Kerala Government

ഗവർണർ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റേണ്ട; സർക്കാർ ഉത്തരവ് റദ്ദാക്കി
ഗവർണർ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാർ വെട്ടി. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലംമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. ട്രാൻസ്ഫറുകൾ തത്കാലത്തേക്ക് മരവിപ്പിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു.

കെഎസ്ആർടിസിക്ക് 122 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ
കെഎസ്ആർടിസിക്ക് 122 കോടി രൂപയുടെ ധനസഹായം സർക്കാർ അനുവദിച്ചു. പെൻഷൻ വിതരണത്തിന് 72 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്കായി 50 കോടി രൂപയും നൽകും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 6523 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്.

ഭരണവിരുദ്ധ വികാരമുണ്ടോയെന്ന് പഠിക്കാൻ സർക്കാർ; PRDക്ക് ചുമതല
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടോയെന്ന് പഠിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി പിആർഡിയെ ചുമതലപ്പെടുത്തി. ജൂലൈ 1 മുതൽ 15 വരെയാണ് വിവരശേഖരണം നടക്കുക.

സംസ്ഥാനം വീണ്ടും കടമെടുക്കുന്നു; 2000 കോടി രൂപയുടെ വായ്പ
സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയിൽ നിന്ന് കടപത്രം വഴി 2000 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം 1000 കോടി രൂപ കടമെടുത്തത് ക്ഷേമ പെൻഷൻ കുടിശിക വിതരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായിരുന്നു.

കൊച്ചി കപ്പൽ ദുരന്തം: കമ്പനിക്കെതിരെ ഉടൻ കേസ് വേണ്ടെന്ന് സർക്കാർ
കൊച്ചി തീരത്ത് ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. കപ്പലിലെ എണ്ണ ചോർച്ച തടയുന്നതിനുള്ള ദൗത്യം ആരംഭിച്ചു, 12 അംഗ മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. കേസിൽ ക്രിമിനൽ നടപടികളിലേക്ക് കടക്കാതെ, ഇൻഷുറൻസ് ക്ലെയിമിലൂടെ നഷ്ടപരിഹാരം നേടാനാണ് സർക്കാർ ശ്രമിക്കുന്നത്.

സിനിമാ കോൺക്ലേവ് ഓഗസ്റ്റിൽ; നിയമനിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് സർക്കാർ
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിയമനിർമ്മാണം നടത്താൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം സിനിമാ കോൺക്ലേവ് സംഘടിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി.

ബലിപെരുന്നാൾ അവധി റദ്ദാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു
ബലിപെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്ത്. സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും വിവിധ വിഭാഗങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സർക്കാർ വെള്ളിയാഴ്ച കൂടി അവധി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാ മതവിശ്വാസികൾക്കും സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും വെല്ലുവിളിയാണ് സർക്കാർ തീരുമാനം.

പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
വികസന പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. ഇതിനായുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നതിനും അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലർ പുറത്തിറക്കി. ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം.

സംസ്ഥാനത്ത് ഇന്ന് കൂട്ടവിരമിക്കൽ; സർക്കാരിന് 6000 കോടിയുടെ ബാധ്യത
സംസ്ഥാനത്ത് ഇന്ന് പതിനോരായിരത്തോളം സർക്കാർ ജീവനക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നു. വിരമിക്കുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിന് ഏകദേശം 6000 കോടി രൂപയോളം സര്ക്കാര് കണ്ടെത്തേണ്ടി വരും. കെഎസ്ഇബിയിലും സെക്രട്ടറിയേറ്റിലുമായി നിരവധി ജീവനക്കാർ ഇന്ന് വിരമിക്കുന്നുണ്ട്.

നവകേരള സദസ്സ്: വികസന പദ്ധതികൾക്കായി 982 കോടി രൂപ അനുവദിച്ച് മന്ത്രിസഭ
നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക.

കോടതി ഫീസ് വർധന: ന്യായീകരണവുമായി സർക്കാർ
കോടതി ഫീസ് വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വർദ്ധിപ്പിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കൊച്ചിയിൽ കപ്പൽ അപകടം: അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ
കൊച്ചി തീരത്ത് ലൈബീരിയൻ കപ്പൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ അടിയന്തര യോഗം വിളിച്ചു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കൊച്ചി, ആലപ്പുഴ തീരങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കണ്ടെയ്നറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.