KPCC

കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന; കോൺഗ്രസിൽ സജീവ ചർച്ചകൾ, കൂടുതൽ അവസരങ്ങൾ യുവജനങ്ങൾക്ക്
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സജീവ ചർച്ചകളിലേക്ക്. കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകുന്നതിനെക്കുറിച്ച് ആലോചനകളുണ്ട്. പുനഃസംഘടനയിൽ പരാതികൾ ഇല്ലാതെ പൂർത്തിയാക്കാൻ ആണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനും, ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിനും, കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കുന്നതിനും പദ്ധതിയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, രണ്ടു മാസത്തിനുള്ളിൽ പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമം.

കെ. സുധാകരന്റെ വാദം തള്ളി എഐസിസി; ഹൈക്കമാൻഡിന്റെ വിശദീകരണം ഇങ്ങനെ
കെപിസിസി പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന കെ. സുധാകരന്റെ വാദം എഐസിസി തള്ളി. മാറ്റം സംബന്ധിച്ച് സുധാകരനുമായി രണ്ട് തവണ സംസാരിച്ചുവെന്ന് ഹൈക്കമാൻഡ് അറിയിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് കെപിസിസി; അഴിച്ചുപണി ഉണ്ടാകില്ലെന്ന് സണ്ണി ജോസഫ്
പുതിയ കെപിസിസി നേതൃത്വം ഹൈക്കമാൻഡുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. സഹഭാരവാഹികളെ നിയമിക്കുന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.

സണ്ണി ജോസഫും ടീമും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പുതിയ ഭാരവാഹികളും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പുകൾ, സഹ ഭാരവാഹികളെ നിയമിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

കേരളത്തില് കോണ്ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട്; സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ സ്ഥാനമേറ്റു. കേരളത്തിന് കൂട്ടായ പ്രവര്ത്തനമാണ് ആവശ്യമെന്നും കോണ്ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്ഡിനും കേരളത്തിലെ കോണ്ഗ്രസിനും അദ്ദേഹം നന്ദി അറിയിച്ചു.

“പാർശ്വവൽക്കരിക്കപ്പെട്ടവരെ മാറ്റിനിർത്തരുത്”; കെപിസിസി നേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ്
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റതിന് പിന്നാലെ, കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതികൾ പരിഹരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. കെപിസിസി ഓഫീസിലെ മീഡിയ റൂമിൽ സ്ഥാപിച്ചിട്ടുള്ള മുൻ പ്രസിഡന്റുമാരുടെ ഫോട്ടോകൾ ചൂണ്ടിക്കാട്ടി ഒരു പ്രത്യേക വിഭാഗത്തെ മാത്രം മാറ്റി നിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. പുതിയ നേതൃത്വത്തിന് എല്ലാ പിന്തുണയും കെ. സുധാകരൻ അറിയിച്ചു.

സണ്ണി ജോസഫ് ധീരനായ നേതാവ്, കെപിസിസിക്ക് പുതിയ ടീം; അഭിനന്ദിച്ച് കെ.സി. വേണുഗോപാൽ
കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റ സണ്ണി ജോസഫിനെ കെ.സി. വേണുഗോപാൽ അഭിനന്ദിച്ചു. സണ്ണി ജോസഫ് ധീരനായ നേതാവാണെന്നും കെപിസിസിയുടെ ചുമതല അദ്ദേഹം ഭംഗിയായി നിർവഹിക്കുമെന്നും കെ.സി. വേണുഗോപാൽ എം.പി പ്രസ്താവിച്ചു. പുതിയ കെപിസിസി ടീം ഉടൻ തന്നെ ഡൽഹിക്ക് പോകുമെന്നും അഖിലേന്ത്യാ നേതാക്കളുമായി ചർച്ചകൾ നടത്തുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.

പുതിയ നേതൃത്വത്തിൽ വിശ്വാസമെന്ന് എ.കെ. ആന്റണി; 2001-നേക്കാൾ വലിയ വിജയം പ്രതീക്ഷിക്കുന്നു
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പുതിയ കെപിസിസി നേതൃത്വത്തിന് പിന്തുണ അറിയിച്ചു. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ എ.കെ. ആന്റണിയുടെ വസതിയിലെത്തി അനുഗ്രഹം തേടി. 2001-നേക്കാൾ വലിയ വിജയം പുതിയ നേതൃത്വത്തിലൂടെ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എ.കെ. ആന്റണി പറഞ്ഞു.

കെപിസിസി അധ്യക്ഷനായിരുന്ന കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ
കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് താൻ നടത്തിയ പ്രവർത്തനങ്ങൾ കെ. സുധാകരൻ വിശദീകരിച്ചു. പുതിയ കെപിസിസി നേതൃത്വം സ്ഥാനമേൽക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ തൃപ്തിയുണ്ടെന്നും എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നേറാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകരനെ ശക്തിപ്പെടുത്താനാണ് കെപിസിസി പ്രസിഡന്റാക്കിയതെന്ന് സണ്ണി ജോസഫ്
കെ. സുധാകരനെ തൃപ്തിപ്പെടുത്താനല്ല, അദ്ദേഹത്തെ ശക്തിപ്പെടുത്താനാണ് തന്നെ കെപിസിസി പ്രസിഡന്റാക്കിയതെന്ന് സണ്ണി ജോസഫ്. പുതിയ നേതൃനിര ഒരു ടീമായി പ്രവർത്തിക്കുമെന്നും പാർട്ടിയിൽ അച്ചടക്കം അത്യാവശ്യമാണെന്നും അദേഹം വ്യക്തമാക്കി. പിണറായി സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെയും ജനദ്രോഹനയങ്ങൾക്കെതിരെയും ശക്തമായ പ്രവർത്തനം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

കെപിസിസി അധ്യക്ഷസ്ഥാനം: ആൻ്റോ ആൻ്റണിക്ക് കടുത്ത അതൃപ്തി
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ആൻ്റോ ആൻ്റണിക്ക് കടുത്ത അതൃപ്തി. ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത തീരുമാനത്തിൽ ആൻ്റോ ആൻ്റണിയും അദ്ദേഹത്തിന്റെ അനുയായികളും അമ്പരന്നിരിക്കുകയാണ്. തനിക്കെതിരെ ഒരു ഉപജാപക സംഘം പ്രവർത്തിച്ചുവെന്ന് ആൻ്റോ ആൻ്റണി പ്രതികരിച്ചു.