Jammu Kashmir

ഷോപ്പിയാനിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ജമ്മു കശ്മീർ സ്വദേശിയാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് കരുതുന്ന മൂന്ന് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സൈന്യം
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ലഷ്കർ ഇ തൊയ്ബ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കാശ്മീർ പൊലീസ് സ്ഥിരീകരിച്ചു. വനമേഖലയിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.

ഇന്ത്യാ-പാക് അതിർത്തി ശാന്തം; ജമ്മു കശ്മീരിലും രാജസ്ഥാനിലും സ്കൂളുകൾ തുറന്നു
ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ സ്ഥിതിഗതികൾ ശാന്തമാകുന്നു. ജമ്മു കശ്മീരിലെ അതിർത്തി ജില്ലകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിച്ചു.

ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിൽ ജാഗ്രത; വെടിനിർത്തൽ താൽക്കാലികമെന്ന് പ്രധാനമന്ത്രി
ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിൽ ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി. വെടിനിർത്തൽ താൽക്കാലികമാണെന്നും പാക് സമീപനം വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അതിർത്തിയിലെ സൈനിക സാന്നിധ്യം കുറയ്ക്കാൻ ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയായി.

അതിർത്തി ശാന്തമായിട്ടും ഭയമില്ലാതെ വീടുകളിലേക്ക് മടങ്ങാനാവാതെ ജമ്മു കാശ്മീരിലെ ദുരിതാശ്വാസ ക്യാമ്പുകൾ
ജമ്മു കാശ്മീരിലെ അതിർത്തിയിൽ സ്ഥിതി ശാന്തമാണെങ്കിലും, ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാൻ ഭയമുണ്ട്. വെടിനിർത്തൽ ധാരണയ്ക്ക് ശേഷവും പാകിസ്താൻ പ്രകോപനം സൃഷ്ടിക്കുന്നത് ഇവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഒളിച്ചു കഴിയുന്ന ഭീകരവാദികളെ പിടികൂടാനായി വിവിധ ജില്ലകളിൽ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പരിശോധന ശക്തമാക്കി സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി
ജമ്മു കശ്മീരിൽ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പരിശോധനകൾ ശക്തമായി നടക്കുന്നു. കുൽഗാം അടക്കമുള്ള മേഖലകളിൽ റെയ്ഡ് പുരോഗമിക്കുന്നു. പാക് പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; പാക് വെടിനിർത്തൽ ലംഘനം രൂക്ഷം
ജമ്മു കശ്മീരിലെ നഗ്രോട്ടയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടന്നതായി സൈന്യം സ്ഥിരീകരിച്ചു. സൈനിക വേഷത്തിലെത്തിയ ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് അതിർത്തിയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.

പാക് പ്രകോപനം: അതിർത്തിയിൽ ബ്ലാക്ക് ഔട്ട്; ജാഗ്രതാ നിർദ്ദേശം
പാകിസ്താൻ അതിർത്തിയിൽ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ, അതിർത്തി മേഖലകളിൽ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചു. ജമ്മുവിലെ അഖ്നൂർ, രാജൗരി, ആർഎസ് പുര എന്നിവിടങ്ങളിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയതാണ് ഈ അടിയന്തര തീരുമാനത്തിലേക്ക് നയിച്ചത്. അതിർത്തിയിൽ പാകിസ്താനെതിരെ തിരിച്ചടിക്കാൻ ബിഎസ്എഫിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്

ജമ്മു കശ്മീരിൽ വെടിനിർത്തലില്ലെന്ന് ഒമർ അബ്ദുള്ള; ശ്രീനഗറിൽ വ്യോമ പ്രതിരോധം സജ്ജം
ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ഇല്ലാതായെന്ന് ഒമർ അബ്ദുള്ള അറിയിച്ചു. ശ്രീനഗറിലെ വ്യോമ പ്രതിരോധ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അതിർത്തിയിൽ പാകിസ്താനെതിരെ ശക്തമായ തിരിച്ചടി നൽകാൻ ബിഎസ്എഫിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി.

പാക് ഷെല്ലാക്രമണം: ഇരകളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി
പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള സെക്ടറുകളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിർത്തിയിൽ പാക് ഡ്രോൺ ആക്രമണ ശ്രമം; 26 ഇടങ്ങളിൽ ഡ്രോൺ പ്രകോപനം
കഴിഞ്ഞ രണ്ട് രാത്രികളിലായി അതിർത്തിയിൽ 26 ഇടങ്ങളിൽ പാക് ഡ്രോണുകൾ ആക്രമണത്തിന് ശ്രമിച്ചു. ആകാശമാർഗമുള്ള എല്ലാ ആക്രമണങ്ങളെയും ഇന്ത്യൻ സേന പ്രതിരോധിച്ചു. അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ വീടിനുള്ളിൽ തുടരണമെന്ന് സർക്കാർ നിർദേശം നൽകി.

ജമ്മു കശ്മീർ: മലയാളി വിദ്യാർത്ഥികളുടെ സുരക്ഷക്കായി ഇടപെട്ട് കെ.സി. വേണുഗോപാൽ; കേന്ദ്രത്തിന് കത്തയച്ച് എംപിമാർ
ജമ്മു കശ്മീരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ രാഷ്ട്രീയ ഇടപെടൽ. കെ.സി. വേണുഗോപാൽ ഒമർ അബ്ദുള്ളയുമായി സംസാരിച്ചു. ഷാഫി പറമ്പിലും, എം.കെ. രാഘവനും കേന്ദ്രത്തിന് കത്തയച്ചു.