Kerala crime

കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലം
കണ്ണൂർ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ജയിൽ ചാടാനായി പ്രതിക്ക് അകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് ജയിലിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സൗമ്യ വധക്കേസ് വീണ്ടും ചർച്ചകളിൽ; ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടി. മണിക്കൂറുകൾക്കകം പൊലീസ് ഇയാളെ സാഹസികമായി പിടികൂടി. 2011 ഫെബ്രുവരി ഒന്നിനാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ് നടക്കുന്നത്.

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ഭയമുണ്ടെന്ന് സൗമ്യയുടെ അമ്മ
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ പ്രതികരണവുമായി സൗമ്യയുടെ അമ്മ സുമതി രംഗത്ത്. ഇത്രയധികം സുരക്ഷയുള്ള ജയിലിൽ നിന്നും ഗോവിന്ദച്ചാമി എങ്ങനെ രക്ഷപെട്ടു എന്നും ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരിക്കാമെന്നും സുമതി സംശയം പ്രകടിപ്പിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

പത്തനംതിട്ടയിൽ വയോധികന് മർദ്ദനം; മകനും മരുമകൾക്കുമെതിരെ കേസ്
പത്തനംതിട്ട അടൂരിൽ 66 വയസ്സുള്ള തങ്കപ്പൻ എന്ന വയോധികന് മർദ്ദനമേറ്റ സംഭവം. മകൻ സിജുവും, മരുമകൾ സൗമ്യയും ചേർന്ന് തങ്കപ്പനെ മർദ്ദിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പത്തനംതിട്ട വെച്ചുചിറയില് ഭാര്യമാതാവിനെ മരുമകന് മണ്വെട്ടിക്ക് അടിച്ചു കൊന്നു
പത്തനംതിട്ട വെച്ചുചിറയില് ഭാര്യമാതാവിനെ മരുമകന് മണ്വെട്ടിക്ക് അടിച്ചു കൊന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഹോട്ടലുടമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; പ്രതികളുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികൾ. മൃതദേഹം പായ കൊണ്ട് മൂടി ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ: അന്നേ കൊലപാതകമെന്ന് സംശയിച്ചു; വെളിപ്പെടുത്തലുമായി മുൻ എസ്.പി
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അലി രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. 1989ൽ വെള്ളയിൽ ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്ന് തന്നെ സംശയം തോന്നിയിരുന്നുവെന്ന് മുൻ എസ്.പി എൻ സുഭാഷ് ബാബു പറഞ്ഞു. കഞ്ചാവ് ബാബുവാണ് കൊലപാതകത്തിന് സഹായിച്ചതെന്നും ഇയാൾ ബംഗ്ലാദേശ് കോളനിയിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും
വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിലെ മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും. വിസ കാലാവധി ഇന്ന് കഴിയുന്നതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്. അറസ്റ്റിലായ മറ്റു പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളും നൗഷാദിൽ നിന്ന് ചോദിച്ചറിയും.

പാലക്കാട് പന്നിക്കെണിയില് അമ്മയ്ക്ക് ഷോക്കേറ്റ സംഭവം: മകന് അറസ്റ്റില്; തൊടുപുഴയില് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവും പിടിയിൽ
പാലക്കാട് ഒറ്റപ്പാലത്ത് വാണിയംകുളത്ത് പന്നിക്കെണിയില്പ്പെട്ട് വയോധികയ്ക്ക് പരുക്കേറ്റ സംഭവത്തില് മകന് അറസ്റ്റിലായി. മകനാണ് കെണി വെച്ചതെന്ന് പോലീസ് പറഞ്ഞു. തൊടുപുഴയില് ഗാര്ഹിക പീഡനത്തെ തുടര്ന്ന് യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റിലായി, ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച് വിഷം ഒഴിച്ചെന്ന് ജോർലി മൊഴി നൽകിയിരുന്നു.

ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; കാരണം രാത്രിയിലെ യാത്രകൾ
ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം പുറത്ത്. മകൾ രാത്രി വൈകി വീട്ടിൽ വരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോസ് മോൻ മകൾ ജാസ്മിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഓമനപ്പുഴ കൊലപാതകം: മകൾ വൈകിയെത്തിയതിന് കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
ആലപ്പുഴ ഓമനപ്പുഴയിൽ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. മകൾ വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു.

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ
ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പിതാവ് ജോസ് മോൻ അറസ്റ്റിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.