KERALANEWS

മന്ത്രി ശകാരിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ടിഡിഎഫ് ഹൈക്കോടതിയിലേക്ക്
മന്ത്രി കെ.ബി. ഗണേഷ് കുമാർ ശകാരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ജയ്മോൻ ജോസഫിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സർവീസിനിടെ ബസിനുള്ളിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുപ്പിവെള്ളം സൂക്ഷിച്ചതിന് ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരെ ടിഡിഎഫ് ഹൈക്കോടതിയെ സമീപിക്കും.

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദനവുമായി മുഖ്യമന്ത്രി
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഇത് മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെപ്റ്റംബർ 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്ഡ് ദാന ചടങ്ങില് പുരസ്കാരം സമ്മാനിക്കും.

കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ; ഒരാളെ രക്ഷപ്പെടുത്തി
കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ. കുളിക്കാനായി എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 10 വയസ്സുള്ള പെൺകുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താനില്ലെന്ന് റിനി ആൻ ജോർജ്; ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലെന്ന് നടി റിനി ആൻ ജോർജ്. സ്ത്രീകൾക്ക് വേണ്ടിയാണ് തൻ്റെ പോരാട്ടമെന്നും, സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ സമൂഹം അത് ഏറ്റെടുക്കണമെന്നും റിനി അഭിപ്രായപ്പെട്ടു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു.

യുവ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ്
സിനിമാ നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. യുവ നേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും റിനി വെളിപ്പെടുത്തി. ഈ വിഷയം പുറത്ത് പറഞ്ഞിട്ടും മുഖ്യധാര മാധ്യമങ്ങൾ അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു. സിഡബ്ല്യൂസി സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും വല്യമ്മയ്ക്കൊപ്പം നിന്നോളാമെന്നും അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതിയെന്നും കുട്ടി സി ഡബ്ല്യൂസിയെ അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ അനുഭവം ദൗർഭാഗ്യകരമാണെന്നും, ഇതിനെതിരെ പ്രതിഷേധം അറിയിക്കുന്നുവെന്നും രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അഭിനേതാക്കൾക്കെതിരെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ എതിർത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ കേസ് വന്നിരിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാരെയും സ്ത്രീകളെയും വംശീയമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള ദളിത് ലീഡേഴ്സ് കൗൺസിലാണ് പരാതി നൽകിയത്.

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു.

ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം. സ്കൂളിലെ വിദ്യാർത്ഥിയും സഹപാഠിയുടെ രക്ഷിതാക്കളും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ എട്ട് വിദ്യാർത്ഥികൾ ചികിത്സയിലാണ്.