Kerala News

ഫീസ് താങ്ങാനാകാതെ പഠനം നിർത്തിയ സംഭവം: വിശദീകരണവുമായി കാർഷിക സർവകലാശാല
കുത്തനെ ഫീസ് വർദ്ധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ വിശദീകരണവുമായി കാർഷിക സർവകലാശാല രംഗത്ത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഒരു വിദ്യാർത്ഥിക്കും പഠനം നഷ്ടപ്പെടില്ലെന്ന് സർവകലാശാല ഉറപ്പ് നൽകുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാൻ്റ്സ് ഉൾപ്പെടെയുള്ള സഹായങ്ങളും സ്കോളർഷിപ്പുകളും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

കാര്ഷിക സര്വകലാശാലയിലെ ഫീസ് വര്ധനവ്; പഠനം ഉപേക്ഷിച്ച് വിദ്യാര്ത്ഥി
കാര്ഷിക സര്വകലാശാലയില് ഫീസ് കുത്തനെ കൂട്ടിയതിനെത്തുടര്ന്ന് താമരശ്ശേരി സ്വദേശി അര്ജുന് പഠനം ഉപേക്ഷിച്ചു. മൂന്നിരട്ടി ഫീസാണ് ഈ വര്ഷം മുതല് ഈടാക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമായതിനാല് പഠനം തുടരാന് കഴിയില്ലെന്ന് അര്ജുന് പറയുന്നു.

തെരുവ് നായ കടിച്ചെടുത്ത കുട്ടിയുടെ ചെവി തുന്നിചേർത്ത ശസ്ത്രക്രിയ പരാജയപ്പെട്ടു
എറണാകുളം വടക്കൻ പറവൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നര വയസ്സുകാരിയുടെ ചെവി തുന്നിചേർത്ത ശസ്ത്രക്രിയ പരാജയപ്പെട്ടു. തുന്നിചേർത്ത ഭാഗത്ത് പഴുപ്പ് ബാധിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയ പരാജയപ്പെട്ടത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

തൃശ്ശൂരിൽ യുവാവിന് ക്രൂര മർദ്ദനം; ജനനേന്ദ്രിയം ഛേദിച്ചു, കാഴ്ചശക്തി നഷ്ടമായി
തൃശ്ശൂരിൽ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അക്രമികൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം ഊർജിതമാക്കി.

കാസർകോട് അച്ചാംതുരുത്തിയിൽ സിപിഐഎം ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം
കാസർകോട് അച്ചാംതുരുത്തിയിലെ സിപിഐഎം ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം ഉണ്ടായി. വള്ളംകളി മത്സരത്തിന്റെ വിജയാഹ്ലാദത്തിനിടയിൽ അക്രമം അഴിച്ചുവിട്ടെന്നും, ഓഫീസിലേക്ക് പടക്കം എറിയുകയും സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തുവെന്ന് സി.പി.ഐ.എം ആരോപിച്ചു. സംഭവത്തിൽ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പി.എം. ശ്രീ വിഷയം: മുഖ്യമന്ത്രിയും ബിനോയ് വിശ്വവും ഇന്ന് ചർച്ച നടത്തും
പി.എം. ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇന്ന് ചർച്ച നടത്തും. വൈകിട്ട് 3.30-നാണ് കൂടിക്കാഴ്ച. ചർച്ചയുടെ എല്ലാ വാതിലുകളും എൽ.ഡി.എഫിൽ എപ്പോഴും തുറന്നു കിടക്കുമെന്നും ബിനോയ് വിശ്വം നേരത്തെ അറിയിച്ചിരുന്നു.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വള്ളികോട് പഞ്ചായത്തിൽ മെഗാ തൊഴിൽ മേള
സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വള്ളികോട് പഞ്ചായത്തിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് കൈപ്പട്ടൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് തൊഴിൽ മേള നടക്കുന്നത്. 20-ഓളം കമ്പനികൾ 3,000-ത്തിലേറെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തും.

അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്; താരങ്ങൾക്ക് ആശാ വർക്കർമാരുടെ തുറന്ന കത്ത്
ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ, മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി. നവംബർ ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് കത്ത്.

പി.എസ്. പ്രശാന്തിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി തുടരും
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്. പ്രശാന്ത് തുടരും. അദ്ദേഹത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണക്കൊള്ളയിൽ പി.എസ്. പ്രശാന്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്ന ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് കാലാവധി നീട്ടി നൽകുന്നത്.

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം; അനുപൂരക പദ്ധതിക്ക് 93.4 കോടി രൂപ
അനുപൂരക പോഷക പദ്ധതിക്കായി 93.4 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് ഈ പദ്ധതി പ്രയോജനകരമാവുക. അങ്കണവാടികൾ വഴിയാണ് ഗുണഭോക്താക്കൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നത്.

