശയമുനയിൽ നിർത്തി പ്രിൻസിപ്പൽ
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഹാരിസ് ചിറക്കലിനെതിരെ സംശയങ്ങൾ ഉന്നയിച്ചു. ഹാരിസിൻ്റെ മുറിയിൽ നടത്തിയ പരിശോധനയിൽ കാണാതായെന്ന് പറയപ്പെടുന്ന ഉപകരണം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ മുറിയിൽ ആരോ കടന്നതിൻ്റെ സൂചനകളുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; കടുത്ത നടപടിയെന്ന് പ്രിൻസിപ്പൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവികൾക്ക് പരസ്യ പ്രതികരണങ്ങൾ വിലക്കി. ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കിയ ഡോ. ഹാരിസ് ഹസന്റെ പ്രസ്താവനയ്ക്കും, ഡോ. മോഹൻദാസിന്റെ സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റിനും പിന്നാലെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പുതിയ നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. ചട്ടലംഘനം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകി.