Kerala University

കേരള സർവകലാശാല ഭരണ തർക്കം; വൈസ് ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തിയെന്ന് സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിച്ചതാണ് തർക്കത്തിന് കാരണം. ഇടത് സിൻഡിക്കേറ്റ് അംഗം ഡോ. ലെനിൻ ലാലാണ് പരാതി നൽകിയത്.

എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം
എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം. സംസ്ഥാന സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റിക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. കുസാറ്റ് ആറാം സ്ഥാനവും കരസ്ഥമാക്കി.

രജിസ്ട്രാർ അവധിയിൽ; അപേക്ഷ അംഗീകരിക്കാതെ വിസി
കേരള സർവകലാശാലയിൽ പുതിയ രജിസ്ട്രാർ ഇൻ ചാർജിനെ നിയമിച്ചതിന് പിന്നാലെ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ അവധിയിൽ പോയത് ശ്രദ്ധേയമാകുന്നു. ഈ മാസം 20 വരെയാണ് അദ്ദേഹം അവധി അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ, വൈസ് ചാൻസിലർ അവധി അപേക്ഷ അംഗീകരിച്ചില്ല.

കേരള സർവകലാശാല സിൻഡിക്കേറ്റ് മിനുട്സ് വിസി തിരുത്തിയെന്ന് ആരോപണം
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സിൽ വിസി ഇടപെട്ട് തിരുത്തിയെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. വിസി ഒപ്പിട്ട മിനുട്സും യോഗത്തിലെ മിനിറ്റ്സും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഇടത് അംഗങ്ങൾ പറയുന്നു. രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ പരാമർശത്തിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിൻഡിക്കേറ്റ് യോഗത്തിനു ശേഷം മിനി കാപ്പൻ ചുമതല ഒഴിയും. പകരം കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാർ രശ്മിക്ക് ചുമതല നൽകും.

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം സെപ്റ്റംബർ 2-ന്
കേരള സർവകലാശാലയിൽ സെപ്റ്റംബർ 2-ന് സിൻഡിക്കേറ്റ് യോഗം ചേരും. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യോഗം വിളിച്ചു ചേർക്കുന്നത്. രജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനാണ് യോഗം വിളിക്കുന്നതിനുള്ള നോട്ടീസ് നൽകിയിരിക്കുന്നത്.

എ.ഐ കവിത പഠിപ്പിച്ച സംഭവം: കേരള സർവകലാശാല വി.സി വിശദീകരണം തേടി
കേരള സര്വ്വകലാശാലയില് എ.ഐ കവിത പാബ്ലൊ നെരൂദയുടെ പേരില് പഠിപ്പിച്ചതിനെക്കുറിച്ച് വൈസ് ചാന്സിലര് വിശദീകരണം തേടി. നാല് വര്ഷ ബിരുദ കോഴ്സുകളിലെ ഇംഗ്ലീഷ് സിലബസിലാണ് ഈ പിഴവ് സംഭവിച്ചത്. വേടനെക്കുറിച്ച് പഠിപ്പിച്ചതിലും വി.സി വിശദീകരണം തേടിയിട്ടുണ്ട്.

റാപ്പർ വേടനെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങി കേരള സർവ്വകലാശാല
കേരള സർവ്വകലാശാലയുടെ നാല് വർഷ ഡിഗ്രി കോഴ്സിൽ റാപ്പർ വേടനെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തി. ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം വരുന്നത്. സാമൂഹിക നീതിയിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലൂന്നിയുള്ളതാണ് വേടന്റെ സംഗീതമെന്ന് പാഠഭാഗം പറയുന്നു.

കേരള സർവകലാശാലയിലെ അധികാര തർക്കം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
കേരള സർവകലാശാലയിലെ രജിസ്ട്രാർ നിയമനവുമായി ബന്ധപെട്ടുണ്ടായ അധികാര തർക്കം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. സീൽ പതിപ്പിക്കാൻ ആളില്ലാത്തതിനാൽ, യുജിസി ഗ്രാന്റുകൾ ലഭിക്കാൻ സമർപ്പിക്കേണ്ട വിനിയോഗ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുന്നില്ല. ഇത് മൂലം വിദ്യാർത്ഥികളുടെ തുടർ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.

വിസിയെ തള്ളി കേരള യൂണിവേഴ്സിറ്റി യൂണിയൻ; സസ്പെൻഡ് ചെയ്ത രജിസ്ട്രാർ യൂണിയൻ വേദിയിൽ
കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ സസ്പെൻഷൻ നടപടി മറികടന്ന്, രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിനെ യൂണിയൻ പ്രോഗ്രാം ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിച്ചു. ഇടത് വിദ്യാർത്ഥി യൂണിയൻ പരിപാടിയിൽ വി.സി പങ്കെടുക്കാതെ പ്രതിഷേധിച്ചു. യൂണിയൻ രജിസ്ട്രാർക്ക് പിന്തുണ നൽകിയത്, വി.സിക്കെതിരെയുള്ള പരസ്യമായ പ്രതിഷേധമായി വിലയിരുത്തപ്പെടുന്നു.

സാങ്കേതിക സർവകലാശാല വിസി നിയമനം; റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷൻ
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർപേഴ്സണായി റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയയെ സുപ്രീം കോടതി നിയമിച്ചു. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. വിസി നിയമനം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി അറിയിച്ചു.

കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വിസി മാറ്റിവെച്ചതിൽ പ്രതിഷേധം
കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വൈസ് ചാൻസലർ അവസാന നിമിഷം മാറ്റിവെച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഭൂരിഭാഗം അംഗങ്ങളും എത്തിയ ശേഷം യോഗം മാറ്റിവെച്ചതാണ് പ്രതിഷേധത്തിന് കാരണം. വി.സിയുടെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച് അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു.