Kerala News

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ചർച്ച നടക്കുന്നത്. ശമ്പള കുടിശ്ശിക ലഭ്യമാക്കുക, മെഡിക്കൽ കോളേജുകളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം വാമനപുരത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എതിരെ വന്ന രണ്ട് കാറുകൾ മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചു. മന്ത്രിക്ക് പരുക്കൊന്നുമില്ല.

ഒല്ലൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
ഒല്ലൂരിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി 25 വയസ്സുള്ള യുവാവ് പിടിയിലായി. ഒല്ലൂർ സ്വദേശിയായ ശ്രീകാന്ത് എന്നയാളാണ് അറസ്റ്റിലായത്. ലഹരി വസ്തുക്കൾ വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആർഎസ്എസ് ഗണഗീതം വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ; വിമർശനവുമായി ബിജെപി
ദക്ഷിണ റെയിൽവേയുടെ എക്സ് അക്കൗണ്ടിൽ ആർഎസ്എസ് ഗണഗീതം വീണ്ടും പ്രത്യക്ഷപ്പെട്ടത് വിവാദമായി. എറണാകുളം - ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയ സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂൾ ഗാനം പാടുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് വീണ്ടും ഷെയർ ചെയ്തത്. ഗണഗീതത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.

വെഞ്ഞാറമൂട്ടിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീന് ഗുരുതരമായി പരുക്കേറ്റു. ഗോകുലം മെഡിക്കൽ കോളജ് റോഡിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.

മദർ ഏലീശ്വ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചു; തിരുനാൾ ജൂലൈ 18-ന്
കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു. എറണാകുളം വല്ലാർപാടം ബസിലിക്കയിൽ നടന്ന ചടങ്ങിൽ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ജൂലൈ 18 ഇനി മദർ ഏലീശ്വയുടെ തിരുന്നാളായി സഭ ആചരിക്കും.

മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ കൂടുതൽ ശബ്ദസന്ദേശം പുറത്ത്. ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഡോക്ടർമാരും ജീവനക്കാരുമാണ് ഉത്തരവാദികൾ എന്നും വേണു പറയുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വേണു സന്ദേശം അയച്ചത്.

ചികിത്സാ പിഴവ്: കൈ നഷ്ടപ്പെട്ട ഒമ്പതുവയസുകാരിക്ക് സർക്കാർ സഹായം
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ ഒൻപതുവയസുകാരിക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയാണ് ചികിത്സാ സഹായമായി അനുവദിച്ചിരിക്കുന്നത്. തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന കുടുംബത്തിന് ഈ ധനസഹായം വലിയ ആശ്വാസമാകും.

രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ട സംഭവം; മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ട സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി നേരത്തെ പ്രതികരിച്ചത്. എന്നാൽ ആരോപണവിധേയരായ വ്യക്തികൾ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന് മന്ത്രി വ്യക്തമാക്കി.

വേണുവിനെ തറയിൽ കിടത്തിയത് പ്രാകൃതരീതി; മെഡിക്കൽ കോളജുകളിൽ സൗകര്യമില്ലെന്ന് ഡോ.ഹാരിസ് ഹസ്സൻ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ ദുരിതത്തെക്കുറിച്ച് ഡോക്ടർ ഹാരിസ് ഹസ്സൻ തുറന്നുപറഞ്ഞു. വേണുവിനെ തറയിൽ കിടത്തി ചികിത്സിച്ചത് അംഗീകരിക്കാനാവത്ത പ്രാകൃതരീതിയാണെന്ന് അദ്ദേഹം വിമർശിച്ചു. നിലവിലുള്ള മെഡിക്കൽ കോളേജുകൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ശരിയല്ലെന്നും രാഹുലിനെ ശിക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുവായ സ്വാഗതഗാനം എന്ന ആശയം സമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വേണുവിന്റെ കുടുംബത്തിന് കൈത്താങ്ങുമായി രമേശ് ചെന്നിത്തല; 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് രമേശ് ചെന്നിത്തല 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും. വേണുവിന് ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തിൽ സർക്കാർ തലത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിനെയും മന്ത്രിയെയും രൂക്ഷമായി വിമർശിച്ചു.