Kerala University

എസ്എഫ്ഐ സമരം ഗുണ്ടായിസം; സർക്കാരിനും പൊലീസിനുമെതിരെ വി.ഡി. സതീശൻ
കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ സമരം ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നതിനെയും എസ്എഫ്ഐക്ക് കുട പിടിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. സിപിഐഎം നേതാക്കൾ എസ്എഫ്ഐക്കാരെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്എഫ്ഐക്കെതിരെ പരാതിയുമായി സിസ തോമസ്; രജിസ്ട്രാർക്കെതിരെയും നടപടി
കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ സിസ തോമസ് ഡിജിപിക്ക് പരാതി നൽകി. സർവകലാശാലയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, വസ്തുവകകൾക്ക് നാശനഷ്ടം വരുത്തിയെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് സിസ തോമസ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

സർവകലാശാലയിൽ കയറരുതെന്ന് രജിസ്ട്രാർക്ക് നോട്ടീസ്; സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് വിസി
കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് താത്കാലിക വിസി സിസ തോമസ് നോട്ടീസ് നൽകി. കെ.എസ്. അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസിലുള്ളത്. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വിസി അറിയിച്ചു.

കെ.എസ്. അനിൽകുമാറിനെ പുറത്താക്കാൻ ഗവർണർ; സിൻഡിക്കേറ്റ് തീരുമാനം അസാധുവാക്കും
കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ പുറത്താക്കാൻ ഗവർണർ തീരുമാനിച്ചു. സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ്, ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഗവർണർക്കെതിരായ എസ്എഫ്ഐ സമരത്തിന് പിന്തുണയുമായി എം.വി. ഗോവിന്ദൻ
സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പിന്തുണ അറിയിച്ചു. വിസിക്ക് എന്തും ചെയ്യാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ആർഎസ്എസ് തിട്ടൂരം അനുസരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐയുടെ സമരം വിസിയുടെ നടപടിക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാവിവത്കരണത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധം; കേരള സർവകലാശാലയിൽ സംഘർഷം
സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കേരള സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി.

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു
ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു.

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിട്ടേക്കും; ചാൻസലറുടെ തീരുമാനം ഇന്ന്
കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ സാധ്യത. താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസിന്റെ റിപ്പോർട്ടിന്മേലുള്ള ചാൻസലറുടെ നടപടി ഇന്ന് ഉണ്ടായേക്കും. സിൻഡിക്കേറ്റ് യോഗത്തിലെടുത്ത തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്ന് സിസ തോമസ് റിപ്പോർട്ട് നൽകിയിരുന്നു.

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ഗവർണർക്ക് നിയമോപദേശം
കേരള സർവകലാശാല സിൻഡിക്കേറ്റിനെ പിരിച്ചുവിടാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചു. രാജ്ഭവൻ അഭിഭാഷകനും സ്വകാര്യ അഭിഭാഷകരും ഇത് സംബന്ധിച്ച് നിയമോപദേശം നൽകി. സിസ തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന് നിയമോപദേശം ലഭിച്ചത്. ഗവർണറുടെ അന്തിമ തീരുമാനം നാളെ ഉണ്ടാകും.

രജിസ്ട്രാർ നിയമനം: സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി
കേരള സർവകലാശാലയിലെ രജിസ്ട്രാർ നിയമനവുമായി ബന്ധപ്പെട്ട് വി.സി ഡോ. സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ഈ വിഷയത്തിൽ സിൻഡിക്കേറ്റ് അംഗത്തിനെതിരെ വിമർശനം ഉന്നയിച്ചു.

കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ; രജിസ്ട്രാർ സ്ഥാനത്തേക്ക് രണ്ട് പേർ, ഗവർണർ റിപ്പോർട്ട് തേടി
കേരള സർവകലാശാലയിൽ രജിസ്ട്രാർ നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തുടരുന്നു. സിൻഡിക്കേറ്റ് പിന്തുണയോടെ കെ.എസ്. അനിൽകുമാർ രജിസ്ട്രാറായി ചുമതലയേറ്റു. ഇതിന് പിന്നാലെ മിനി കാപ്പന് രജിസ്ട്രാർ ചുമതല നൽകി വി.സി സിസ തോമസ് ഉത്തരവിട്ടു.

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം: രജിസ്ട്രാർക്കെതിരായ നടപടിയിൽ ഗവർണർ അടിയന്തര റിപ്പോർട്ട് തേടി
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്കെതിരെ താൽക്കാലിക വിസി സ്വീകരിച്ച നടപടിയിൽ ഗവർണർ അടിയന്തര റിപ്പോർട്ട് തേടി. വിസി ഇറങ്ങിപ്പോയ ശേഷം സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്ത ജോയിന്റ് രജിസ്ട്രാർ അവധിയിൽ പ്രവേശിച്ചു. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് താൻ ചുമതല ഏറ്റെടുത്തതെന്ന് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാർ വ്യക്തമാക്കി.