Kerala University

കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ
കേരള സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നവംബർ ഒന്നിന് സെനറ്റ് യോഗം വിളിച്ചു. ഗവർണർ യോഗത്തിൽ പങ്കെടുക്കും. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് വിസി സെനറ്റ് യോഗം വിളിച്ചത്.

കേരള സർവകലാശാലയിൽ വിസിയുടെ പ്രതികാര നടപടി; രജിസ്ട്രാറുടെ പിഎയെ മാറ്റി
കേരള സർവകലാശാലയിൽ വിസി ഡോ. മോഹനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെയും ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. സ്ഥിരം വിസി നിയമനത്തിലെ സേർച്ച് കമ്മറ്റി ചെലവ് അതത് സർവകലാശാലകൾ വഹിക്കണമെന്ന് രാജ്ഭവൻ നിർദ്ദേശം നൽകി. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.

ജാതിക്കയിൽ നിന്ന് കാൻസർ മരുന്ന്; കണ്ടുപിടുത്തവുമായി കേരള സർവകലാശാല
കേരള സർവകലാശാലയിലെ ഗവേഷകർ ജാതിക്കയിൽ നിന്ന് കാൻസർ മരുന്ന് കണ്ടെത്തി. സ്തനാർബുദ ചികിത്സയ്ക്കുള്ള നാനോമെഡിസിനാണ് വികസിപ്പിച്ചത്. മറ്റ് കോശങ്ങൾക്ക് ദോഷമില്ലാതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന രീതിയിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്.

വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി വിമർശനം; സർവകലാശാലാ അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നുവെന്ന് കോടതി
കേരള സർവകലാശാലയിലെ തർക്കങ്ങളിൽ വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി രംഗത്ത്. സർവകലാശാല അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നതായി കോടതി അഭിപ്രായപ്പെട്ടു. വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കേരള സർവകലാശാല ഭരണ തർക്കം; വൈസ് ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തിയെന്ന് സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിച്ചതാണ് തർക്കത്തിന് കാരണം. ഇടത് സിൻഡിക്കേറ്റ് അംഗം ഡോ. ലെനിൻ ലാലാണ് പരാതി നൽകിയത്.

എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം
എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം. സംസ്ഥാന സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റിക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. കുസാറ്റ് ആറാം സ്ഥാനവും കരസ്ഥമാക്കി.

രജിസ്ട്രാർ അവധിയിൽ; അപേക്ഷ അംഗീകരിക്കാതെ വിസി
കേരള സർവകലാശാലയിൽ പുതിയ രജിസ്ട്രാർ ഇൻ ചാർജിനെ നിയമിച്ചതിന് പിന്നാലെ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ അവധിയിൽ പോയത് ശ്രദ്ധേയമാകുന്നു. ഈ മാസം 20 വരെയാണ് അദ്ദേഹം അവധി അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ, വൈസ് ചാൻസിലർ അവധി അപേക്ഷ അംഗീകരിച്ചില്ല.

കേരള സർവകലാശാല സിൻഡിക്കേറ്റ് മിനുട്സ് വിസി തിരുത്തിയെന്ന് ആരോപണം
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സിൽ വിസി ഇടപെട്ട് തിരുത്തിയെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. വിസി ഒപ്പിട്ട മിനുട്സും യോഗത്തിലെ മിനിറ്റ്സും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഇടത് അംഗങ്ങൾ പറയുന്നു. രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ പരാമർശത്തിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിൻഡിക്കേറ്റ് യോഗത്തിനു ശേഷം മിനി കാപ്പൻ ചുമതല ഒഴിയും. പകരം കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാർ രശ്മിക്ക് ചുമതല നൽകും.

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം സെപ്റ്റംബർ 2-ന്
കേരള സർവകലാശാലയിൽ സെപ്റ്റംബർ 2-ന് സിൻഡിക്കേറ്റ് യോഗം ചേരും. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യോഗം വിളിച്ചു ചേർക്കുന്നത്. രജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനാണ് യോഗം വിളിക്കുന്നതിനുള്ള നോട്ടീസ് നൽകിയിരിക്കുന്നത്.

എ.ഐ കവിത പഠിപ്പിച്ച സംഭവം: കേരള സർവകലാശാല വി.സി വിശദീകരണം തേടി
കേരള സര്വ്വകലാശാലയില് എ.ഐ കവിത പാബ്ലൊ നെരൂദയുടെ പേരില് പഠിപ്പിച്ചതിനെക്കുറിച്ച് വൈസ് ചാന്സിലര് വിശദീകരണം തേടി. നാല് വര്ഷ ബിരുദ കോഴ്സുകളിലെ ഇംഗ്ലീഷ് സിലബസിലാണ് ഈ പിഴവ് സംഭവിച്ചത്. വേടനെക്കുറിച്ച് പഠിപ്പിച്ചതിലും വി.സി വിശദീകരണം തേടിയിട്ടുണ്ട്.

റാപ്പർ വേടനെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങി കേരള സർവ്വകലാശാല
കേരള സർവ്വകലാശാലയുടെ നാല് വർഷ ഡിഗ്രി കോഴ്സിൽ റാപ്പർ വേടനെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തി. ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം വരുന്നത്. സാമൂഹിക നീതിയിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലൂന്നിയുള്ളതാണ് വേടന്റെ സംഗീതമെന്ന് പാഠഭാഗം പറയുന്നു.