Kerala News

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ; രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ്
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും. ഡിസംബർ 9, 11 തീയതികളിലാണ് യഥാക്രമം ആദ്യ രണ്ട് ഘട്ടങ്ങൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

നെല്ല് സംഭരണത്തിൽ സർക്കാരിനെ വിമർശിച്ച് ദീപിക; കർഷകരുടെ കണ്ണീർ കൊയ്ത്തുകാലമെന്ന് മുഖപ്രസംഗം
കത്തോലിക്ക സഭാ മുഖപത്രം ദീപിക, നെല്ല് സംഭരണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. കർഷകരുടെ അധ്വാനഫലം ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചും സർക്കാരിന്റെ നിസ്സംഗതയെക്കുറിച്ചും മുഖപ്രസംഗത്തിൽ പറയുന്നു. ഈ വിഷയത്തിൽ ഇതുവരെ പരിഹാരം കാണാത്ത സർക്കാരിന്റെ നിലപാടിനെയും മുഖപ്രസംഗം ചോദ്യം ചെയ്യുന്നു.

ബിജെപി സ്ഥാനാർഥിയാകുമെന്ന് കരുതിയില്ല; പ്രതികരണവുമായി ആർ. ശ്രീലേഖ
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആർ. ശ്രീലേഖ. പാർട്ടിയുടെ തീരുമാനം അനുസരിച്ച് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും അവർ വ്യക്തമാക്കി. ശാസ്തമംഗലം വാർഡിൽ മത്സരിക്കാൻ പോകുമ്പോൾ അവിടെ അനുകൂലമായ സാഹചര്യമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

വന്ദേഭാരത് ഉദ്ഘാടന വേളയിൽ ഗണഗീതം പാടിപ്പിച്ചത് ഭരണഘടനാ വിരുദ്ധം; സി.പി.ഐ.എം
എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസിൻ്റെ ഉദ്ഘാടന വേളയിൽ സ്കൂൾ കുട്ടികളെ കൊണ്ട് ഹിന്ദു രാഷ്ട്ര നിർമ്മിതിയെക്കുറിച്ച് ഗണഗീതം പാടിപ്പിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.ഐ.എം.റെയിൽവേയുടെ ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തെ വർഗീയവൽക്കരിക്കാൻ റെയിൽവേയെ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും സി.പി.ഐ(എം) ആവശ്യപ്പെട്ടു.

സിവിൽ സർവീസ് മോഹം: പട്ടികവർഗക്കാർക്ക് സൗജന്യ പരിശീലനവുമായി സർക്കാർ
സിവിൽ സർവീസ് പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം നൽകുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ 50 പേർക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ പ്രവേശനം നൽകും.

കോതമംഗലത്ത് ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോതമംഗലം നെല്ലിക്കുഴിയിൽ ഹോസ്റ്റൽ മുറിയിൽ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മാങ്കുളം സ്വദേശി നന്ദന ഹരിയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞെങ്കിലും, വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും കോളേജ് അധികൃതരും രംഗത്തെത്തി.

വന്ദേഭാരത് വേദിയിൽ ഗണഗീതം പാടിയ സംഭവം; മതേതരത്വത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി വി. ശിവൻകുട്ടി
വന്ദേഭാരത് ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവം മതേതരത്വത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഔദ്യോഗിക ചടങ്ങിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടെന്നും ഇത് ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികൾക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അതിനാൽ അവരുടെ പേരിൽ നടപടി ഉണ്ടാകേണ്ട കാര്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വന്ദേ ഭാരത് ഗണഗീത വിവാദം: പ്രതികരണവുമായി സുരേഷ് ഗോപി
എറണാകുളം-ബാംഗ്ലൂർ വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചത് വിവാദമായിരുന്നു. ഇതിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികൾ നിഷ്കളങ്കമായി പാടിയതാണെന്നും അത് ഒരു തീവ്രവാദ ഗാനമൊന്നും അല്ലല്ലോ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അട്ടപ്പാടിയിൽ മതിയായ സമയത്ത് ആശുപത്രിയിലെത്തിക്കാന് സാധിക്കാത്തതിനാല് കുട്ടികള് മരിച്ചെന്ന് ആരോപണം
പാലക്കാട് അട്ടപ്പാടിയില് വീടിന്റെ ചുവരിടിഞ്ഞ് കുട്ടികള് മരിച്ച സംഭവത്തില് ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ ആശുപത്രിയിലെത്തിക്കാന് വാഹനം കിട്ടിയില്ലെന്നും ആശുപത്രിയിലേക്ക് ബൈക്കിലാണ് പോയതെന്നും കുട്ടികളുടെ അമ്മ ദേവി പറഞ്ഞു. നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില് തന്റെ കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാമായിരുന്നുവെന്നും അവര് കൂട്ടിച്ചേര്ത്തു.

ആർഎസ്എസ് ഗണഗീതം വിദ്യാർത്ഥികൾ പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
ആർഎസ്എസ് ഗണഗീതം സ്കൂൾ വിദ്യാർത്ഥികൾ പാടിയതിനെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ന്യായീകരിച്ചു. ഗണഗീതത്തിൽ ആർഎസ്എസിനെക്കുറിച്ച് പരാമർശമില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ വേദികളിലും ബിജെപി ഇത് ആലപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേണുവിന്റെ മരണം: ചികിത്സാ പിഴവില്ലെന്ന് കണ്ടെത്തൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവം. ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ചികിത്സാ കാര്യങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. അന്വേഷണസംഘം റിപ്പോർട്ട് നാളെ ഡിഎംഇക്ക് സമർപ്പിക്കും.

കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും
മുൻ മന്ത്രി കെ. രാജുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയമിക്കാൻ തീരുമാനിച്ചു. സിപിഐയുടെ പ്രതിനിധിയായാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു.