Kerala News

PK Firos brother

ലഹരി കേസ്: പി.കെ. ഫിറോസിൻ്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

നിവ ലേഖകൻ

ലഹരി പരിശോധനക്കിടെ പോലീസിനെ മർദിച്ച കേസിൽ പി.കെ. ഫിറോസിൻ്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡിലാണ് ബുജൈർ.

electric shock death

തൃശ്ശൂർ എരുമപ്പെട്ടിയിൽ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു

നിവ ലേഖകൻ

തൃശ്ശൂർ എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യയായ 48 വയസ്സുള്ള ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവിന് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

Muhammed Shiyas

വിനായകൻ പൊതുശല്യം, സർക്കാർ ചികിത്സിക്കണം; മുഹമ്മദ് ഷിയാസ്

നിവ ലേഖകൻ

നടൻ വിനായകനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. വിനായകൻ ഒരു പൊതുശല്യമാണെന്നും, അദ്ദേഹത്തെ സർക്കാർ ചികിത്സിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. സിനിമാ മേഖലയ്ക്ക് തന്നെ അപമാനകരമായ രീതിയിലേക്ക് വിനായകൻ മാറിയെന്നും ഷിയാസ് അഭിപ്രായപ്പെട്ടു.

Kerala land dispute

കെ.ടി. ജലീലിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്; ജലീൽ കീടബാധയെന്ന് വിമർശനം

നിവ ലേഖകൻ

വയനാട് പുനരധിവാസ ഭൂമി വിവാദത്തിൽ കെ.ടി. ജലീലിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. ജലീൽ ഒരു കീടബാധയാണെന്നും, പ്രളയസമയത്ത് സഹായത്തിന് പോലും ഉണ്ടായിരുന്നില്ലെന്നും ലീഗ് ആരോപിച്ചു. ലീഗ് വാങ്ങിയ ഭൂമി തോട്ടഭൂമിയല്ലെന്നും, വീട് നിർമ്മാണത്തിന് അനുമതിയുണ്ടെന്നും അവർ വ്യക്തമാക്കി.

Wild Elephant Treatment

കഞ്ചിക്കോട്ടെ കാഴ്ചപരിമിതിയുള്ള കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി

നിവ ലേഖകൻ

കഞ്ചിക്കോട്ടെ കാഴ്ചപരിമിതിയുള്ള പി.ടി. ഫൈവ് എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി. ചികിത്സയുടെ ഭാഗമായിട്ടാണ് ദൗത്യസംഘം ആനയെ മയക്കുവെടി വെച്ച് പിടികൂടുന്നത്. ആനയെ പിടികൂടിയ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ അറിയിച്ചു.

AMMA election

ശ്വേതാ മേനോനെതിരായ പരാതിയിൽ പരാതിക്കാരനെതിരെ കേസ്; അമ്മയിലെ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു

നിവ ലേഖകൻ

അമ്മയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്വേതാ മേനോനെതിരായ കേസിൽ വഴിത്തിരിവ്. ശ്വേതക്കെതിരെ പരാതി നൽകിയ വ്യക്തിക്കെതിരെ സിനിമ നിരൂപകൻ രംഗത്തെത്തി. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ, ശ്വേതക്കെതിരായ പരാതിയിലെ ഉള്ളടക്കം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചു.

Cherthala missing case

ചേർത്തല തിരോധാനക്കേസ്: പ്രതിയുടെ കാറിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി

നിവ ലേഖകൻ

ചേർത്തലയിലെ നാല് സ്ത്രീകളുടെ തിരോധാനക്കേസില് പ്രതി സെബാസ്റ്റ്യന്റെ കാറിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കത്തി, ചുറ്റിക, ഡീസൽ കന്നാസ് തുടങ്ങിയവ കണ്ടെത്തിയത്. സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഈ മാസം 12 വരെ നീട്ടിയിട്ടുണ്ട്.

Jawahar Nagar land fraud

ജവഹർ നഗർ ഭൂമി തട്ടിപ്പ്: അനന്തപുരി മണികണ്ഠനെ കോടതിയിൽ ഹാജരാക്കി; സെയ്ദലിയെ കസ്റ്റഡിയിലെടുക്കും

നിവ ലേഖകൻ

തിരുവനന്തപുരം ജവഹർ നഗറിലെ ഭൂമി തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മണികണ്ഠനെ കോടതിയിൽ ഹാജരാക്കി. തട്ടിപ്പിന് കൂട്ടുനിന്ന സെയ്ദ് അലിയെ വരും ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

Karunagappally Police Arrest

കൊലക്കേസ് പ്രതികളുടെ വീഡിയോ പ്രചരിപ്പിച്ചു; 8 പേർ പിടിയിൽ

നിവ ലേഖകൻ

കൊലക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ വീഡിയോ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 8 പേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ജയിൽ ചട്ടങ്ങൾ ലംഘിച്ച് തടവുകാർക്ക് നിരോധിത വസ്തുക്കൾ കൈമാറിയെന്നും കണ്ടെത്തി. കോടതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Trump tariff hike protest

ട്രംപിന്റെ നടപടിക്കെതിരെ സിപിഐഎം പ്രതിഷേധം; കോലം കത്തിക്കും

നിവ ലേഖകൻ

അമേരിക്കൻ ഉൽപന്നങ്ങൾക്ക് 50% വരെ തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്കെതിരെ സിപിഐഎം പ്രതിഷേധിക്കും. പ്രാദേശിക തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.

Cherthala missing case

ചേർത്തലയിൽ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയത് സെബാസ്റ്റ്യനോ? സഹോദരന്റെ മൊഴി നിർണ്ണായകം

നിവ ലേഖകൻ

ചേർത്തല പള്ളിപ്പുറത്ത് മൂന്ന് സ്ത്രീകളെ കാണാതായ കേസിൽ സെബാസ്റ്റ്യനാണ് പ്രതിയെന്ന് സംശയം. ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീണിന്റെ മൊഴി നിർണ്ണായകമായി. 2006-ൽ സഹോദരിയെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് പ്രവീൺ ആരോപിച്ചു.

Muslim League fraud

ചൂരൽമല ദുരന്തത്തിൽ മുസ്ലീം ലീഗ് വൻ തട്ടിപ്പ് നടത്തിയെന്ന് കെ ടി ജലീൽ

നിവ ലേഖകൻ

മുണ്ടക്കൈ ചൂരൽമലയിലെ ദുരന്തബാധിതർക്കായുള്ള വീട് നിർമ്മാണത്തിൽ മുസ്ലീം ലീഗ് വലിയ തട്ടിപ്പ് നടത്തിയെന്ന് കെ.ടി. ജലീൽ എം.എൽ.എ ആരോപിച്ചു. ദുരന്ത സഹായത്തിന് പിരിച്ച പണത്തിന് കണക്കില്ലെന്നും ഒരു സെൻ്റിന് 1,22,000 രൂപ ഈടാക്കിയത് പകൽക്കൊള്ളയാണെന്നും ജലീൽ ആരോപിച്ചു. ഈ വിഷയത്തിൽ ലീഗ് നേതാക്കൾ പാണക്കാട് തങ്ങളെ ലാൻഡ് ബോർഡിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.