Kerala Health

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു; സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കുന്നു
മലപ്പുറത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്ഥാനത്ത് എട്ട് പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ കുഞ്ഞാണ് മരിച്ചത്. സംസ്ഥാനത്ത് എട്ട് പേരാണ് നിലവിൽ ഈ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് പ്രതിരോധ കാമ്പയിൻ തുടങ്ങി
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു. കിണറുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുകയാണ് പ്രധാന ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഊർജ്ജിത ക്ലോറിനേഷൻ നടത്തും.

കേരളത്തിൽ ദേശീയ മാനസികാരോഗ്യ സർവേയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു
ദേശീയ മാനസികാരോഗ്യ സർവേയുടെ രണ്ടാം ഘട്ടം കേരളത്തിൽ ആരംഭിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു വേണ്ടി നിംഹാൻസാണ് സർവേ നടത്തുന്നത്. കേരളത്തിലെ അഞ്ച് ജില്ലകളും നാല് പട്ടണപ്രദേശങ്ങളും സർവേയിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നു; ആരോഗ്യവകുപ്പ് ആശങ്കയിൽ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ആറുപേരാണ് ചികിത്സയിലുള്ളത്. ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് പേർ ചികിത്സയിൽ, ആരോഗ്യ വകുപ്പ് ജാഗ്രതയിൽ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത് നാല് പേരാണ്. താമരശ്ശേരി സ്വദേശിയായ ഏഴ് വയസ്സുകാരനും രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് പേർ ചികിത്സയിൽ
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയിൽ രോഗം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ മൂന്ന് പേരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ആശുപത്രികളിലെ പരാതികൾ പരിഹരിക്കാൻ പുതിയ സമിതി: ആരോഗ്യ വകുപ്പ് നടപടി
സർക്കാർ ആശുപത്രികളിൽ നിന്ന് വ്യാപകമായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരാതി പരിഹാര സമിതിയെ പുനഃസംഘടിപ്പിച്ചു. മുൻ അഡീഷണൽ നിയമ സെക്രട്ടറി എൻ. ജീവൻ അധ്യക്ഷനായുള്ള മൂന്നംഗ സമിതിയാകും പരാതികൾ കേൾക്കുക. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് ചട്ടപ്രകാരമാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒ.പി കൗണ്ടറുകൾ സെപ്റ്റംബർ 1 മുതൽ
സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ സെപ്റ്റംബർ 1 മുതൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒ.പി കൗണ്ടറുകൾ ആരംഭിക്കും. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാകും. ഇ-ഹെൽത്ത് വഴി ഓൺലൈൻ രജിസ്ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവർക്ക് ഇത് ഏറെ പ്രയോജനകരമാകും.

ആരോഗ്യമേഖലയെ തകർക്കാൻ കള്ളപ്രചരണം അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോർജ്
ആരോഗ്യമേഖലയെ തകർക്കാൻ കള്ളപ്രചരണങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാധ്യമങ്ങൾക്ക് നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്

മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവം: ആരോഗ്യമന്ത്രിയുടെ ആരോപണം തള്ളി ഡോ.ഹാരിസ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായ സംഭവത്തിൽ ഡോ.ഹാരിസിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോപണം ഉന്നയിച്ചു. എന്നാൽ, ആരോഗ്യമന്ത്രിയുടെ ആരോപണങ്ങളെ ഡോ. ഹാരിസ് തള്ളി. പരിചയക്കുറവ് മൂലം മാറ്റിവെച്ചതാണെന്നും എല്ലാ അന്വേഷണവും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
