Kerala News

കണ്ണൂരിൽ ബിഎൽഒ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സംസ്ഥാന വ്യാപകമായി എൻജിഒ അസോസിയേഷൻ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും.

അനീഷ് ജോർജിനെ കൊലയ്ക്ക് കൊടുക്കരുതെന്ന് ബിനോയ് വിശ്വം; SIR സമയം നീട്ടണമെന്ന് കത്ത്
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അനീഷ് ജോർജിന്റെ മരണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത്. അമിത ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം ഗൗരവമായി കാണണമെന്നും, SIR സമയം നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

ബിഎൽഒ അനീഷിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ്
പയ്യന്നൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാറിൻ്റെ പ്രതികരണം. അനീഷ് ജോർജ് കടുത്ത ജോലി സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് സുനിൽ കുമാർ വ്യക്തമാക്കി. ചെയ്യാൻ സാധിക്കാത്ത ജോലിയാണെന്ന മാനസികാവസ്ഥ അനീഷിനുണ്ടായിരുന്നുവെന്നും ഇത് മേലധികാരികളെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനം; സ്കൂളിലെ ജീവനക്കാർക്ക് വീടൊരുക്കി വിദ്യാർത്ഥികൾ
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടിക ലെമർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിലെ മൂന്ന് ജീവനക്കാർക്ക് വീട് വെച്ച് നൽകുന്നു. വിദ്യാര്ത്ഥികള് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ഈ സത്കര്മ്മം ചെയ്യുന്നത്. ഇതിന് എല്ലാ പിന്തുണയും നല്കി അധ്യാപകരും സ്കൂള് മാനേജ്മെന്റും ഒപ്പമുണ്ട്.

ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ: ബിജെപിക്കെതിരെ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യയിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പ്രതികരണം വിവാദമായി. ആത്മഹത്യക്ക് കാരണം വ്യക്തിപരമായ മാനസിക വിഭ്രാന്തിയാണെന്നും, സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യാനാണെങ്കിൽ താൻ 12 തവണ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ബിജെപി പ്രാദേശിക നേതൃത്വത്തിന് മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണവും ചർച്ചയായിരുന്നു.

സീറ്റ് നിഷേധം; ആർഎസ്എസ് പ്രവർത്തകന്റെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ ശബ്ദരേഖ പുറത്ത്. ആർഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ആനന്ദ് കെ തമ്പി ഉന്നയിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും, എന്ത് പ്രതിസന്ധിയുണ്ടായാലും പിന്മാറില്ലെന്നും അദ്ദേഹം പറയുന്നു.

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി അജിൻ വെളിപ്പെടുത്തി. സിപിഐഎമ്മിൽ പ്രവർത്തിക്കാൻ ആനന്ദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനായി ബ്രാഞ്ച് സെക്രട്ടറിയെയും മറ്റ് പ്രാദേശിക നേതാക്കളെയും സമീപിച്ചിരുന്നുവെന്നും അജിൻ പറയുന്നു. ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച മണ്ണ് മാഫിയ സംഘം പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് സ്ഥാനാർത്ഥിയെ നിർത്തിയതിൽ മനംനൊന്ത് ബിജെപി സ്ഥാനാർത്ഥിയുടെ ആത്മഹത്യാശ്രമം
തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ശാലിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ ശാലിനി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് ചെർപ്പുളശ്ശേരിയിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് ചെർപ്പുളശ്ശേരിയിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ബിനു തോമസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും, സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.

വയനാട്ടില് യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ രാജി; തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് പ്രതിഷേധം
വയനാട്ടില് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് നേതാക്കള് രാജി വെച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സാലി ഇമ്മിനാണ്ടി, മുന് ജില്ലാ ജനറല് സെക്രട്ടറി മുസ്തഫ ഇറമ്പയില് എന്നിവരാണ് രാജി വെച്ചത്. പനമരം പഞ്ചായത്തില് സ്വതന്ത്ര സ്ഥാനാര്ത്ഥിയെ പിന്തുണയ്ക്കുമെന്നും നേതാക്കള് അറിയിച്ചു.

ബിജെപി പ്രവർത്തകന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
ബിജെപി പ്രവർത്തകനായ ആനന്ദ് കെ. തമ്പിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത്. ആനന്ദിന്റെ മരണക്കുറിപ്പിൽ തിരുവനന്തപുരത്തെ ബിജെപി നേതാക്കളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. ബിജെപി നേതൃത്വം സാമ്പത്തിക തട്ടിപ്പുകളും അഴിമതികളും നടത്തുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
