ടൂറിസം മേഖലയ്ക്ക് ഡ്രൈ ഡേയിൽ ഇളവ് നൽകുന്നതുൾപ്പെടെയുള്ള കരട് നയത്തിലെ ചില വ്യവസ്ഥകളിൽ മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിവച്ചത്. കള്ളുചെത്ത് സംബന്ധിച്ച വ്യവസ്ഥകളിൽ സി.പി.ഐ. എതിർപ്പ് ഉന്നയിച്ചതും മദ്യനയം മാറ്റിവയ്ക്കാൻ കാരണമായി. ബാറുകളുടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ പുതിയ കരട് മദ്യനയത്തിൽ ഇടം പിടിച്ചിട്ടില്ല.