Kerala Police

സൈബർ തട്ടിപ്പ് തടയാൻ ഇസ്രായേൽ മോഡൽ; ആശയം കേരളത്തിന്റേത്
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, തട്ടിപ്പുകൾ തടയാൻ കേന്ദ്രസർക്കാർ ഇസ്രായേൽ മാതൃകയിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ 'ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ' സംവിധാനം കേരള പോലീസിൻ്റെ ആശയമാണ്. തട്ടിപ്പുകാരുടെ വിവരങ്ങൾ ബാങ്കുകൾക്ക് കൈമാറി തത്സമയം പണമിടപാട് തടയുന്നതാണ് ഈ സംവിധാനം.

കൂടരഞ്ഞി ഇരട്ടക്കൊലപാതക കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കൂടരഞ്ഞി ഇരട്ടക്കൊലപാതക കേസിൽ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഏഴംഗ ക്രൈം സ്ക്വാഡിന് രൂപം നൽകി. മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന സഹോദരൻ്റെ വെളിപ്പെടുത്തലും പോലീസ് അന്വേഷിക്കും. 1986-ൽ 14-ാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്ക് ചവിട്ടിയിട്ട് കൊന്നതായി മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു.

ആലുവയിൽ കുത്തേറ്റ് ഒരാൾ മരിച്ചു; തൊടുപുഴയിൽ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്
ആലുവയിൽ വെളിയത്തുനാട് സ്വദേശിയായ സാജൻ കുത്തേറ്റ് മരിച്ചു. കോഴിക്കോട് സ്വദേശി അഷറഫാണ് സാജനെ കുത്തിയത്. തൊടുപുഴയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി വിഷം കഴിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി, ഭർത്താവ് അറസ്റ്റിലായി.

കൂടരഞ്ഞി കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; 1989-ൽ മറ്റൊരാളെ കൊലപ്പെടുത്തിയെന്ന് മൊഴി
കൂടരഞ്ഞി കൊലപാതകക്കേസിലെ പ്രതി മുഹമ്മദലി 1989ൽ മറ്റൊരാളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി. മലപ്പുറം വേങ്ങര സ്വദേശിയായ ഇയാൾ കോഴിക്കോട് വെള്ളയിൽ കടപ്പുറത്താണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചു. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

39 വർഷം മുൻപത്തെ കൊലപാതകം; പ്രതിയുടെ കുറ്റസമ്മതം
മലപ്പുറം വേങ്ങര സ്വദേശി 39 വർഷം മുൻപ് നടന്ന കൊലപാതകം സമ്മതിച്ചു. 1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിൽ
തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിലായി. ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സി.പി.ഒ സജീഷ് ആണ് വിജിലൻസ്സിന്റെ പിടിയിലായത്. തമിഴ്നാട് സ്വദേശികളുടെ ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ഡിജിപി നിയമനത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി പി. ജയരാജൻ
സംസ്ഥാന പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് പി. ജയരാജൻ. മാധ്യമങ്ങൾ തൻ്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാവിക്കൊടി ദേശീയ പതാകയാക്കണമെന്ന പരാമർശം; എൻ. ശിവരാജന് പൊലീസ് നോട്ടീസ്
കാവിക്കൊടിയെ ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ. ശിവരാജന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് എൻ. ശിവരാജൻ വിവാദ പരാമർശം നടത്തിയത്. ബിഎൻഎസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പി.സി. ജോർജിനെതിരെ മതവിദ്വേഷ പ്രസംഗത്തിന് പരാതി
പി.സി. ജോർജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. തൊടുപുഴയിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. യൂത്ത് ജനറൽ സെക്രട്ടറി എസ്.ടി. അനീഷാണ് പരാതി നൽകിയത്.

റവാഡ നിയമനത്തിൽ സർക്കാരിനൊപ്പം; പാർട്ടിക്കും വ്യതിരക്ത നിലപാടില്ലെന്ന് എം.വി.ഗോവിന്ദൻ
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലുള്ള സിപിഐഎം നിലപാട് വ്യക്തമാക്കി എം.വി.ഗോവിന്ദൻ. റവാഡ ചന്ദ്രശേഖറിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് കേസിൽ കോടതി റവാഡയെ കുറ്റവിമുക്തനാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ്
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ് എടുത്തു. മലപ്പുറം സ്വദേശികളായ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ നിന്ന് വാക്കി ടോക്കിയും കണ്ടെത്തി.

വെർച്വൽ അറസ്റ്റ് തട്ടിപ്പ്: 20 ലക്ഷം രൂപ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. തിരുനെൽവേലി, തെങ്കാശി സ്വദേശികളായ പേച്ചികുമാർ, ക്രിപ്സൺ എന്നിവരെയാണ് റൂറൽ സൈബർ പൊലീസ് പിടികൂടിയത്. പ്രതികൾ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരുന്നതായും കണ്ടെത്തി.