Kerala University

ക്രിമിനൽ കേസിൽ അഡ്മിഷൻ നിഷേധിക്കുന്ന സർവ്വകലാശാല നടപടിക്കെതിരെ കെ.എസ്.യു
ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിക്കുന്ന കേരള സർവകലാശാലയുടെ ഉത്തരവിനെതിരെ കെ.എസ്.യു രംഗത്ത്. സർവ്വകലാശാല വൈസ് ചാൻസലർ ഭരണഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. വിദ്യാർത്ഥി വിരുദ്ധമായ ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

ക്രിമിനൽ കേസിൽ പ്രതികളായാൽ കോളേജ് പ്രവേശനമില്ല; കേരള സർവകലാശാലയുടെ പുതിയ സർക്കുലർ
ക്രിമിനൽ കേസിൽ പ്രതികളാകുന്ന വിദ്യാർത്ഥികൾക്ക് കോളേജുകളിൽ പ്രവേശനം നിഷേധിച്ചുകൊണ്ട് കേരള സർവകലാശാല സർക്കുലർ പുറത്തിറക്കി. എല്ലാ കോളേജുകൾക്കും സർവകലാശാല ഇത് സംബന്ധിച്ച അറിയിപ്പ് നൽകി കഴിഞ്ഞു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വിദ്യാർഥികൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തണം.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: അക്കാദമിക് കൗൺസിലർ നിയമനത്തിന് 2025 ഒക്ടോബർ 4 വരെ അപേക്ഷിക്കാം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് കൗൺസിലർമാരുടെ പാനലിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 4 വരെ നീട്ടി. വിവിധ വിഷയങ്ങളിലായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുകയോ, 9497363445 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ
കേരള സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നവംബർ ഒന്നിന് സെനറ്റ് യോഗം വിളിച്ചു. ഗവർണർ യോഗത്തിൽ പങ്കെടുക്കും. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് വിസി സെനറ്റ് യോഗം വിളിച്ചത്.

കേരള സർവകലാശാലയിൽ വിസിയുടെ പ്രതികാര നടപടി; രജിസ്ട്രാറുടെ പിഎയെ മാറ്റി
കേരള സർവകലാശാലയിൽ വിസി ഡോ. മോഹനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെയും ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. സ്ഥിരം വിസി നിയമനത്തിലെ സേർച്ച് കമ്മറ്റി ചെലവ് അതത് സർവകലാശാലകൾ വഹിക്കണമെന്ന് രാജ്ഭവൻ നിർദ്ദേശം നൽകി. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.

ജാതിക്കയിൽ നിന്ന് കാൻസർ മരുന്ന്; കണ്ടുപിടുത്തവുമായി കേരള സർവകലാശാല
കേരള സർവകലാശാലയിലെ ഗവേഷകർ ജാതിക്കയിൽ നിന്ന് കാൻസർ മരുന്ന് കണ്ടെത്തി. സ്തനാർബുദ ചികിത്സയ്ക്കുള്ള നാനോമെഡിസിനാണ് വികസിപ്പിച്ചത്. മറ്റ് കോശങ്ങൾക്ക് ദോഷമില്ലാതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന രീതിയിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്.

വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി വിമർശനം; സർവകലാശാലാ അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നുവെന്ന് കോടതി
കേരള സർവകലാശാലയിലെ തർക്കങ്ങളിൽ വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി രംഗത്ത്. സർവകലാശാല അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നതായി കോടതി അഭിപ്രായപ്പെട്ടു. വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കേരള സർവകലാശാല ഭരണ തർക്കം; വൈസ് ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തിയെന്ന് സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിച്ചതാണ് തർക്കത്തിന് കാരണം. ഇടത് സിൻഡിക്കേറ്റ് അംഗം ഡോ. ലെനിൻ ലാലാണ് പരാതി നൽകിയത്.

എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം
എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം. സംസ്ഥാന സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റിക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. കുസാറ്റ് ആറാം സ്ഥാനവും കരസ്ഥമാക്കി.

രജിസ്ട്രാർ അവധിയിൽ; അപേക്ഷ അംഗീകരിക്കാതെ വിസി
കേരള സർവകലാശാലയിൽ പുതിയ രജിസ്ട്രാർ ഇൻ ചാർജിനെ നിയമിച്ചതിന് പിന്നാലെ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ അവധിയിൽ പോയത് ശ്രദ്ധേയമാകുന്നു. ഈ മാസം 20 വരെയാണ് അദ്ദേഹം അവധി അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ, വൈസ് ചാൻസിലർ അവധി അപേക്ഷ അംഗീകരിച്ചില്ല.

കേരള സർവകലാശാല സിൻഡിക്കേറ്റ് മിനുട്സ് വിസി തിരുത്തിയെന്ന് ആരോപണം
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സിൽ വിസി ഇടപെട്ട് തിരുത്തിയെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. വിസി ഒപ്പിട്ട മിനുട്സും യോഗത്തിലെ മിനിറ്റ്സും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഇടത് അംഗങ്ങൾ പറയുന്നു. രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ പരാമർശത്തിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിൻഡിക്കേറ്റ് യോഗത്തിനു ശേഷം മിനി കാപ്പൻ ചുമതല ഒഴിയും. പകരം കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാർ രശ്മിക്ക് ചുമതല നൽകും.