K Sudhakaran

കെ.സുധാകരൻ ശക്തനായ നേതാവെന്ന് പത്മജ; കോൺഗ്രസ് ഇപ്പോഴും പഴയ രീതിയിലെന്ന് വിമർശനം
മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ശക്തനായ നേതാവായിരുന്നെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ണൂരിൽ മാത്രമേ അറിയൂ എന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് ഇപ്പോഴും ജാതി സമവാക്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്നും തെറ്റ് തിരുത്തുമെന്ന വാദം അംഗീകരിക്കുന്നില്ലെന്നും പത്മജ വിമർശിച്ചു.

കെ സുധാകരന് നന്ദി പറഞ്ഞ് വി.ഡി. സതീശൻ; കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ. സുധാകരന് നന്ദി അറിയിച്ചു. കഴിഞ്ഞ നാല് വർഷം സുധാകരൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ഒരുപാട് നേട്ടങ്ങളും മാറ്റങ്ങളും കോൺഗ്രസിൽ ഉണ്ടാക്കാൻ സാധിച്ചുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷനായിരുന്ന കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ
കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് താൻ നടത്തിയ പ്രവർത്തനങ്ങൾ കെ. സുധാകരൻ വിശദീകരിച്ചു. പുതിയ കെപിസിസി നേതൃത്വം സ്ഥാനമേൽക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ തൃപ്തിയുണ്ടെന്നും എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നേറാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സണ്ണി ജോസഫിന്റെ നിയമനത്തിൽ സന്തോഷമെന്ന് കെ. സുധാകരൻ
പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് കെ. സുധാകരൻ അറിയിച്ചു. കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ച പരിഗണനയുടെ ഭാഗമായാണ് ഈ നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സണ്ണി ജോസഫിന് പാർട്ടിക്കുവേണ്ടി അമൂല്യമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും കെ. സുധാകരൻ പ്രത്യാശ പ്രകടിപ്പിച്ചു.

കെ. സുധാകരനെ പിന്തുണച്ച് വെള്ളാപ്പള്ളി; കോൺഗ്രസിന് ബൊമ്മകളെയാണ് ആവശ്യമെന്ന് വിമർശനം
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കെ. സുധാകരനിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യക്ഷനായി പരിഗണിക്കപ്പെടുന്ന ആന്റോ ആന്റണിക്ക് സ്വന്തം മണ്ഡലത്തിൽ പോലും വിജയിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

കെ. സുധാകരന് പിന്തുണയുമായി ഫ്ളക്സ് ബോർഡുകൾ; ഹൈക്കമാൻഡ് നീക്കങ്ങൾക്കിടെ രാഷ്ട്രീയ ശ്രദ്ധ നേടുന്നു
കെ. സുധാകരന് പിന്തുണയുമായി സംസ്ഥാനത്തിന്റെ പലയിടത്തും ഫ്ളക്സ് ബോർഡുകൾ ഉയർന്നു. കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് നീക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ഇത്. "തുടരണം ഈ നേതൃത്വം" എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് കെ. സുധാകരൻ
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ. സുധാകരൻ. ഡൽഹിയിലെ ചർച്ചകൾ തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ലെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

രാഹുലിനെ തൊട്ടാൽ തിരിച്ചടിക്കും: കെ. സുധാകരന്റെ പ്രകോപന പ്രസംഗം
പാലക്കാട് നഗരസഭയിലെ ഹെഡ്ഗേവാര് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെ. സുധാകരൻ പ്രകോപനപരമായ പ്രസംഗം നടത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊടാൻ ആരെയും അനുവദിക്കില്ലെന്നും തല്ലിയാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്റെ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്.

എൻ.എം. വിജയന്റെ ആത്മഹത്യ: കെ. സുധാകരനിൽ നിന്ന് പോലീസ് മൊഴിയെടുത്തു
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ. സുധാകരനെ പോലീസ് ചോദ്യം ചെയ്തു. ആത്മഹത്യയ്ക്ക് മുമ്പ് വിജയൻ സുധാകരന് ഒരു കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ സമയവും തുടർനടപടികളുമാണ് പോലീസ് അന്വേഷിച്ചത്.

എ.കെ. ബാലൻ വായിലൂടെ വിസർജ്ജിക്കുന്ന ജീവി: കെ. സുധാകരൻ
സിപിഐഎം നേതാവ് എ.കെ. ബാലനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. വായിലൂടെ വിസർജ്ജിക്കുന്ന ജീവിയായി എ.കെ. ബാലൻ മാറിയെന്ന് സുധാകരൻ പറഞ്ഞു. പിണറായിയുടെ പ്രീതി പിടിച്ചുപറ്റാനാണ് ബാലന്റെ ശ്രമമെന്നും സുധാകരൻ ആരോപിച്ചു.

രാഹുലിനെതിരെ ബിജെപി ഭീഷണി: ജനാധിപത്യത്തിനു നേരെയുള്ള കൊലവിളി – കെ. സുധാകരൻ
പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് കെ.ബി ഹെഡ്ഗെവാറിന്റെ പേരിട്ടതിനെ ചോദ്യം ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബിജെപി ഭീഷണി മുഴക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ. സുധാകരൻ. രാഹുലിന് പാലക്കാട് കാലുകുത്താൻ ബിജെപിയുടെ സമ്മതം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ നിയമനടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ സമനില തെറ്റി എന്ന് കെ. സുധാകരൻ
മാസപ്പടി കേസിൽ കുടുങ്ങുമെന്ന ഭയമാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾക്ക് പിന്നിലെന്ന് കെ. സുധാകരൻ. മാധ്യമപ്രവർത്തകരുടെ മേൽ കുതിരകയറിയ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്നും സുധാകരൻ കുറ്റപ്പെടുത്തി. എസ്എഫ്ഐഒ, ആദായനികുതി വകുപ്പ് എന്നിവയുടെ കണ്ടെത്തലുകൾ മുഖ്യമന്ത്രി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു.