Kerala Liquor Policy

സർക്കാരിന്റെ മദ്യനയത്തിനെതിരെ ഓർത്തഡോക്സ് സഭ
മദ്യനയത്തിൽ തിരുത്തൽ വരുത്തണമെന്ന് ഓർത്തഡോക്സ് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. യുവജനങ്ങളെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമാണ് സർക്കാരിന്റേതെന്ന് സഭ കുറ്റപ്പെടുത്തി. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന സർക്കാർ നിലപാട് ഖേദകരമാണെന്നും സഭാ നേതൃത്വം പറഞ്ഞു.

ടൂറിസത്തിന് ഊന്നൽ നൽകി പുതിയ മദ്യനയം: മന്ത്രി എം.ബി. രാജേഷ്
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ മദ്യനയത്തിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ഡ്രൈ ഡേയിൽ ഇളവ് നൽകും. നക്ഷത്ര ഹോട്ടലുകളിൽ കള്ളുപാർലറുകൾ ആരംഭിക്കാനും അനുമതി.

കേരളത്തിലെ പുതിയ മദ്യനയം: ടൂറിസത്തിനും കള്ളുഷാപ്പുകൾക്കും ഊന്നൽ
ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകി പുതിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മുകളിലുള്ളവയിൽ ഒന്നാം തീയതി മദ്യം വിളമ്പാം. കള്ളുഷാപ്പുകളുടെ പ്രവർത്തനത്തിലും ഭേദഗതികൾ വരുത്തി.

പുതിയ മദ്യനയത്തിന് അംഗീകാരം നൽകുന്നത് മന്ത്രിസഭ മാറ്റിവച്ചു
ടൂറിസം മേഖലയ്ക്ക് ഡ്രൈ ഡേയിൽ ഇളവ് നൽകുന്നതുൾപ്പെടെയുള്ള കരട് നയത്തിലെ ചില വ്യവസ്ഥകളിൽ മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിവച്ചത്. കള്ളുചെത്ത് സംബന്ധിച്ച വ്യവസ്ഥകളിൽ സി.പി.ഐ. എതിർപ്പ് ഉന്നയിച്ചതും മദ്യനയം മാറ്റിവയ്ക്കാൻ കാരണമായി. ബാറുകളുടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ പുതിയ കരട് മദ്യനയത്തിൽ ഇടം പിടിച്ചിട്ടില്ല.