Madras High Court

അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചു; ഇളയരാജയ്ക്ക് അനുകൂല വിധി
അനുമതിയില്ലാതെ തൻ്റെ പാട്ട് ഉപയോഗിച്ചതിനെതിരെ ഇളയരാജ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ അനുകൂല വിധി. പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഡ്യൂഡ് എന്ന സിനിമയിൽ തൻ്റെ രണ്ട് ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ഇളയരാജ ഹർജിയിൽ ആരോപിച്ചു. മൈത്രി മൂവി മേക്കേഴ്സിന് ഗാനങ്ങൾ ഉപയോഗിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തി.

വിജയ്യുടെ പ്രചാരണ വാഹനം പിടിച്ചെടുത്ത് പൊലീസ്; ഹൈക്കോടതിയുടെ പരാമർശം നിർണ്ണായകമായി
മദ്രാസ് ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്ന് വിജയിയുടെ പ്രചാരണ വാഹനം പോലീസ് പിടിച്ചെടുത്തു. കരൂരിൽ നടന്ന അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിജയ് തയ്യാറാകാത്തതിനെയും കോടതി വിമർശിച്ചു. ഐപിഎസ് ഉദ്യോഗസ്ഥ അശ്ര ഗർഗിനാണ് അന്വേഷണ ചുമതല.

കരൂർ അപകടം: വിജയുടെ കാരവൻ പിടിച്ചെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
കരൂർ അപകടത്തിൽ മദ്രാസ് ഹൈക്കോടതി നിർണ്ണായക ഉത്തരവിട്ടു. ടി വി കെ അധ്യക്ഷൻ വിജയുടെ കാരവൻ പിടിച്ചെടുക്കാനും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും കോടതി ഉത്തരവിട്ടു. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്ത വിജയ്ക്കെതിരെ കോടതി വിമർശനമുന്നയിച്ചു.

കരൂർ ദുരന്തം: ടിവികെ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കരൂർ ദുരന്തത്തിൽ ടിവികെ നേതാക്കൾക്ക് തിരിച്ചടി. സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിൻ്റെയും മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ദുരന്തത്തിൽ നേതാക്കൾ ഒളിച്ചോടിയ സംഭവം ഉൾപ്പെടെ വിജയ്ക്കെതിരെ കോടതി അതിരൂക്ഷമായ വിമർശനം ഉന്നയിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

കരൂർ ദുരന്തം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി
കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊതുസ്ഥലങ്ങളിലെ റാലികൾക്കും പാർട്ടി പരിപാടികൾക്കും തമിഴ്നാട്ടിൽ ഹൈക്കോടതി വിലക്കേർപ്പെടുത്തി. കരൂരിലേത് മനുഷ്യനിർമ്മിത ദുരന്തമാണെന്ന് ഹൈക്കോടതി വിമർശിച്ചു.

കരൂർ ദുരന്തം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; റോഡിലെ പൊതുയോഗങ്ങൾക്കും വിലക്ക്
കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടൻ സി.ബി.ഐക്ക് കൈമാറുന്നത് എങ്ങനെയാണെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും കോടതി ചോദിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളിലെ പൊതുയോഗങ്ങൾ കോടതി നിരോധിച്ചു.

കരൂര് അപകടം: ഹൈക്കോടതി ഇന്ന് മൂന്ന് ഹര്ജികള് പരിഗണിക്കും
കരൂര് അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്ജികള് ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള് പരിഗണിക്കും. തമിഴക വെട്രി കഴകത്തിന്റെ ഹര്ജി, ടിവികെ നേതാക്കളുടെ ജാമ്യാപേക്ഷ, വിജയ്യെ പ്രതിചേര്ക്കണമെന്ന ഹര്ജി എന്നിവയാണ് കോടതി പരിഗണിക്കുന്നത്. ഇതിനിടെ വിജയ്യ്ക്ക് നേരെ ചെരുപ്പ് എറിയുന്ന ദൃശ്യങ്ങള് പുറത്തുവന്നു.

കരൂര് ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിന് പിന്നിൽ ഡിഎംകെ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെ നേതാക്കളായ എന്. ആനന്ദ്, നിര്മ്മല് കുമാര് എന്നിവര് ഒളിവിലാണ്.

കരൂർ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കില്ല
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ടിവികെ പാർട്ടി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഇന്ന് പരിഗണിക്കില്ല. പ്രത്യേക സിറ്റിംഗ് റദ്ദാക്കിയതിനാൽ ഹർജി വെള്ളിയാഴ്ച അവധിക്കാല ബെഞ്ച് പരിഗണിക്കാൻ സാധ്യതയുണ്ട്. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഗൂഢാലോചനയുണ്ടെന്നും ടിവികെ ആരോപിക്കുന്നു.

തമിഴക വെട്രിക് കഴകം റാലി: ഉപാധികൾ ലംഘിച്ചതിന് കേസ്, വിമർശനവുമായി ഹൈക്കോടതി
തമിഴക വെട്രിക് കഴകം റാലികൾക്ക് 23 ഉപാധികളോടെ പൊലീസ് അനുമതി നൽകിയിരുന്നു. എന്നാൽ ഒരു ഉപാധിയും പാലിക്കപ്പെടാത്തതിനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചു. പതിനായിരം പേർക്ക് പങ്കെടുക്കാവുന്ന കരൂരിലെ റാലിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തതിനെ തുടർന്ന് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.

നയൻതാരയുടെ ഡോക്യുമെന്ററി: രംഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ച കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ
നയൻതാരയുടെ ഡോക്യുമെന്ററിയിൽ ചന്ദ്രമുഖി സിനിമയുടെ രംഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന ഹർജിയിൽ മദ്രാസ് ഹൈക്കോടതി TARC സ്റ്റുഡിയോസിനോട് മറുപടി തേടി. ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ രംഗങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചതിന് ധനുഷിന്റെ വണ്ടർബാർ ഫിലിംസും ഡോക്യുമെന്ററി നിർമ്മാതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യുമെന്ററിയിൽ നിന്ന് രംഗങ്ങൾ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും എബി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.

കസ്റ്റഡി മരണം: അജിത് കുമാറിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കെ. അജിത് കുമാറിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ നൽകിയത്. കേസിലെ സി.ബി.ഐ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും സാക്ഷിക്ക് സംരക്ഷണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.