Karnataka

ബംഗളൂരു ബന്നേർഘട്ടയിൽ സഫാരിക്കിടെ 12 കാരന് പുലിയുടെ ആക്രമണം
ബംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ സഫാരിക്കിടെ 12 വയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. സഫാരി ജീപ്പിൽ സഞ്ചരിക്കുമ്പോൾ പുലി വാഹനത്തിന്റെ സൈഡ് ഗ്ലാസിൽ വെച്ചിരുന്ന കുട്ടിയുടെ കയ്യിൽ നഖം കൊണ്ട് പോറൽ ഏൽപ്പിക്കുകയായിരുന്നു. പാർക്ക് അധികൃതർ ഉടൻ തന്നെ കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകി.

ധർമ്മസ്ഥലയിൽ ഇന്ന് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന
കർണാടകയിലെ ധർമ്മസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന ഇന്ന് ആരംഭിക്കും. നേത്രാവതി സ്നാനഘട്ടത്തിന് സമീപമുള്ള 13-ാം നമ്പർ സ്ഥലത്താണ് പരിശോധന നടത്തുന്നത്. ഇവിടെയാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നാണ് മുൻ ശുചീകരണ തൊഴിലാളി മൊഴി നൽകിയിട്ടുള്ളത്.

സർക്കാർ ജോലി വാഗ്ദാനം ചെയ്തു 35 ലക്ഷം തട്ടി: ബിജെപി എംപിക്കെതിരെ ആത്മഹത്യാക്കുറിപ്പ്
കർണാടകയിൽ ബിജെപി എംപി കെ. സുധാകർ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് ഡ്രൈവർ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ സുധാകറിനും മറ്റ് രണ്ട് പേർക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ധർമ്മസ്ഥലയിൽ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക്; അസ്ഥികൂടം കണ്ടെത്തിയതിൽ അന്വേഷണം ആര് നടത്തുമെന്നതിൽ ആശയക്കുഴപ്പം
ധർമ്മസ്ഥലയിലെ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക് കടന്നു. പതിനൊന്നാമത്തെ സ്പോട്ടിലാണ് ഇന്ന് പരിശോധന നടക്കുന്നത്. ഇന്നലെ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ അന്വേഷണം ആര് നടത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ കേസ് ധർമ്മസ്ഥല പോലീസ് എസ്ഐടി സംഘത്തിന് കൈമാറിയേക്കും.

ധർമ്മസ്ഥലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി SIT
കർണാടകയിലെ ധർമ്മസ്ഥലയിൽ തലയോട്ടിയുടെ ഭാഗവും അസ്ഥികളും കണ്ടെത്തി. അൻപതിൽ കൂടുതൽ എല്ലുകൾ കണ്ടെത്തിയതായി വിവരം. കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ എസ്ഐടി തീരുമാനിച്ചു.

ധർമ്മസ്ഥലം: ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്ന് വീണ്ടും പരിശോധന
ധർമ്മസ്ഥലത്ത് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ഇന്ന് വീണ്ടും മണ്ണ് നീക്കി പരിശോധന നടത്തും. സാക്ഷി ചൂണ്ടിക്കാണിച്ച മൂന്നിടങ്ങളിൽ ഒരേസമയം പരിശോധന നടത്താനാണ് എസ്ഐടി ലക്ഷ്യമിടുന്നത്. ഉൾക്കാട്ടിലെ മൂന്ന് പോയിന്റുകളിൽ ജെസിബി കൊണ്ടുപോകാൻ സാധ്യമല്ലാത്തതിനാൽ, പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ ഉപയോഗിച്ച് കുഴിയെടുക്കും.

ധർമസ്ഥല കൂട്ടക്കുഴിമാടം: തലയോട്ടിയിൽ നിർണായക പരിശോധന; നാളെ മണ്ണ് കുഴിക്കും
ധർമസ്ഥലത്ത് കൂട്ടക്കുഴിമാടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ശുചീകരണ തൊഴിലാളി കൈമാറിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. നാളെ ധർമസ്ഥലയിൽ മണ്ണ് കുഴിച്ച് പരിശോധന നടത്തും.

ധർമ്മസ്ഥലം വെളിപ്പെടുത്തൽ: മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കുന്നു
ധർമ്മസ്ഥലയിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, പ്രത്യേക അന്വേഷണസംഘം മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കുന്നു. ഡിഐജി എം.എൻ. അനുചേതിന്റെ നേതൃത്വത്തിൽ മല്ലികെട്ടിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വെച്ചാണ് മൊഴിയെടുപ്പ് നടക്കുന്നത്. പഴയ മിസ്സിങ് കേസുകളിലടക്കം സമാന്തര അന്വേഷണം പുരോഗമിക്കുന്നു.

കർണാടകയിൽ നാല് വയസ്സുകാരി സ്കൂളിൽ ബലാത്സംഗത്തിനിരയായി; പോലീസ് അന്വേഷണം ആരംഭിച്ചു
കർണാടകയിലെ ബീദറിൽ നാല് വയസ്സുള്ള പെൺകുട്ടി സ്കൂൾ സമയത്ത് ബലാത്സംഗത്തിനിരയായി. വീട്ടിൽ തിരിച്ചെത്തിയ ശേഷം വസ്ത്രം മാറുമ്പോളാണ് അമ്മ സംഭവം അറിയുന്നത്. ബിദാർ വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ധർമസ്ഥല കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറെന്ന് സിദ്ധരാമയ്യ
ധർമസ്ഥല വെളിപ്പെടുത്തലുകളിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ SIT അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു.

കര്ണാടകയിലെ കൊടുംവനത്തില് എട്ട് വര്ഷം ഒളിച്ച് താമസിച്ച് റഷ്യന് വനിതയും കുട്ടികളും
കർണാടകയിലെ കൊടുംവനത്തിൽ എട്ട് വർഷത്തോളം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ റഷ്യൻ വനിതയെയും കുട്ടികളെയും അധികൃതർ കണ്ടെത്തി. റഷ്യൻ പൗരയായ നിന കുട്ടീന, ആറ് വയസ്സുള്ള പ്രേമ, നാല് വയസ്സുള്ള അമ എന്നിവരെയാണ് പോലീസ് ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയത്. ഇവരെ റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ധർമസ്ഥലത്ത് നൂറോളം സ്ത്രീകളെ കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തൽ; മുൻ ശുചീകരണ തൊഴിലാളി കോടതിയിൽ മൊഴി നൽകി
കർണാടകയിലെ ധർമസ്ഥലയിൽ പീഡനത്തിനിരയായ നൂറോളം സ്ത്രീകളെ കുഴിച്ചുമൂടിയെന്ന് മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തി. ബെൽതങ്കാടി മജിസ്ട്രേറ്റ് കോടതിയിൽ ഇയാൾ മൊഴി നൽകി. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ കാട്ടിത്തരാമെന്നും ഇയാൾ അറിയിച്ചു.