Kollam News

കൊല്ലം ക്ലാപ്പനയിൽ രക്തസമ്മർദ്ദത്തിനുള്ള ഗുളിക വിതരണം മരവിപ്പിച്ചു
കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മർദ്ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു. മരുന്ന് കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നാണ് നടപടി. കെഎംഎസ്സിഎല്ലിന്റെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ വിതരണം നിർത്തിവെച്ചിരിക്കുന്നത്.

കൊല്ലം ക്ലാപ്പനയിൽ വിതരണം ചെയ്ത രക്തസമ്മർദ്ദ ഗുളികകൾക്കെതിരെ പരാതി; വിതരണം നിർത്തിവെച്ചു
കൊല്ലം ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾക്കെതിരെ വ്യാപക പരാതി. ഗുളിക കഴിച്ച രോഗികൾക്ക് കടുത്ത ക്ഷീണം, അമിത ഉറക്കം, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഗുളികയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ പരിശോധനകൾക്കായി ഡ്രഗ്സ് ലാബിലേക്ക് അയച്ചു.

തേവലക്കരയിലെ ബഡ്സ് സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ്സില്ല; മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രതിഷേധം
കൊല്ലം തേവലക്കര പഞ്ചായത്തിൽ മന്ത്രി എം.ബി. രാജേഷ് നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ബഡ്സ് സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല. കെട്ടിടത്തിന്റെ മുകളിൽക്കൂടി വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ടെന്നും സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്താനുള്ള നീക്കം ശരിയല്ലെന്നും പരാതിയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഈ സ്ഥലം സന്ദർശിച്ച ശേഷം ഫിറ്റ്നസ് നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.

ആയൂരിൽ 21 വയസ്സുകാരിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ആയൂരിൽ 21 വയസ്സുകാരിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരാളികോണം കൊമൺപ്ലോട്ടിലെ അഞ്ജനയാണ് മരിച്ചത്. ചടയമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ മാനേജരും കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറും പ്രതികൾ
കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തു. പ്രധാനാധ്യാപികയെ കൂടാതെ സ്കൂൾ മാനേജർ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുമ്പോൾ അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു.

തേവലക്കരയിൽ മിഥുൻ മരിച്ച സംഭവം: അപകടകരമായ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി
കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മരണത്തെ തുടർന്ന് കെഎസ്ഇബി അപകടകരമായ രീതിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി ലൈൻ മാറ്റി. ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ലൈൻ മാറ്റാൻ തീരുമാനിച്ചിരുന്നു. ഷെഡിന് മുകളിലൂടെയുള്ള ലൈനിന്റെ ഉയരം നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു സ്ഥാപിച്ചിരുന്നത്.

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്; വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന് നടക്കും. മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ സ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു.

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. സ്കൂൾ മാനേജ്മെൻ്റേതാണ് നടപടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ടിൽ പ്രധാനാധ്യാപികയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

ആയൂരിൽ തുണിക്കട ഉടമയെയും ജീവനക്കാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ആയൂരിൽ തുണിക്കട ഉടമയെയും ജീവനക്കാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അലിയും, പള്ളിക്കൽ സ്വദേശി ദിവ്യാ മോളുമാണ് മരിച്ചത്. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ ഷോക്കേറ്റു; വിളന്തറയിൽ ഏഴുവയസ്സുകാരൻ മരിച്ചു
കൊല്ലം ജില്ലയിലെ വിളന്തറയിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ പിടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മിഥുന്റെ അമ്മ തുർക്കിയിൽ നിന്നുമെത്തിയ ശേഷം സംസ്കാരം നടക്കും.

തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ സർക്കാരിനെതിരെ വി.ഡി. സതീശൻ
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില് വിദ്യാര്ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്നും അദ്ദേഹം ചോദിച്ചു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.