Kerala Education

കേരളത്തിലെ വിദ്യാർത്ഥി മേഖലയെ സംഘി വത്കരിക്കാൻ അനുവദിക്കില്ലെന്ന് KSU സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ
കേരളത്തിലെ വിദ്യാർത്ഥി മേഖലയെ സംഘി വത്കരിക്കാൻ അനുവദിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു മാർച്ച് നടത്തി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെതിരെയായിരുന്നു പ്രതിഷേധം.

സ്കൂൾ ഒളിമ്പിക്സിൽ സ്വർണം നേടിയവർക്ക് വീട് വെച്ച് നൽകും: മന്ത്രി വി. ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂൾ ഒളിമ്പിക്സിനെക്കുറിച്ച് സംസാരിക്കുന്നു. സ്വർണം നേടിയ താരങ്ങൾക്കും മീറ്റ് റെക്കോർഡ് നേടിയവർക്കും വീട് വെച്ച് നൽകുമെന്ന് മന്ത്രി അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ കേന്ദ്രം നിർബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പി.എം. ശ്രീ ഒപ്പിട്ടതുകൊണ്ട് സിലബസിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
പി.എം. ശ്രീ ഒപ്പിട്ടതുകൊണ്ട് സിലബസിൽ മാറ്റമുണ്ടാകില്ലെന്നും അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തർക്കമുള്ള വിഷയങ്ങളിൽ കോടതിയെ സമീപിക്കാമെന്നും ധാരണാപത്രത്തിലുണ്ട്. എൻ.ഇ.പി അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എ.എസ് പറഞ്ഞതായും മന്ത്രി അറിയിച്ചു.

പി.എം ശ്രീ പദ്ധതിയിൽ നിയമോപദേശം നൽകുന്നത് സാധാരണ നടപടിക്രമം മാത്രം: മന്ത്രി പി. രാജീവ്
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമവകുപ്പ് ഉപദേശം നൽകുന്നത് സാധാരണമാണെന്നും അത് സ്വീകരിക്കുന്നതിൽ അതാത് വകുപ്പിന് തീരുമാനമെടുക്കാമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്കൂളുകൾ ആർഎസ്എസ് ശാഖകൾ ആക്കുന്നു എന്ന യുഡിഎഫ് വിമർശനത്തിനും മന്ത്രി മറുപടി നൽകി.

പി.എം. ശ്രീ ധാരണാപത്രത്തിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന് മന്ത്രി വി. ശിവൻകുട്ടി
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചത് അനുസരിച്ച്, പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട ധാരണാപത്രത്തിൽ (MoU) നിന്ന് ഏത് നിമിഷവും പിന്മാറാൻ സാധിക്കും. എന്നാൽ പിന്മാറ്റം ഇരു കക്ഷികളും തമ്മിൽ ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്. പദ്ധതിയിൽ നിന്ന് പിന്മാറുന്നത് ഏകദേശം 47 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമായതിനാൽ, ലഭിക്കുന്ന ഫണ്ട് ഉപേക്ഷിക്കാൻ സാധ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹെഡ്ഗേവറെയും സവർക്കറെയും പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല; സുരേന്ദ്രന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് നേതാക്കളെ ഉൾപ്പെടുത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുള്ള വ്യാജ പ്രചാരണങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് തനതായ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രിക്ക് അഭിനന്ദനവുമായി എബിവിപി; ആശങ്ക അറിയിച്ച് എസ്എഫ്ഐ
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് എബിവിപി അഭിനന്ദനം അറിയിച്ചു. പി.എം. ശ്രീ പദ്ധതി നടപ്പാക്കിയതിനാണ് അഭിനന്ദനം അറിയിച്ചത്. അതേസമയം, പദ്ധതിയിലെ ആശങ്കകള് എസ്എഫ്ഐ മന്ത്രിയെ അറിയിച്ചു.

പി.എം. ശ്രീ പദ്ധതി: ആശങ്ക അറിയിച്ച് എസ്.എഫ്.ഐ
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ആശങ്ക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അറിയിച്ച് എസ്.എഫ്.ഐ. ദേശീയ വിദ്യാഭ്യാസ നയം വഴി കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന കാവിവൽക്കരണം കേരളത്തിൽ പൂർണ്ണമായി പ്രതിരോധിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി.

പി.എം. ശ്രീ പദ്ധതി: സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ലെന്ന് കേരളം; പ്രതിഷേധവുമായി സിപിഐ
പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക ഉടൻ കേന്ദ്രത്തിന് കൈമാറില്ലെന്ന് കേരളം. ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും പദ്ധതിയുടെ തുടർനടപടികളിലേക്ക് തൽക്കാലം കടക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഈ വിഷയത്തിൽ പ്രതിഷേധവുമായി സിപിഐ രംഗത്ത് വന്നിട്ടുണ്ട്.

പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം വൈകിവന്ന വിവേകം; രാജീവ് ചന്ദ്രശേഖർ
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലുള്ള കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വൈകിവന്ന വിവേകമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിലൂടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഇതുവരെ നിഷേധിച്ചിരുന്ന ആധുനിക വിദ്യാഭ്യാസം ഇനി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പരാജയത്തെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും രാജീവ് ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.

പി.എം ശ്രീയിൽ ഒപ്പിട്ടത് തന്ത്രപരമായ നീക്കം; ലക്ഷ്യം കുട്ടികൾക്ക് അർഹമായ ഫണ്ട് നേടൽ: മന്ത്രി വി. ശിവൻകുട്ടി
പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനം തന്ത്രപരമാണെന്നും കുട്ടികൾക്ക് അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം തകർക്കാനുള്ള നീക്കങ്ങളോട് ഈ സർക്കാർ സഹകരിക്കില്ലെന്നും കുട്ടികൾക്ക് അവകാശപ്പെട്ട ഒരൊറ്റ രൂപപോലും നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് കുട്ടികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം
പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2020 ലെ NEP അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത് പ്രധാന നാഴികക്കല്ലായി വിലയിരുത്തുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ്, ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് കേന്ദ്ര സർക്കാരിന് സമർപ്പിക്കും.