Kerala Government

മുഖ്യമന്ത്രിക്ക് പരാതി അറിയിക്കാൻ പുതിയ സംവിധാനം; തീരുമാനം നാളെ
മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും നേരിട്ട് അറിയിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും. വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു.

ക്ഷേമ പെൻഷൻ മസ്റ്ററിംഗ് സമയം നീട്ടി; സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്തയും അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയത് രണ്ടാം പിണറായി സർക്കാരാണ്.

ഓണത്തിന് വീണ്ടും കടമെടുത്ത് സർക്കാർ; 3000 കോടി രൂപയുടെ വായ്പയെടുക്കുന്നത് ചൊവ്വാഴ്ച
ഓണക്കാലത്തെ ചെലവുകൾ വർധിച്ചതിനാൽ സർക്കാർ 3000 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനിച്ചു. പൊതുവിപണിയിൽ നിന്ന് കടപ്പത്രം വഴി പണം സമാഹരിക്കും. ഈ സാമ്പത്തിക വർഷത്തിൽ ഇത് രണ്ടാം തവണയാണ് സർക്കാർ വായ്പയെടുക്കുന്നത്.

നിയമസഭാ ബില്ലുകൾ: രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
നിയമസഭ പാസാക്കിയ ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. റഫറൻസ് നിലനിൽക്കുമോ എന്നതിലാണ് ആദ്യ വാദം നടക്കുന്നത്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതലയെന്ന് കേരളം സുപ്രീം കോടതിയിൽ വാദിച്ചു.

അബ്കാരി കേസിൽ പിടിച്ച വാഹനം പൊതുഭരണ വകുപ്പിന് സൗജന്യമായി നൽകി
അബ്കാരി കേസിൽ 2020-ൽ പഴയന്നൂർ പോലീസ് പിടിച്ചെടുത്ത റെനോ കാപ്ച്ചർ കാർ പൊതുഭരണ വകുപ്പിന് സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ പൊതുഭരണ വകുപ്പ് ഉപയോഗിക്കുന്ന പഴയ ടാറ്റ സുമോയുടെ ജീർണിച്ച അവസ്ഥയും കാലപ്പഴക്കവും കണക്കിലെടുത്താണ് പുതിയ വാഹനം അനുവദിച്ചത്. നികുതി വകുപ്പിന്റെ ഉത്തരവ് പ്രകാരം, കേരള അബ്കാരി ചട്ടം 23 അനുസരിച്ചാണ് ഈ നടപടി.

താൽക്കാലിക വിസി നിയമനം; ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ
താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഡോ. സിസ തോമസിന്റെയും, ഡോ. കെ ശിവപ്രസാദിന്റെയും നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. താൽക്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സർക്കാർ ജീവനക്കാർക്ക് ഇ-ഗവേണൻസ് ഡിപ്ലോമ കോഴ്സ്; അവസാന തീയതി ഓഗസ്റ്റ് 17
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമായി ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് (PGDeG) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 സീറ്റുകളാണുള്ളത്. അപേക്ഷകൾ duk.ac.in/admission/apply/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സിനിമാ നയം ജനുവരിക്കകം; ചർച്ചകൾക്ക് തുടക്കമിട്ട് സർക്കാർ
സിനിമാ കോൺക്ലേവിന് പിന്നാലെ സിനിമാ നയ രൂപീകരണ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നു. ജനുവരിക്കകം സിനിമാ നയം രൂപീകരിക്കാൻ കഴിയുമെന്നാണ് നിലവിലെ നീക്കങ്ങൾ. കോൺക്ലേവിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.

കെടിയു, ഡിജിറ്റൽ വിസി നിയമനം: ഗവർണറുമായി ഒത്തുതീർപ്പില്ല, സുപ്രീം കോടതിയിലേക്ക് നീങ്ങാനൊരുങ്ങി സർക്കാർ
കെടിയു, ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പില്ലെന്ന് സർക്കാർ. ചട്ടവിരുദ്ധമായി ഗവർണർ പെരുമാറിയെന്ന് സുപ്രീം കോടതിയെ അറിയിക്കും. നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടും.

വയനാട് ഭവന പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ; സർക്കാർ ഒരു വീട് പോലും നൽകിയില്ല
വയനാട് ഭവന പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സർക്കാർ ഒരു വീട് പോലും നിർമ്മിച്ച് നൽകിയിട്ടില്ലെന്നും വീടുകൾ നിർമ്മിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് ഉടൻ തന്നെ ഭവന നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾക്ക് 8 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിസി നിയമനത്തിൽ രാഷ്ട്രീയം കലർത്തരുത്; സുപ്രീം കോടതിയുടെ നിർദ്ദേശം
താൽകാലിക വിസി നിയമനത്തിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും കോടതി പറഞ്ഞു. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ ആരംഭിക്കാൻ ചാൻസലറോടും സർക്കാരിനോടും കോടതി നിർദേശിച്ചു.

കെഎസ്ആർടിസിക്ക് പെൻഷൻ നൽകാൻ 71.21 കോടി രൂപ അനുവദിച്ച് സർക്കാർ
കെഎസ്ആർടിസി പെൻഷൻ വിതരണത്തിനായി 71.21 കോടി രൂപ അനുവദിച്ചു. ഈ സർക്കാർ വന്ന ശേഷം 6614.21 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.