Kerala Government

ബലിപെരുന്നാൾ അവധി റദ്ദാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു
ബലിപെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്ത്. സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും വിവിധ വിഭാഗങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സർക്കാർ വെള്ളിയാഴ്ച കൂടി അവധി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാ മതവിശ്വാസികൾക്കും സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും വെല്ലുവിളിയാണ് സർക്കാർ തീരുമാനം.

പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
വികസന പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. ഇതിനായുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നതിനും അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലർ പുറത്തിറക്കി. ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം.

സംസ്ഥാനത്ത് ഇന്ന് കൂട്ടവിരമിക്കൽ; സർക്കാരിന് 6000 കോടിയുടെ ബാധ്യത
സംസ്ഥാനത്ത് ഇന്ന് പതിനോരായിരത്തോളം സർക്കാർ ജീവനക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നു. വിരമിക്കുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിന് ഏകദേശം 6000 കോടി രൂപയോളം സര്ക്കാര് കണ്ടെത്തേണ്ടി വരും. കെഎസ്ഇബിയിലും സെക്രട്ടറിയേറ്റിലുമായി നിരവധി ജീവനക്കാർ ഇന്ന് വിരമിക്കുന്നുണ്ട്.

നവകേരള സദസ്സ്: വികസന പദ്ധതികൾക്കായി 982 കോടി രൂപ അനുവദിച്ച് മന്ത്രിസഭ
നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക.

കോടതി ഫീസ് വർധന: ന്യായീകരണവുമായി സർക്കാർ
കോടതി ഫീസ് വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വർദ്ധിപ്പിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കൊച്ചിയിൽ കപ്പൽ അപകടം: അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ
കൊച്ചി തീരത്ത് ലൈബീരിയൻ കപ്പൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ അടിയന്തര യോഗം വിളിച്ചു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കൊച്ചി, ആലപ്പുഴ തീരങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കണ്ടെയ്നറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക്: തുടര്ഭരണം ലക്ഷ്യമിട്ട് എല്ഡിഎഫ്
രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക് കടക്കുകയാണ്. തുടര്ഭരണം നേടാനുള്ള തയ്യാറെടുപ്പിലാണ് എല്ഡിഎഫ് സര്ക്കാര്. വികസന പദ്ധതികള് പൂര്ത്തിയാക്കിയും പുതിയ പദ്ധതികള് നടപ്പിലാക്കിയും സര്ക്കാര് മുന്നോട്ട് പോകുന്നു.

സംസ്ഥാന സര്ക്കാരിന് നാലാം വാര്ഷികം; കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് ആഘോഷിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരും പങ്കെടുത്തു. രണ്ടാം പിണറായി സർക്കാർ എല്ലാ മേഖലയിലും വിജയം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ. നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ കക്ഷി ചേരാൻ കേരളം അപേക്ഷ നൽകി. നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുമെന്നും ചൂണ്ടിക്കാട്ടി.

താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി
കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി സർക്കാരിന് അനുകൂലമായി വിധി പ്രസ്താവിച്ചു. സർക്കാർ നൽകുന്ന പാനൽ പരിഗണിച്ച് നിയമനം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. നിയമന കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ കോടതി ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കി.

മെസിയുടെ കേരളത്തിലേക്കുള്ള വരവ്: സർക്കാരിനെതിരെ വി.ടി. ബൽറാം
മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സര്ക്കാര് പിആര് വര്ക്ക് ആയിരുന്നു എന്ന് സംശയിക്കുന്നുവെന്ന് വി.ടി. ബൽറാം. ലിയോണൽ മെസ്സിയെയും അർജന്റീനയെയും കേരളത്തിൽ കൊണ്ടുവരുന്നത് സ്പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ, മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരും കായിക മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതിന് പിന്നിലെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഎസ്സി അംഗങ്ങളുടെ പെൻഷൻ കൂട്ടി; മുൻ സർവ്വീസ് പരിഗണിച്ച് പെൻഷൻ നൽകാൻ ഉത്തരവ്
പിഎസ്സി ചെയർമാൻ്റെയും അംഗങ്ങളുടെയും പെൻഷൻ തുകയിൽ വലിയ വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. സർക്കാർ ജീവനക്കാരായി ജോലി ചെയ്ത ശേഷം പിഎസ്സി അംഗങ്ങളോ ചെയർമാനോ ആകുന്നവർക്കാണ് ഈ ഉത്തരവ് ഏറെ പ്രയോജനകരമാകുന്നത്. മുൻപ് പിഎസ്സി അംഗമായിരുന്ന പല ഉദ്യോഗസ്ഥർക്കും ഉയർന്ന തസ്തികകളിൽ ജോലി ചെയ്തവർക്ക് കൂടുതൽ പെൻഷൻ ലഭിച്ചിരുന്നു. അതിനാൽ പലരും പിഎസ്സി പെൻഷന് പകരം സർവീസ് പെൻഷൻ തിരഞ്ഞെടുക്കാൻ ഇത് കാരണമായി. എന്നാൽ ഇപ്പോൾ പിഎസ്സി അംഗങ്ങളുടെയും ചെയർമാന്റെയും പെൻഷൻ തുക ഉയർത്തിയിട്ടുണ്ട്.