K Sudhakaran

പി.വി. അൻവറിന് പിന്തുണയുമായി കെ. സുധാകരൻ; യുഡിഎഫിലേക്ക് മടങ്ങിവരാമെന്നും പ്രസ്താവന
മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പി.വി. അൻവറിന് പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയപരമായ വീഴ്ചകൾ അൻവറിന് സംഭവിച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലേക്ക് അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും തിരിച്ചു വരാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ശ്രമം തുടരുമെന്ന് കെ.സുധാകരൻ
അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ശ്രമം തുടരുമെന്ന് കെ.സുധാകരൻ. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല.

അൻവർ യുഡിഎഫിൽ വരണം; വി.ഡി. സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടതില്ല: കെ. സുധാകരൻ
യുഡിഎഫിനെതിരായ അൻവറിൻ്റെ വിമർശനങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. അൻവർ യുഡിഎഫിൽ വരുന്നത് വ്യക്തിപരമായി താൻ ആഗ്രഹിക്കുന്നുവെന്ന് സുധാകരൻ വ്യക്തമാക്കി. ഈ വിഷയത്തിൽ വി.ഡി. സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടതില്ലെന്നും ചർച്ചകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൻവർ യുഡിഎഫിന്റെ ഭാഗമാകും; താൽപര്യങ്ങൾ സംരക്ഷിക്കും: കെ. സുധാകരൻ
കെ. സുധാകരനുമായി അൻവർ കൂടിക്കാഴ്ച നടത്തി. അൻവറിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫിന് താൽപര്യമുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി. അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പുനഃസംഘടനയെ എതിര്ത്ത് കെ സുധാകരന്
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ. സുധാകരൻ ഭാരവാഹി യോഗത്തിൽ തന്റെ എതിർപ്പ് അറിയിച്ചു. നിലവിലുള്ള ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും മാറേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പുനഃസംഘടനയെക്കുറിച്ച് അഭിപ്രായം പറയാനുണ്ടെന്ന് കെ. മുരളീധരൻ പ്രതികരിച്ചു.

സുധാകരന്മാർ വീണ്ടും വിവാദത്തിൽ; പാർട്ടികൾക്ക് തലവേദനയാകുന്നതെങ്ങനെ?
മുൻ മന്ത്രി ജി. സുധാകരന്റെ പോസ്റ്റൽ ബാലറ്റ് വിവാദവും കെ. സുധാകരന്റെ കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനങ്ങളും രാഷ്ട്രീയ കേരളത്തിൽ ചർച്ചാ വിഷയമാകുന്നു. ഇരു നേതാക്കളും അവരുടെ പാർട്ടികൾക്ക് ഉണ്ടാക്കുന്ന തലവേദനകൾ തുടർക്കഥയാവുകയാണ്. ശക്തമായ നിലപാടുകളുള്ള ഇരുവരും പലപ്പോഴും പാർട്ടികൾക്ക് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.

കെ. സുധാകരന്റെ വാദം തള്ളി എഐസിസി; ഹൈക്കമാൻഡിന്റെ വിശദീകരണം ഇങ്ങനെ
കെപിസിസി പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന കെ. സുധാകരന്റെ വാദം എഐസിസി തള്ളി. മാറ്റം സംബന്ധിച്ച് സുധാകരനുമായി രണ്ട് തവണ സംസാരിച്ചുവെന്ന് ഹൈക്കമാൻഡ് അറിയിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

കെ. സുധാകരന് പിന്തുണയുമായി കെ. മുരളീധരൻ; രാജി അച്ചടക്ക ലംഘനമായി കാണാനാവില്ല
കെ. സുധാകരൻ തൻ്റെ പ്രയാസങ്ങൾ മാത്രമാണ് പറഞ്ഞതെന്നും അതിനെ പാർട്ടിയിലെ പ്രശ്നങ്ങളായി കാണേണ്ടതില്ലെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. സുധാകരൻ മാന്യമായി സ്ഥാനമൊഴിഞ്ഞെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയെ അച്ചടക്കലംഘനമായി കാണാനാവില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും എൽഡിഎഫ് എന്ത് പിആർ വർക്ക് നടത്തിയാലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ. സുധാകരന്റെ അനുഗ്രഹം മൂന്ന് തവണ കിട്ടി; സന്തോഷമുണ്ടെന്ന് സണ്ണി ജോസഫ്
കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം കെ. സുധാകരനുമായുള്ള ബന്ധത്തെക്കുറിച്ച് സണ്ണി ജോസഫ് സംസാരിക്കുന്നു. കെ. സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ ലഭിച്ചെന്നും അദ്ദേഹം കെപിസിസി പ്രസിഡന്റായതിൽ സന്തോഷമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാവരുമായി ആശയവിനിമയം നടത്തി ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നൊഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ. സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നിരാശയുണ്ടെന്നും, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ ചുമതല ലഭിച്ചാൽ ഏറ്റെടുക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. തന്നെ മാറ്റാൻ പാർട്ടിയിൽ ശ്രമം നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും, ഇതിന് പിന്നിൽ ചില സ്വാർത്ഥ താത്പര്യക്കാരുണ്ടെന്നും സുധാകരൻ തുറന്നടിച്ചു.

‘പല്ലില്ലെങ്കിലും കടിക്കും, നഖമില്ലെങ്കിലും തിന്നും’; സിപിഐഎമ്മിന് കെ. സുധാകരന്റെ മറുപടി
കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ സി.പി.ഐ.എമ്മിന് ശക്തമായ മറുപടി നൽകി. സി.പി.ഐ.എമ്മിന്റെ "പല്ലുകൊഴിഞ്ഞ സിംഹം" എന്ന പരിഹാസത്തിനാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസ് തിരിച്ചടിക്കാൻ മടിക്കില്ലെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

കെ.സുധാകരൻ ശക്തനായ നേതാവെന്ന് പത്മജ; കോൺഗ്രസ് ഇപ്പോഴും പഴയ രീതിയിലെന്ന് വിമർശനം
മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ശക്തനായ നേതാവായിരുന്നെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ണൂരിൽ മാത്രമേ അറിയൂ എന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് ഇപ്പോഴും ജാതി സമവാക്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്നും തെറ്റ് തിരുത്തുമെന്ന വാദം അംഗീകരിക്കുന്നില്ലെന്നും പത്മജ വിമർശിച്ചു.