Lok Sabha

മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ പ്രതിഷേധം; ലോക്സഭയിൽ ബഹളം
മന്ത്രിമാരെ ജയിലിലാക്കിയാൽ അവരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചു. അഞ്ചുവർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം തടവിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.

ഓൺലൈൻ ഗെയിമിംഗ് ബിൽ ചർച്ചയില്ലാതെ പാസാക്കി ലോക്സഭ
ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചത്. ഓൺലൈൻ വാതുവെപ്പുകൾക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്നതാണ് നിയമം.

അറസ്റ്റിലായാൽ മന്ത്രിയെ നീക്കം ചെയ്യാനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ
അഞ്ചുവർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു ബില്ലിന്റെ അവതരണം. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് ബിൽ ജെ.പി.സിക്ക് വിടാമെന്ന് അമിത് ഷാ അറിയിച്ചു.

വഖഫ് ബിൽ ചർച്ച: പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു
വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് വിവാദമായി. അസുഖബാധിതയായ ബന്ധുവിനെ കാണാൻ വിദേശത്ത് പോയതായി വിവരം. കോൺഗ്രസ് വിപ്പ് നൽകിയിട്ടും പ്രിയങ്ക ലോക്സഭയിൽ എത്തിയില്ല.

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല
ലോക്സഭയിൽ വഖഫ് ബിൽ ചർച്ച നടക്കുമ്പോൾ പ്രിയങ്ക ഗാന്ധി എത്തിയില്ല. കോൺഗ്രസ് വിപ്പ് നൽകിയിട്ടും പ്രിയങ്ക പാർലമെന്റിൽ എത്തിയില്ല. പ്രിയങ്കയുടെ അസാന്നിധ്യം ഉത്കണ്ഠാജനകമാണെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് ബിൽ പാസാക്കിയത്.

വഖഫ് ബിൽ: മുസ്ലിം വിരുദ്ധമല്ലെന്ന് കിരൺ റിജിജു
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു വിശദീകരണം നൽകി. മുസ്ലിം സമുദായത്തിന് എതിരല്ല ഈ ബില്ലെന്ന് മന്ത്രി വ്യക്തമാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് പ്രമേയം രാജ്യസഭാ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് സുരേഷ് ഗോപി
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം രാജ്യസഭയുടെ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് സുരേഷ് ഗോപി എംപി ലോക്സഭയിൽ പറഞ്ഞു. 1987-ൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പരാമർശിക്കവെയാണ് കെ. രാധാകൃഷ്ണൻ എംപി സുരേഷ് ഗോപിയുടെ പേര് ലോക്സഭയിൽ ഉന്നയിച്ചത്. വഖഫ് വിഷയത്തിൽ രാജ്യസഭയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം. ന്യൂനപക്ഷങ്ങളുടെ പണം തട്ടിയെടുക്കുന്നവരെ പിടികൂടാനാണ് ബില്ലെന്ന് കേന്ദ്ര സർക്കാർ.

വഖഫ് ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് കിരൺ റിജിജു
വഖഫ് നിയമ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ വ്യക്തമാക്കി. വഖഫ് വസ്തുവകകളുടെ പരിപാലനത്തിൽ സുതാര്യത ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിതമായ അധികാരം നൽകിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി
സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ച ഭേദഗതികളോടെയാണ് വഖഫ് ബോർഡ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എട്ട് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം ബിൽ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ എതിർപ്പിനെ അവഗണിച്ചാണ് ബിൽ പാസാക്കിയത്.

വഖഫ് ബിൽ: എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ്
വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ എംപിമാരോട് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവുമില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിക്കും.