KTU

വിഭജന ഭീതി ദിനാചരണം: മന്ത്രിയുടെ നിർദേശം കൈമാറിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്
വിഭജന ഭീതി ദിനാചരണം വേണ്ടെന്ന് കോളേജുകൾക്ക് നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സാങ്കേതിക സർവകലാശാല വിസി ഒരുങ്ങുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം കോളേജുകൾക്ക് കൈമാറിയ സംഭവത്തിൽ ഡീൻ-അക്കാഡമിക്സിനോട് താൽക്കാലിക വിസി വിശദീകരണം തേടി. അഞ്ചു ദിവസത്തിനകം ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധി; ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ച് വിസി
സാങ്കേതിക സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈസ് ചാൻസലർ ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയതിനെ തുടർന്നാണ് അടിയന്തര നടപടി. ഫിനാൻസ് കമ്മിറ്റി യോഗത്തിന് ശേഷം സിൻഡിക്കേറ്റ് യോഗം ചേർന്ന് ബജറ്റ് അംഗീകരിക്കുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെ.ടി.യുവിൽ ഗുരുതര പ്രതിസന്ധി; ശമ്പളവും പെൻഷനും മുടങ്ങി, സർട്ടിഫിക്കറ്റില്ല
കേരള സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങി, വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല. സിൻഡിക്കേറ്റ് യോഗം ചേരാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.

കെ.ടി.യു ഇയർ ബാക്ക്: പ്രതിഷേധം ശക്തമാക്കി എസ്.എഫ്.ഐ
കേരള സാങ്കേതിക സർവ്വകലാശാലയിലെ ഇയർ ബാക്ക് സമ്പ്രദായത്തിനെതിരെ എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ച് ശ്രദ്ധേയമായി. ഇയർ ബാക്ക് സംവിധാനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടിയന്തരമായി ചർച്ച ചെയ്യാനായി കമ്മിറ്റികൾ ചേരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഇയർ ഔട്ടായി നിൽക്കുന്ന വിദ്യാർത്ഥികളെ തുടർ സെമസ്റ്ററുകളിൽ താൽക്കാലികമായി പ്രവേശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെടിയു വിവാദം: സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ്
കെടിയു പരീക്ഷാ നടത്തിപ്പിനായി സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. സർവകലാശാലയെ തകർക്കാൻ വിവാദ വ്യവസായികൾ ശ്രമിക്കുന്നെന്നും ആരോപണം. ചില വർഗീയ രാഷ്ട്രീയ ധാരകൾ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്നെന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം: ചാൻസലറുടെ നടപടി അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമാണെന്ന് മന്ത്രി ആർ ബിന്ദു പ്രസ്താവിച്ചു. സംസ്ഥാന സർക്കാരുമായി ആലോചിക്കാതെയാണ് ചാൻസലർ നിയമനം നടത്തിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. നിയമ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.