Kerala Education

പി.എം. ശ്രീ പദ്ധതി: സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി കെ.എസ്.യു
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്ത്. ഇത് വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു കൊടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ഈ നീക്കം ഒരു വലിയ ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിഎം ശ്രീയിൽ കേരളം ചേർന്നു; സംസ്ഥാനത്തിന് ലഭിക്കുക 1500 കോടി രൂപ
സിപിഐയുടെ എതിർപ്പിനെ മറികടന്ന് പിഎം ശ്രീയിൽ ചേരാൻ കേരളം ധാരണാപത്രം ഒപ്പുവെച്ചു. ഇതിലൂടെ സംസ്ഥാനത്തിന് 1500 കോടി രൂപ ലഭിക്കും. തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.

പി.എം ശ്രീ നടപ്പാക്കാനുള്ള തിടുക്കം ആപൽക്കരം; വിമർശനവുമായി സമസ്ത
പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തിടുക്കത്തെ സമസ്ത മുഖപത്രം സുപ്രഭാതം വിമർശിച്ചു. ഇത് കേരളത്തിൻ്റെ സാമൂഹികാന്തരീക്ഷം തകർക്കുന്നതും മതേതരത്വത്തിന് ഭീഷണിയുമാണെന്ന് അവർ പറയുന്നു. വിദ്യാഭ്യാസരംഗത്ത് കാവിവൽക്കരണം ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും മുഖപത്രം ആരോപിച്ചു.

പി.എം ശ്രീ പദ്ധതി: എൽഡിഎഫ് യോഗം ഇന്ന്; മുന്നണിയിൽ ഭിന്നത
പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ന് എൽഡിഎഫ് യോഗം ചേരും. മുഖ്യമന്ത്രിയുടെ സൗകര്യം പരിഗണിച്ച് യോഗം ചേരുന്ന തീയതി തീരുമാനിക്കും. യോഗത്തിൽ പി.എം ശ്രീ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

ബദൽ വിദ്യാഭ്യാസ മാതൃകയുമായി കേരളം; ‘വിഷൻ 2031’ സെമിനാർ സമാപിച്ചു
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്ന ‘വിഷൻ 2031’ സെമിനാർ കോട്ടയത്ത് സമാപിച്ചു. ദേശീയ വിദ്യാഭ്യാസ നയം അതേപടി പകർത്താതെ, മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാക്കാവുന്ന ഒരു ബദൽ വിദ്യാഭ്യാസ മാതൃക കേരളം സൃഷ്ടിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചു. വിദഗ്ദ്ധരുടെയും പൊതുജനങ്ങളുടെയും കൂടുതൽ നിർദ്ദേശങ്ങൾ പരിഗണിച്ച് സമീപനരേഖയുടെ അന്തിമ രൂപം തയ്യാറാക്കും.

ബി.ഫാം കോഴ്സ്: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025-ലെ ബി.ഫാം കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഒക്ടോബർ 21 മുതൽ 24 വൈകിട്ട് 4 ന് മുൻപായി അതത് കോളേജുകളിൽ പ്രവേശനം നേടണം. പ്രവേശനം നേടുന്ന സമയത്ത് വിദ്യാർത്ഥികൾ ഡാറ്റാഷീറ്റും അലോട്ട്മെന്റ് മെമ്മോയും മറ്റ് രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം.

ഹിജാബ് വിവാദം: വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കരുത്, സർക്കാരിന് ഗൗരവമായ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി
പള്ളുരുത്തി സെൻ്റ്. റീത്താസിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ കുട്ടിക്ക് ഉണ്ടായാൽ സ്കൂൾ മാനേജ്മെൻ്റ് ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിരോവസ്ത്ര വിവാദം: നിലപാടിൽ ഉറച്ച് സെന്റ് റീത്താസ് പബ്ലിക് സ്കൂൾ; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പ്രിൻസിപ്പൽ
കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂൾ ശിരോവസ്ത്ര വിവാദത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. സ്കൂളിലെ നിയമങ്ങൾ പാലിച്ചാൽ വിദ്യാർത്ഥിനിയെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിഷയത്തിൽ ഇടപെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്ക് സ്കൂൾ പ്രിൻസിപ്പൽ നന്ദി പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല: ക്ലാസുകൾ 21-ന് പുനരാരംഭിക്കും; യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കി
കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21-ന് പുനരാരംഭിക്കും. അക്രമ സംഭവങ്ങളെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട ക്ലാസ്സുകളാണ് തുറക്കുന്നത്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾ അന്വേഷിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
പാലക്കാട് എച്ച്.എസ്.എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ ആരോപണവിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കാൻ സ്കൂൾ മാനേജർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഹിജാബ് വിവാദം: രാഷ്ട്രീയ ലക്ഷ്യത്തോടെ മാനേജ്മെൻ്റും പിടിഎയും; വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം അവസാനിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി. എന്നാൽ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെൻ്റും പിടിഎയും പ്രതികരിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഹിജാബ് വിവാദം: സ്കൂൾ തലത്തിൽ സമവായമുണ്ടാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി
പള്ളുരുത്തിയിലെ സ്കൂളിൽ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. സ്കൂൾ തലത്തിൽ സമവായമുണ്ടായാൽ നല്ലതാണെന്നും രക്ഷിതാവിന് താല്പര്യമില്ലെങ്കിൽ വിദ്യാഭ്യാസം നിഷേധിക്കരുതെന്നും മന്ത്രി. സ്കൂൾ അധികൃതർക്ക് യൂണിഫോം നിശ്ചയിക്കാൻ അവകാശമുണ്ടെന്നും എന്നാൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും PTA പ്രസിഡന്റ്.