Kottayam

കോട്ടയം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് തൊഴിൽ മേള നടത്തുന്നു.
കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ചും പാലാ അൽഫോൻസാ കോളേജും സംയുക്തമായി ‘ പ്രയുക്തി 2025’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. ഓഗസ്റ്റ് 2 ന് രാവിലെ 9 മുതൽ പാലാ അൽഫോൻസാ കോളേജിലാണ് തൊഴിൽമേള നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കോട്ടയത്ത് തെങ്ങിന് മുകളിൽ കരിക്കിടാൻ കയറിയ യുവാവ് മരിച്ചു
കോട്ടയത്ത് തെങ്ങിന് മുകളിൽ കരിക്കിടാൻ കയറിയ യുവാവ് മരിച്ചു. വൈക്കം ഉദയനാപുരം സ്വദേശി ഷിബു (46) ആണ് തലയോലപ്പറമ്പ് വടയാർ തേവലക്കാട് മരണപ്പെട്ടത്. ഷിബുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. രാമപുരം ബസ്റ്റാൻഡിന് സമീപമുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാൻ ശ്രമിച്ചത്. അശോകന്റെ കടമുറിയിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന മോഹൻദാസാണ് അക്രമം നടത്തിയത്.

കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജുവൽ ജെ. കുന്നത്തൂരിനെ തലയോലപറമ്പിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. കോട്ടയം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്, കേസിൽ 67 സാക്ഷികളുണ്ട്.

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: നാളെ കുറ്റപത്രം സമർപ്പിക്കും
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ ഡോ. മീര വിജയകുമാറിനെയുമാണ് അസം സ്വദേശി അമിത് ഉറാങ് കൊലപ്പെടുത്തിയത്. വിജയകുമാറിന്റെ ഫോൺ മോഷ്ടിച്ച് അമിത് 2.79 ലക്ഷം രൂപ തട്ടിയെടുത്തതാണ് കൊലപാതകത്തിന് കാരണം.

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് ജോലിയും; മന്ത്രിസഭാ തീരുമാനം
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ധനസഹായവും മകന് സർക്കാർ ജോലിയും നൽകും. കൂടാതെ, വീട് നിർമ്മിച്ച് നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കോട്ടയം മെഡിക്കൽ കോളജ്: പുതിയ സർജിക്കൽ ബ്ലോക്ക് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്
കോട്ടയം മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെയും നേതൃത്വത്തിൽ വിലയിരുത്തി. ഓപ്പറേഷൻ തീയറ്ററുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കെ.എം.എസ്.സി.എൽ.-ന് മന്ത്രി നിർദ്ദേശം നൽകി. സൗകര്യങ്ങൾക്കനുസരിച്ച് ജീവനക്കാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: നവമിയെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകൾ നവമിയെ തുടർ ചികിത്സയ്ക്കായി ഇന്ന് പ്രവേശിപ്പിക്കും. ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

അപകടത്തിൽ ആരെയും കാണാനില്ലെന്ന് മന്ത്രിയെ അറിയിച്ചത് ഞാനെന്ന് സൂപ്രണ്ട് ജയകുമാർ
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത് താനാണെന്ന് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ വെളിപ്പെടുത്തി. അപകടം നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു താനെന്നും വിവരമറിഞ്ഞയുടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന 'ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ' എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ധനസഹായ റിപ്പോർട്ട് നൽകി കളക്ടർ
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനായി ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ധനസഹായം പ്രഖ്യാപിക്കുക.