KPCC

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി; പരിപാടിയിൽ നിന്ന് വിട്ട് നിന്ന് ചാണ്ടി ഉമ്മൻ
കെപിസിസി പുനഃസംഘടനയിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ കെപിസിസി പരിപാടിയിൽ നിന്ന് വിട്ടുനിന്നു. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട്റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരെ ഇന്നലെ ചാണ്ടി ഉമ്മൻ പരസ്യമായി പ്രതികരിച്ചിരുന്നു. കെപിസിസി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചു

കെപിസിസി വൈസ് പ്രസിഡന്റായതിന് പിന്നാലെ നന്ദി അറിയിച്ച് രമ്യ ഹരിദാസ്
കെപിസിസി വൈസ് പ്രസിഡന്റായി നിയമിതയായ ശേഷം രമ്യ ഹരിദാസ് തൻ്റെ പ്രതികരണവും നന്ദിയും അറിയിച്ചു. കോൺഗ്രസ് പാർട്ടി മറ്റു പാർട്ടികളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും രമ്യ തൻ്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ തനിക്ക് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ചും രമ്യ സംസാരിക്കുന്നു.

കെപിസിസി ജംബോ കമ്മിറ്റി; പരിഹാസവുമായി പി. സരിൻ രംഗത്ത്
കെപിസിസിക്ക് പുതിയ ജംബോ കമ്മിറ്റി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.ഐ.എം നേതാവ് പി. സരിൻ പ്രതികരണവുമായി രംഗത്തെത്തി. പുതിയ കെപിസിസി ലിസ്റ്റിൽ പി.വി. അൻവർ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ എന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് പിന്നാലെ കെ.പി.സി.സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റുമായി വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്തെത്തി.

കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി
കെ.പി.സി.സി.യുടെ പുതിയ ഭാരവാഹി പട്ടികയിൽ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏറെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഈ പട്ടിക പ്രഖ്യാപിച്ചത്. രാഷ്ട്രീയകാര്യ സമിതിയിലേക്ക് ആറ് പുതിയ അംഗങ്ങളെ എ.ഐ.സി.സി നേതൃത്വം ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ഷമ മുഹമ്മദ്
കെ.പി.സി.സി പുനഃസംഘടനയിൽ ഷമ മുഹമ്മദിന് അതൃപ്തി. സെക്രട്ടറിമാരുടെ പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ഷമയുടെ പ്രതികരണം. ചാണ്ടി ഉമ്മനെ പരിഗണിക്കുന്നില്ലെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

കെപിസിസി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചു; 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ
കെപിസിസി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരെയും 13 വൈസ് പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി എഐസിസി പട്ടിക പുറത്തിറക്കി. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് പേരെ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറെ നാളായി ഒഴിഞ്ഞുകിടന്ന ട്രഷറർ സ്ഥാനത്തേക്ക് വി.എ നാരായണൻ എത്തും.

ഗാന്ധിജയന്തി ദിനത്തിൽ ഗാസ ഐക്യദാർഢ്യ സദസ്സുകളുമായി കോൺഗ്രസ്
ഗാന്ധിജയന്തി ദിനത്തിൽ (ഒക്ടോബർ 2) ഗാസയിലെ വംശഹത്യക്കിരയാകുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസി സദസ്സുകൾ സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 'മാനിഷാദ' എന്ന പേരിൽ ഐക്യദാർഢ്യ സദസ്സുകൾ നടക്കും. വൈകുന്നേരം 5 മണിക്ക് നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന സദസ്സുകളിൽ സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കെപിസിസി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷും സണ്ണി ജോസഫും തമ്മിൽ വാക്പോര്
കെപിസിസി ഭാരവാഹി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി.യും കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും തമ്മിൽ വാക്പോര് ഉണ്ടായി. കെ.പി.സി.സി. പ്രസിഡന്റിനെ പ്രകോപിപ്പിച്ച പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തുടർന്ന് കൊടിക്കുന്നിൽ തന്റെ പരാമർശം പിൻവലിച്ചു.

ഗൃഹസമ്പർക്കം 10 ദിവസം കൂടി നീട്ടി; വിവാദത്തിൽ ബൽറാമിന് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ
കെപിസിസി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടി 10 ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. പരിപാടി വിജയകരമാണെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. വിവാദമായ 'ബീഡി ബിഹാർ' പോസ്റ്റിൽ വി.ടി. ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി.

വി.ടി. ബൽറാം രാജിവെച്ചിട്ടില്ല; കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിശദീകരണം
വിവാദമായ ബിഹാർ ബീഡി എക്സ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ വി.ടി. ബൽറാം രാജിവെച്ചിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റായ ബൽറാം അധിക ചുമതലയായി വഹിക്കുന്ന ഡി.എം.സി. ചെയർമാൻ സ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. സി.പി.ഐ.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കെപിസിസി ആരോപിച്ചു.

ബിഹാർ ബീഡി പോസ്റ്റ് വിവാദം: വി.ഡി. ബൽറാം കെപിസിസി നേതൃയോഗത്തിൽ വിശദീകരണം നൽകി
ബിഹാർ-ബീഡി പോസ്റ്റുമായി ബന്ധപ്പെട്ട് കെപിസിസി നേതൃയോഗത്തിൽ വി.ഡി. ബൽറാം വിശദീകരണം നൽകി. പോസ്റ്റ് തന്റെ അറിവോടെയല്ലെന്നും, സോഷ്യൽ മീഡിയ ടീമിന് പറ്റിയ വീഴ്ചയാണെന്നും ബൽറാം പറഞ്ഞു. ദേശീയ വിഷയങ്ങളിൽ സ്വന്തം നിലയ്ക്കുള്ള പ്രതികരണം ഡിജിറ്റൽ മീഡിയ വിഭാഗം നടത്തേണ്ടതില്ലെന്ന് കെപിസിസി നിർദ്ദേശം നൽകി.

പോലീസ് സ്റ്റേഷനുകളിലെ മർദ്ദന ദൃശ്യങ്ങൾ ശേഖരിക്കാൻ കെപിസിസി; പ്രതിഷേധം ശക്തമാക്കാൻ നീക്കം
പോലീസ് സ്റ്റേഷനുകളിൽ നടന്ന മർദ്ദനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ കെപിസിസി തീരുമാനിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സമാനമായ നിരവധി മർദ്ദനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മർദ്ദനത്തിന് ഇരയായവരെ നേരിൽ കണ്ട് വിവരാവകാശം നൽകി മർദ്ദനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ് ആദ്യപടി.