ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. അദ്ദേഹത്തിന്റെ അറസ്റ്റോടെ സ്വർണ്ണക്കൊള്ള വിവാദത്തിന് അവസാനമാകുമോ എന്നതാണ് പ്രധാന ചോദ്യം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പത്മകുമാറിൻ്റെ അറസ്റ്റ് സി.പി.ഐ.എമ്മിന് പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണസംഘം നാലുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത പത്മകുമാറിനെ ഉടൻതന്നെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ഈ കേസിൽ എത് ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ദേവസ്വം വകുപ്പും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്.
ശബരിമല സ്വർണ്ണ കുംഭകോണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ SIT അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജഡ്ജിയുടെ വീടിന്റെ പരിസരത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ ആസൂത്രകൻ എ. പത്മകുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പത്മകുമാർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്റെ ബെഞ്ചാണ് പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുക. ഡിസംബർ ഒന്നിന് കേസിൽ വിശദമായ വാദം കേൾക്കും.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിനെ SIT അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് എസ്ഐടി തലവൻ എസ്.പി. ശശിധരന്റെ നേതൃത്വത്തിലായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് എ. പത്മകുമാർ ഒത്താശ ചെയ്തെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.
സത്രം - പുല്ല്മേട് കാനന പാതയിൽ സീതക്കുളം ഭാഗത്ത് ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി മല്ലികാർജ്ജുന റെഡ്ഡി (42) ആണ് മരിച്ചത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സി.പി.ഐ.എം ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വോട്ട് വെട്ടിയതിന് പിന്നിൽ ആര്യാ രാജേന്ദ്രൻ ആണെന്ന് കെ. മുരളീധരനും ആരോപിച്ചു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരുമെന്ന് അറിയിച്ചു. ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ചെയ്യുന്നത്. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് കെജിഎംസിടിഎ സമരം തുടരാൻ തീരുമാനിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. ഭിന്നശേഷി സംവരണ നിയമനങ്ങൾക്ക് കൈക്കൂലി വാങ്ങുകയും, തസ്തിക നിലനിർത്താനായി അഡ്മിഷൻ ക്രമക്കേടുകൾ നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് പ്രധാനമായും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്.
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സി.പി.ഐ സുപ്രീംകോടതിയിലേക്ക്. എസ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം ഹർജി നൽകി. മറ്റ് പാർട്ടികളും സമാന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.
To provide the best experiences, we use technologies like cookies to store and/or access device information. Consenting to these technologies will allow us to process data such as browsing behavior or unique IDs on this site. Not consenting or withdrawing consent, may adversely affect certain features and functions.
Functional
Always active
The technical storage or access is strictly necessary for the legitimate purpose of enabling the use of a specific service explicitly requested by the subscriber or user, or for the sole purpose of carrying out the transmission of a communication over an electronic communications network.
Preferences
The technical storage or access is necessary for the legitimate purpose of storing preferences that are not requested by the subscriber or user.
Statistics
The technical storage or access that is used exclusively for statistical purposes.The technical storage or access that is used exclusively for anonymous statistical purposes. Without a subpoena, voluntary compliance on the part of your Internet Service Provider, or additional records from a third party, information stored or retrieved for this purpose alone cannot usually be used to identify you.
Marketing
The technical storage or access is required to create user profiles to send advertising, or to track the user on a website or across several websites for similar marketing purposes.