Kerala University

കേരള സർവകലാശാലയിലെ അധികാര തർക്കം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
കേരള സർവകലാശാലയിലെ രജിസ്ട്രാർ നിയമനവുമായി ബന്ധപെട്ടുണ്ടായ അധികാര തർക്കം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. സീൽ പതിപ്പിക്കാൻ ആളില്ലാത്തതിനാൽ, യുജിസി ഗ്രാന്റുകൾ ലഭിക്കാൻ സമർപ്പിക്കേണ്ട വിനിയോഗ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുന്നില്ല. ഇത് മൂലം വിദ്യാർത്ഥികളുടെ തുടർ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.

വിസിയെ തള്ളി കേരള യൂണിവേഴ്സിറ്റി യൂണിയൻ; സസ്പെൻഡ് ചെയ്ത രജിസ്ട്രാർ യൂണിയൻ വേദിയിൽ
കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ സസ്പെൻഷൻ നടപടി മറികടന്ന്, രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിനെ യൂണിയൻ പ്രോഗ്രാം ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിച്ചു. ഇടത് വിദ്യാർത്ഥി യൂണിയൻ പരിപാടിയിൽ വി.സി പങ്കെടുക്കാതെ പ്രതിഷേധിച്ചു. യൂണിയൻ രജിസ്ട്രാർക്ക് പിന്തുണ നൽകിയത്, വി.സിക്കെതിരെയുള്ള പരസ്യമായ പ്രതിഷേധമായി വിലയിരുത്തപ്പെടുന്നു.

സാങ്കേതിക സർവകലാശാല വിസി നിയമനം; റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷൻ
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർപേഴ്സണായി റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയയെ സുപ്രീം കോടതി നിയമിച്ചു. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. വിസി നിയമനം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി അറിയിച്ചു.

കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വിസി മാറ്റിവെച്ചതിൽ പ്രതിഷേധം
കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വൈസ് ചാൻസലർ അവസാന നിമിഷം മാറ്റിവെച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഭൂരിഭാഗം അംഗങ്ങളും എത്തിയ ശേഷം യോഗം മാറ്റിവെച്ചതാണ് പ്രതിഷേധത്തിന് കാരണം. വി.സിയുടെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച് അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു.

വിഭജന ഭീതി ദിനാചരണം: ഉത്തരവ് മയപ്പെടുത്തിയതിന് പിന്നാലെ കേരള സര്വകലാശാല ഡെവലപ്മെന്റ് ഡയറക്ടര് രാജിവെച്ചു
കേരള സര്വകലാശാലയില് വിഭജന ഭീതി ദിനാചരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള് തുടരുന്നു. ഉത്തരവ് മയപ്പെടുത്തിയതിന് പിന്നാലെ ഡെവലപ്മെന്റ് ഡയറക്ടര് സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രിയുടെ എതിര്പ്പിനെ തുടര്ന്ന് ആദ്യ ഉത്തരവ് തിരുത്തിയിരുന്നു.

വിഭജന ഭീതിദിനം: നിലപാട് മയപ്പെടുത്തി കേരള സർവകലാശാല
ആഗസ്റ്റ് 14-ന് കോളേജുകളിൽ വിഭജന ഭീതിദിനം ആചരിക്കാനുള്ള നിർദ്ദേശത്തിൽ കേരള സർവകലാശാല മാറ്റം വരുത്തി. ഇതുമായി ബന്ധപ്പെട്ട് പുതിയ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് കൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് സർക്കുലറിൽ പറയുന്നു. സ്വാതന്ത്ര്യദിനമാണ് കലാലയങ്ങളിൽ ആഘോഷിക്കേണ്ടതെന്നും മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു.

കേരള സർവകലാശാല വിസി-രജിസ്ട്രാർ തർക്കം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കേരള സർവകലാശാല വിസി-രജിസ്ട്രാർ തർക്കത്തിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ സിൻഡിക്കേറ്റിനാണ് അധികാരമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഡോക്ടർ കെ.എസ്. അനിൽകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

സർവകലാശാല സസ്പെൻഷൻ വിവാദം: പുതിയ നീക്കവുമായി വി.സി മോഹനൻ കുന്നുമ്മൽ
കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പുതിയ നീക്കങ്ങളുമായി മുന്നോട്ട്. എതിർ സത്യവാങ്മൂലം നൽകിയ അഭിഭാഷകനോട് വി.സി വിശദീകരണം തേടി. സിൻഡിക്കേറ്റ് ഉപസമിതി ചേരാൻ അനുവദിക്കാതെ ഹോൾ പൂട്ടിയിറങ്ങിയ വിസിയുടെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഇടത് സിൻഡിക്കേറ്റുകളും അറിയിച്ചു.

കേരളത്തിലെ ഡിജിറ്റൽ സർവകലാശാലകളുടെ പ്രവർത്തനം താളം തെറ്റുന്നു; വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ പോലും പണമില്ല
അധികാര തർക്കത്തെ തുടർന്ന് കേരളത്തിലെ ഡിജിറ്റൽ സർവകലാശാലകളുടെ പ്രവർത്തനം താളം തെറ്റുന്നു. സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനോ, അയക്കാനോ പണമില്ല. ജീവനക്കാർക്ക് ശമ്പളം മുടങ്ങിയെന്നും ആക്ഷേപമുണ്ട്.

വിസി നിയമനം: ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ ചാൻസിലറായ ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി.

സിൻഡിക്കേറ്റിന് അധികാരമില്ല; കേരള വി.സി.യുടെ നിർണ്ണായക ഇടപെടൽ
കേരള സർവകലാശാലയിൽ സിൻഡിക്കേറ്റിനെതിരെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രംഗത്ത്. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവ്വകലാശാല ഭരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരെ വിളിച്ചുവരുത്താനോ നിർദ്ദേശങ്ങൾ നൽകാനോ സിൻഡിക്കേറ്റിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി വിസി നോട്ടീസ് നല്കി.

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാനില്ല; ദുരൂഹതയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ
കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായ സംഭവം വിവാദമാകുന്നു. താക്കോൽ മോഷണം പോയതാണെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.