Kerala Government

ശൂന്യവേതന അവധി കഴിഞ്ഞെത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്ന് ധനവകുപ്പ്
ശൂന്യവേതന അവധി കഴിഞ്ഞ് തിരിച്ചെത്താത്ത സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ധനവകുപ്പ്. അവധി കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാരെ പിരിച്ചുവിടാൻ ധനവകുപ്പ് നിർദ്ദേശം നൽകി. കൃത്യ സമയത്ത് തിരിച്ചെത്താത്ത ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യം നൽകേണ്ടി വരുന്ന സാഹചര്യമുണ്ട്.

പ്രവാസികൾക്കായി നോർക്ക കെയർ ഇൻഷുറൻസ്: എങ്ങനെ അപേക്ഷിക്കാം, എന്തെല്ലാം ആനുകൂല്യങ്ങൾ?
സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് നോർക്ക കെയർ. ഈ പദ്ധതിയിൽ 5 ലക്ഷം രൂപയുടെ ചികിത്സാ സഹായവും 10 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസും ലഭിക്കും. കൂടാതെ, 18,000-ൽ അധികം ആശുപത്രികളിൽ കാഷ് ലെസ് ട്രീറ്റ്മെൻ്റും ലഭ്യമാണ്.

വോട്ടർപട്ടികയിലെ തിരുത്തുകൾക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്
വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും. സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് സർക്കാർ നീക്കം. സി.പി.ഐ.എമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും.

ശമ്പള പരിഷ്കരണം വൈകും; തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രം പരിഗണന
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ തീരുമാനം വൈകാൻ സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളൂ. ശമ്പള പരിഷ്കരണവും ശേഷിക്കുന്ന ഡി.എയും നൽകുമ്പോൾ സംസ്ഥാന വരുമാനത്തിന് അപ്പുറം കടക്കുമെന്നതാണ് ധനവകുപ്പിനെ അലട്ടുന്ന പ്രതിസന്ധി.

സംസ്ഥാനത്തെ ഏറ്റവും വലിയ അതിദരിദ്രൻ സർക്കാർ തന്നെ; വിമർശനവുമായി കുഞ്ഞാലിക്കുട്ടി
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. ദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം സർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഇതിന് ബദൽ മാർഗ്ഗം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം, ക്രിസ്ത്യൻ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷൻ
കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷൻ രംഗത്ത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകിയത് എന്നാണ് കമ്മീഷന്റെ പ്രധാന ആരോപണം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

പി.എം ശ്രീ പദ്ധതി: കേന്ദ്രത്തെ ഉടൻ അറിയിക്കുമെന്ന് സർക്കാർ
പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉടൻ കേന്ദ്രത്തെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട മരവിപ്പിക്കൽ കത്തിന്റെ കരട് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വിദേശത്തുനിന്നും തിരിച്ചെത്തിയ ശേഷം ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കും.

ശമ്പളത്തിന് 2000 കോടി രൂപ കടമെടുത്ത് സംസ്ഥാന സർക്കാർ
സംസ്ഥാന സർക്കാർ പൊതുവിപണിയിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. ശമ്പള ചെലവുകൾക്ക് വേണ്ടിയാണ് ഈ തുകയെടുക്കുന്നത്. ക്ഷേമ പ്രഖ്യാപനങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നു.

പി.എം.ശ്രീയില്‍ ഒപ്പിട്ടത് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ; വിമര്‍ശനവുമായി എം.എ.ബേബി
പി.എം. ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിനെ വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി.എം. ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം.എ. ബേബി പറഞ്ഞു. ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച് പിണറായി സർക്കാർ; ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നീക്കം
സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിട്ട് പിണറായി സർക്കാർ വലിയ പദ്ധതികളുമായി മുന്നോട്ട്. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. ആശാ വർക്കർമാരുടെ ഓണറേറിയവും വർദ്ധിപ്പിച്ചു.

ക്ഷേമ പെൻഷൻ 2000 രൂപയാക്കി; ആശാ വർക്കർമാരുടെ ഓണറേറിയവും കൂട്ടി
സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രധാന പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ. സാമൂഹ്യക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തി. പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപയും ആശാ വർക്കർമാരുടെ ഓണറേറിയം 1,000 രൂപയും കൂട്ടി.

പി.എം. ശ്രീ പദ്ധതിയില്‍ പുനഃപരിശോധന; പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുനഃപരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതി മരവിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.