Kerala Government

ശമ്പളത്തിന് 2000 കോടി രൂപ കടമെടുത്ത് സംസ്ഥാന സർക്കാർ
സംസ്ഥാന സർക്കാർ പൊതുവിപണിയിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. ശമ്പള ചെലവുകൾക്ക് വേണ്ടിയാണ് ഈ തുകയെടുക്കുന്നത്. ക്ഷേമ പ്രഖ്യാപനങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നു.

പി.എം.ശ്രീയില് ഒപ്പിട്ടത് ഇടതുമുന്നണിയില് ചര്ച്ച ചെയ്യാതെ; വിമര്ശനവുമായി എം.എ.ബേബി
പി.എം. ശ്രീ പദ്ധതിയില് സര്ക്കാര് ഒപ്പുവച്ചതിനെ വിമര്ശിച്ച് സി.പി.ഐ.എം ജനറല് സെക്രട്ടറി എം.എ. ബേബി. ഇടത് മുന്നണിയില് ചര്ച്ച ചെയ്യുന്നതിന് മുന്പ് പി.എം. ശ്രീയില് ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം.എ. ബേബി പറഞ്ഞു. ധാരണാപത്രത്തില് ഒപ്പിടുന്നത് എല്ലാവര്ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച് പിണറായി സർക്കാർ; ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നീക്കം
സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിട്ട് പിണറായി സർക്കാർ വലിയ പദ്ധതികളുമായി മുന്നോട്ട്. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. ആശാ വർക്കർമാരുടെ ഓണറേറിയവും വർദ്ധിപ്പിച്ചു.

ക്ഷേമ പെൻഷൻ 2000 രൂപയാക്കി; ആശാ വർക്കർമാരുടെ ഓണറേറിയവും കൂട്ടി
സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രധാന പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ. സാമൂഹ്യക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തി. പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപയും ആശാ വർക്കർമാരുടെ ഓണറേറിയം 1,000 രൂപയും കൂട്ടി.

പി.എം. ശ്രീ പദ്ധതിയില് പുനഃപരിശോധന; പദ്ധതി മരവിപ്പിച്ച് സര്ക്കാര്
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സര്ക്കാര് പുനഃപരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതി മരവിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നെല്ല് സംഭരണം എളുപ്പമാക്കാൻ ധാരണയായി; നഷ്ടം പരിഹരിക്കാൻ സർക്കാർ
നെല്ല് സംഭരണം കൂടുതൽ എളുപ്പമാക്കുന്നതിന് സർക്കാരും മില്ലുടമകളും തമ്മിൽ ധാരണയിലെത്തി. 2022-23 സംഭരണ വർഷത്തിൽ നെല്ല് സംസ്കരണ മില്ലുടമകൾക്ക് 63.37 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് കേന്ദ്രം അനുവദിക്കുന്നതിനനുസരിച്ച് മില്ലുടമകൾക്ക് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പി.എം. ശ്രീ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആനി രാജ
പി.എം. ശ്രീ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ ആവശ്യപ്പെട്ടു. പി.എം. ശ്രീ രാജ്യത്തെ ഫെഡറൽ - മതേതര തത്വങ്ങൾക്ക് എതിരാണെന്നും പദ്ധതി ഹിന്ദുത്വ രാഷ്ട്രവാദത്തിന് ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു. സി.പി.ഐയുടെ നിലപാട് തുറന്നുപറയാൻ ധൈര്യമുള്ള പാർട്ടിയാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.

പി.എം ശ്രീ: നിയമോപദേശം മറികടന്ന് ധാരണാപത്രം ഒപ്പിട്ട് സംസ്ഥാന സർക്കാർ
പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിന് മുൻപ് നയപരമായ തീരുമാനം വേണമെന്ന് നിയമ വകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടു. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം മന്ത്രിസഭായോഗം തീരുമാനമെടുക്കണമെന്നായിരുന്നു നിയമവകുപ്പിന്റെ നിർദ്ദേശം.

പി.എം. ശ്രീ പദ്ധതി: സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെതിരെ സി.പി.ഐ നേതാക്കൾ രംഗത്ത് വന്നു. ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ബി.ജെ.പിയുടെയും ആർ.എസ്.എസിൻ്റെയും പക്ഷത്ത് തല വെച്ച് കൊടുക്കരുതെന്ന് കെ.ഇ. ഇസ്മയിലും വിമർശിച്ചു.

പി.എം. ശ്രീ പദ്ധതി: സര്ക്കാരിനെതിരെ എഐഎസ്എഫ്
സിപിഐയുടെ എതിർപ്പ് മറികടന്ന് പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിക്കെതിരെ എ.ഐ.എസ്.എഫ് രംഗത്ത്. സർക്കാരിന്റെ ഈ നടപടി വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്നും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എ.ഐ.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളെ അട്ടിമറിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും എ.ഐ.എസ്.എഫ് പ്രസ്താവനയിൽ അറിയിച്ചു.

സംഘപരിവാറിന് കീഴടങ്ങുന്നത് പ്രതിഷേധാർഹം; സർക്കാർ നിലപാടിനെതിരെ കെ.എസ്.യു
കേരള സർക്കാർ സംഘപരിവാറിന് മുന്നിൽ കീഴടങ്ങുന്നത് പ്രതിഷേധാർഹമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ബ്രാൻഡിംഗിന് വഴങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ എസ്.എഫ്.ഐയുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.എം ശ്രീ പദ്ധതിയുമായി കേരളം; എതിർപ്പ് തള്ളി സർക്കാർ തീരുമാനം
പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. സിപിഐയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. പദ്ധതിക്കായി 1476 കോടി രൂപയുടെ വിഹിതം ലഭിക്കും.