Kerala High Court

വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി വിമർശനം; സർവകലാശാലാ അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നുവെന്ന് കോടതി
കേരള സർവകലാശാലയിലെ തർക്കങ്ങളിൽ വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി രംഗത്ത്. സർവകലാശാല അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നതായി കോടതി അഭിപ്രായപ്പെട്ടു. വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമം: സർക്കാരിന്റെ പങ്ക് ചോദ്യം ചെയ്ത് ഹൈക്കോടതി
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. മതേതര സർക്കാരിന് എങ്ങനെ അയ്യപ്പ സംഗമം നടത്താനാകും എന്ന് കോടതി ചോദിച്ചു. പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി.

ആഗോള അയ്യപ്പ സംഗമത്തിൽ സുതാര്യതയില്ല; ഹൈക്കോടതിയുടെ വിമർശനം
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ സുതാര്യതയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. സ്വകാര്യ വ്യക്തികളിൽ നിന്ന് പണം പിരിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു. സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ഉദയകുമാര് ഉരുട്ടിക്കൊലക്കേസ്: അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു
തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ അഞ്ച് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടുവെന്നും കോടതി അഭിപ്രായപ്പെട്ടു.

എ ഐ ക്യാമറ വിവാദം: പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി
എ ഐ ക്യാമറ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്ന് കോടതി അറിയിച്ചു. സർക്കാരിന്റെ ടെൻഡർ നടപടികൾ സുതാര്യമായിരുന്നുവെന്ന് കോടതി വിലയിരുത്തി.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി
ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ഹൈക്കോടതി നിർണായക വിധി പ്രസ്താവിച്ചു. സിബിഐ കോടതി നേരത്തെ വിധിച്ച വധശിക്ഷ റദ്ദാക്കുകയും എല്ലാ പ്രതികളെയും വെറുതെ വിടുകയും ചെയ്തു. മതിയായ തെളിവുകളില്ലാത്തതിനാലും സിബിഐ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും കോടതി നിരീക്ഷിച്ചു.

അനധികൃത സ്വത്ത് കേസ്: എഡിജിപി അജിത്കുമാറിന് ഹൈക്കോടതിയുടെ ആശ്വാസം
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്നായിരുന്നു അജിത് കുമാറിൻ്റെ വാദം.

മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരായ പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ സർക്കാരിന് അനുമതി
മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരായ സർക്കാർ ഹർജി പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകി. അപ്പീൽ നൽകാൻ കാലതാമസം ബാധകമല്ലെന്നും കോടതി അറിയിച്ചു. ഇതോടെ സർക്കാരിന് പുതിയ അപ്പീൽ സമർപ്പിക്കാൻ അവസരം ലഭിച്ചു.

തോമസ് ഐസക്കിനെതിരായ ഹർജി ഹൈക്കോടതി തള്ളി
മുൻ ധനമന്ത്രിയും സിപിഐഎം നേതാവുമായ ടി.എം. തോമസ് ഐസക്കിനെ നോളജ് മിഷൻ ഉപദേശകനായി നിയമിച്ചതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. നിയമനത്തിൽ തെറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജി നൽകിയ പായിച്ചിറ നവാസിനെ കോടതി വിമർശിച്ചു.

വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഉഭയകക്ഷി ബന്ധം എങ്ങനെ ബലാത്സംഗമാകും എന്ന് കോടതി.
റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞു. അന്തിമ തീരുമാനമുണ്ടാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്നും കോടതി ചോദിച്ചു.

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അൻസാർ, ബിലാൽ, റിയാസ്, സഹീർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. സുബൈറിൻ്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
