Kerala University

മൂന്നാഴ്ചക്ക് ശേഷം വിസി തിരിച്ചെത്തി; സർവകലാശാലയിൽ കനത്ത സുരക്ഷ
മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വിസി മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് തിരിച്ചെത്തി. എസ്എഫ്ഐ പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും, അത്തരത്തിലുള്ള യാതൊരു സംഭവവും ഉണ്ടായില്ല. അതേസമയം, വിസി അംഗീകരിക്കാത്ത രജിസ്ട്രാർ കെ.എസ്. അനിൽ കുമാറും സർവകലാശാലയിൽ എത്തുകയും മറ്റൊരു യോഗത്തിൽ പങ്കെടുക്കാനായി ഉടൻ തന്നെ മടങ്ങുകയും ചെയ്തു.

രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന വിസിയുടെ നിർദ്ദേശത്തിനെതിരെ സിൻഡിക്കേറ്റ് അംഗം
കേരള സർവകലാശാല രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന വിസിയുടെ നിർദ്ദേശത്തിനെതിരെ സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ രംഗത്ത്. വിസിയുടെ നിർദ്ദേശം ചട്ടവിരുദ്ധമാണെന്നും സർവകലാശാലയുടെ വസ്തുവകകളിൽ വിസിക്ക് അധികാരമില്ലെന്നും ഷിജു ഖാൻ ഫേസ്ബുക്കിൽ കുറിച്ചു. സർവകലാശാല ആക്റ്റ് 1974 സെക്ഷൻ 23 (IV) പ്രകാരം സിൻഡിക്കേറ്റിനാണ് പൂർണ്ണ അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ; രജിസ്ട്രാർക്ക് ഔദ്യോഗിക വാഹനം തടഞ്ഞ് വി.സി
കേരള സർവകലാശാലയിൽ രജിസ്ട്രാർക്ക് നൽകിയ ഔദ്യോഗിക വാഹനം തടഞ്ഞ് വൈസ് ചാൻസലർ. വാഹനം ഗ്യാരേജിൽ സൂക്ഷിക്കാൻ വി.സി നിർദ്ദേശം നൽകി. തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് രജിസ്ട്രാർ കെ.എസ്.അനിൽകുമാർ പ്രതികരിച്ചു.

വിസിക്കെതിരെ എസ്എഫ്ഐ സമരം കടുക്കുന്നു; ഇന്ന് സർവകലാശാലയിലേക്ക് മാർച്ച്
കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ സമരം ശക്തമാക്കുന്നു. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങളുടെ തുടർച്ചയായിട്ടാണ് ഈ മാർച്ച് സംഘടിപ്പിക്കുന്നത്.

ഗവർണർ സർവകലാശാലകളെ സംഘർഷത്തിലേക്ക് തള്ളിവിടുന്നു; സമാധാനപരമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് സിപിഐ(എം)
കേരളത്തിലെ സർവകലാശാലകളിൽ ഗവർണറും ചില വൈസ് ചാൻസലർമാരും ചേർന്ന് ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് സിപിഐ(എം). ഹൈക്കോടതി വിധിയിലൂടെ ഇത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. സർവകലാശാലകളുടെ പ്രവർത്തനം സമാധാനപരമാക്കാൻ ഗവർണർ തയ്യാറാകണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

കേരള സർവകലാശാലയെ തകർക്കാൻ ശ്രമം; ഭരണ പ്രതിസന്ധി ഉണ്ടാക്കിയതെന്ന് വിസി മോഹനൻ കുന്നുമ്മൽ
കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി വിസി മോഹനൻ കുന്നുമ്മൽ. സർവകലാശാലയെ തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭരണ പ്രതിസന്ധി ഉണ്ടാക്കിയതാണെന്നും ഇതിന് പിന്നിൽ വൈസ് ചാൻസലർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.സി.- രജിസ്ട്രാർ പോര്: കേരള സർവകലാശാലയിൽ ഭരണസ്തംഭനം, 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിടാതെ
കേരള സർവകലാശാലയിൽ വൈസ് ചാൻസലറും രജിസ്ട്രാറും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് ഭരണസ്തംഭനം. 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിടാതെ വൈകുന്നു. യുഡിഎഫ് സിൻഡിക്കേറ്റ് സെനറ്റ് അംഗങ്ങൾ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു.

ഫയൽ നീക്കം: പൂർണ്ണ നിയന്ത്രണത്തിനായി വിസി; ഡിജിറ്റൽ സർവകലാശാലയ്ക്ക് ചുമതല നൽകാൻ ആലോചന
കേരള സർവകലാശാലയിലെ ഫയൽ നീക്കത്തിന്റെ പൂർണ്ണ നിയന്ത്രണം ലക്ഷ്യമിട്ട് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. കെൽട്രോണിന് പകരം ഡിജിറ്റൽ സർവകലാശാലയ്ക്ക് ഫയൽ പ്രോസസ്സിംഗ് ചുമതല നൽകാൻ ആലോചന. ഇതിന്റെ ഭാഗമായി സർവീസ് പ്രൊവൈഡർമാരെ നേരിട്ട് ബന്ധപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

വിസിയുടെ നിർദ്ദേശം തള്ളി രജിസ്ട്രാർ; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
കേരള സർവകലാശാലയിലെ ഭരണപരമായ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശം രജിസ്ട്രാർ കെ.എസ്. അനിൽകുമാർ തള്ളി. ഇതോടെ ഫയൽ നീക്കം തടയാനുള്ള വിസിയുടെ ശ്രമം പരാജയപ്പെട്ടു. രജിസ്ട്രാർ അയക്കുന്ന ഫയലുകൾ വിസി തിരിച്ചയക്കുകയാണ്.

വിസിയുടെ ഫയല് നീക്കത്തിന് തിരിച്ചടി; സൂപ്പര് അഡ്മിന് അധികാരം ആവശ്യപ്പെട്ടത് തള്ളി
കേരള സര്വകലാശാലയിലെ ഫയലുകള് നിയന്ത്രിക്കാനുള്ള വൈസ് ചാന്സലറുടെ ശ്രമങ്ങള്ക്ക് തിരിച്ചടി. ഇ-ഫയലിംഗ് പ്രൊവൈഡേഴ്സ് വിസിയുടെ ആവശ്യം അംഗീകരിക്കാത്തതാണ് ഇതിന് കാരണം. സൂപ്പര് അഡ്മിന് ആക്സസ് വിസിക്ക് മാത്രമാക്കണമെന്ന ആവശ്യം പ്രൊവൈഡേഴ്സ് തള്ളി.

സർവകലാശാല പ്രതിസന്ധിയിൽ സി.പി.ഐ.എം ഇടപെടൽ; ഗവർണറുമായി ചർച്ചക്ക് സാധ്യത
സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സി.പി.ഐ.എം അടിയന്തരമായി ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ സർക്കാരിന് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പ്രശ്നപരിഹാരത്തിനായി ഗവർണറുമായി ചർച്ച നടത്താനും നിയമനടപടികൾ സ്വീകരിക്കാനും പാർട്ടി ആലോചിക്കുന്നു.

രജിസ്ട്രാർ സ്ഥാനത്ത് തൽക്കാലം തുടരാൻ മിനി കാപ്പനോട് വി.സി
കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ വിസിയുടെ നിർദ്ദേശം. രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ ആവശ്യപ്പെട്ടിരുന്നു. പകരം ക്രമീകരണം ഒരുക്കാമെന്നും വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ മിനി കാപ്പന് ഉറപ്പ് നൽകി.