Kerala University

രജിസ്ട്രാർ സസ്പെൻഷൻ: ഗവർണർക്ക് റിപ്പോർട്ട് നൽകി വി.സി
കേരള സർവകലാശാലയിലെ രജിസ്ട്രാർ സസ്പെൻഷൻ വിവാദത്തിൽ വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാർക്കെതിരായ അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത് ചട്ടവിരുദ്ധമാണെന്ന് വി.സി. വിസിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.

വിദ്യാർത്ഥി വിഷയങ്ങളിൽ തീരുമാനമില്ലാതെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പിരിഞ്ഞു
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വിദ്യാർത്ഥി വിഷയങ്ങളിൽ തീരുമാനമെടുക്കാതെ പിരിഞ്ഞു. ഫിനാൻസ് കമ്മിറ്റി പാസാക്കിയ ബില്ലുകൾക്ക് സിൻഡിക്കേറ്റ് അംഗീകാരം നൽകിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട് നൽകാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി.

സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാതെ വി.സി; കേരള സർവകലാശാലയിലെ തർക്കം വീണ്ടും കോടതിയിലേക്ക്
കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് - വൈസ് ചാൻസിലർ തർക്കം വീണ്ടും കോടതിയിലേക്ക്. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് യോഗ തീരുമാനം വൈസ് ചാൻസിലർ അംഗീകരിക്കാത്തതാണ് കാരണം. ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് സിൻഡിക്കേറ്റ് അംഗങ്ങൾ.

കേരള സർവകലാശാലയിൽ പിഎച്ച്ഡി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് വിസി
കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അന്വേഷണത്തിന് ഉത്തരവിട്ടു. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പരാതി ഉന്നയിച്ച ഡീൻ സി. എൻ. വിജയകുമാരിയിൽ നിന്ന് വിവരങ്ങൾ തേടും.

സർക്കാർ – ഗവർണർ സമവായ നീക്കം പാളി; കാലിക്കറ്റ് വിസി നിയമന സെർച്ച് കമ്മിറ്റി പ്രതിനിധി പിന്മാറി
സർക്കാർ-ഗവർണർ ഒത്തുതീർപ്പ് നീക്കം പരാജയപ്പെട്ടു. കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിനായി ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റിയിൽ നിന്നും സെനറ്റ് പ്രതിനിധി പ്രൊഫസർ എ സാബു പിന്മാറി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം വൈകിപ്പിക്കുന്നതിനെ തുടർന്നാണ് ഈ തീരുമാനം.

സംസ്കൃതമില്ലാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി; കേരള സർവകലാശാലയിൽ വിവാദം, അന്വേഷണത്തിന് ഉത്തരവ്
കേരള സർവകലാശാലയിൽ സംസ്കൃതത്തിൽ പരിജ്ഞാനമില്ലാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്ത സംഭവം വിവാദമാകുന്നു. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവായിരുന്ന വിപിൻ വിജയനാണ് പിഎച്ച്ഡിക്ക് ശുപാർശ ലഭിച്ചിരിക്കുന്നത്. മൂല്യനിർണയ സമിതി ചെയർമാന്റെ ശുപാർശയെ എതിർത്ത് ഡീൻ നൽകിയ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിസി
കേരള സർവകലാശാലയിൽ രജിസ്ട്രാർ അനിൽ കുമാറിനെതിരെ വിസി ഡോ. മോഹനൻ കുന്നുമ്മൽ അന്വേഷണത്തിന് ഉത്തരവിട്ടു. സസ്പെൻഷൻ കാലത്ത് അനൗദ്യോഗികമായി ഫയലുകൾ തീർപ്പാക്കിയെന്നാണ് പ്രധാന ആരോപണം. അനിൽ കുമാർ തീർപ്പാക്കിയ ഫയലുകളുടെ വിശദാംശങ്ങൾ അന്വേഷിക്കാൻ ജോയിന്റ് രജിസ്ട്രാർക്ക് വിസി ചുമതല നൽകി.

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വലിയ വിജയം. തിരഞ്ഞെടുപ്പ് നടന്ന 79 കോളേജുകളിൽ 42 എണ്ണത്തിലും എസ്എഫ്ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്യു, എബിവിപി എന്നിവരുടെ കയ്യിലുണ്ടായിരുന്ന യൂണിയനുകളും എസ്എഫ്ഐ പിടിച്ചെടുത്തു.

കേരള സർവകലാശാല സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന്
കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന് നടക്കും. രാവിലെ 11-ന് സർവകലാശാല ആസ്ഥാനത്താണ് യോഗം നടക്കുന്നത്. ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗത്തിന്റെ പ്രധാന അജണ്ട.

ക്രിമിനൽ കേസിൽ അഡ്മിഷൻ നിഷേധിക്കുന്ന സർവ്വകലാശാല നടപടിക്കെതിരെ കെ.എസ്.യു
ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിക്കുന്ന കേരള സർവകലാശാലയുടെ ഉത്തരവിനെതിരെ കെ.എസ്.യു രംഗത്ത്. സർവ്വകലാശാല വൈസ് ചാൻസലർ ഭരണഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. വിദ്യാർത്ഥി വിരുദ്ധമായ ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

ക്രിമിനൽ കേസിൽ പ്രതികളായാൽ കോളേജ് പ്രവേശനമില്ല; കേരള സർവകലാശാലയുടെ പുതിയ സർക്കുലർ
ക്രിമിനൽ കേസിൽ പ്രതികളാകുന്ന വിദ്യാർത്ഥികൾക്ക് കോളേജുകളിൽ പ്രവേശനം നിഷേധിച്ചുകൊണ്ട് കേരള സർവകലാശാല സർക്കുലർ പുറത്തിറക്കി. എല്ലാ കോളേജുകൾക്കും സർവകലാശാല ഇത് സംബന്ധിച്ച അറിയിപ്പ് നൽകി കഴിഞ്ഞു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വിദ്യാർഥികൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തണം.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: അക്കാദമിക് കൗൺസിലർ നിയമനത്തിന് 2025 ഒക്ടോബർ 4 വരെ അപേക്ഷിക്കാം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് കൗൺസിലർമാരുടെ പാനലിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 4 വരെ നീട്ടി. വിവിധ വിഷയങ്ങളിലായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുകയോ, 9497363445 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.