Jammu Kashmir

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ വധിച്ച് സൈന്യം
ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്ത് ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ ഇ തോയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. "ഓപ്പറേഷൻ മഹാദേവ് "എന്ന ദൗത്യത്തിനിടെയാണ് ഭീകരരെ സൈന്യം വധിച്ചത്.

പഹൽഗാമിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗവർണർ; ആക്രമണം നടത്തിയത് പാകിസ്താനെന്ന് മനോജ് സിൻഹ
പഹൽഗാമിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. വിനോദസഞ്ചാരികളെ ഭീകരർ ലക്ഷ്യമിടില്ലെന്ന് കരുതിയിരുന്നുവെന്നും, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം പാകിസ്താൻ സ്പോൺസർ ചെയ്തതാണെന്നും സിൻഹ ആരോപിച്ചു.

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; ഭീകരവാദിയുടെ സഹായി പിടിയിൽ
ജമ്മു കശ്മീരിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന തകർത്തു. പാക് അധീന കശ്മീർ സ്വദേശിയായ ഭീകരവാദിയുടെ സഹായി മുഹമ്മദ് ആരിഫിനെ സൈന്യം പിടികൂടി. രജൗരിയിലെ മഞ്ചകോട്ടിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

പഹൽഗാം ആക്രമണം: വീരമൃത്യു വരിച്ച ജവാൻ്റെ കുടുംബത്തെ സന്ദർശിച്ച് സി.പി.ഐ.എം പ്രതിനിധി സംഘം
പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തെ സി.പി.ഐ.എം പ്രതിനിധി സംഘം സന്ദർശിച്ചു. സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ്ബ്യൂറോ അംഗം അമ്രാറാം, ലോക്സഭാ നേതാവ് കെ. രാധാകൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ആദിലിന്റെ ധീരമായ പോരാട്ടം രാജ്യത്തിന് മാതൃകയാണെന്ന് സംഘം അഭിപ്രായപ്പെട്ടു.

കശ്മീർ മുതൽ കന്യാകുമാരി വരെ റെയിൽപ്പാത യാഥാർഥ്യമാക്കി പ്രധാനമന്ത്രി
കശ്മീർ മുതൽ കന്യാകുമാരി വരെ റെയിൽപ്പാത യാഥാർഥ്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 46,000 കോടി രൂപയുടെ വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തും. ചെനാബ് റെയിൽപ്പാലം രാജ്യത്തിന് സമർപ്പിച്ചു, ഇത് രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും വലിയ ആഘോഷമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ചെനാബ് റെയിൽ പാലം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേ പാലമായ ചെനാബ് പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാലം ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. ഈഫൽ ടവറിനെക്കാൾ ഉയരംകൂടിയ ഈ പാലം രാജ്യത്തിന്റെ വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

ജമ്മു കശ്മീരിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഭീകരബന്ധം സംശയിച്ച് പിരിച്ചുവിട്ടു
ജമ്മു കശ്മീരിൽ ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(c) പ്രകാരമാണ് പിരിച്ചുവിടൽ നടത്തിയത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ജമ്മു കശ്മീർ ടൂറിസം: ഉണർവിനായി കേന്ദ്രം പുതിയ പദ്ധതികളുമായി രംഗത്ത്
ജമ്മു കശ്മീരിലെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രസർക്കാർ സമഗ്ര പദ്ധതികളുമായി മുന്നോട്ട്. കേന്ദ്രമന്ത്രിമാരും പ്രമുഖ വ്യക്തികളും കശ്മീർ സന്ദർശിക്കും. ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്യും.

ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരവുമായി 2 ലഷ്കർ ഭീകരർ പിടിയിൽ
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ആയുധങ്ങളുമായി രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് AK-56 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ആഭ്യന്തരമന്ത്രി അമിത്ഷാ ജമ്മുവിൽ സന്ദർശനം നടത്തുകയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു.

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി
പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ എത്തി. പൂഞ്ച് ജില്ലയിൽ എത്തുന്ന രാഹുൽ ഗാന്ധി അവിടെയുള്ള കുടുംബങ്ങളെ സന്ദർശിക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽഗാന്ധി ജമ്മു കശ്മീർ സന്ദർശിക്കുന്നത്.

ജമ്മു കശ്മീരിൽ സൈനികൻ വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു. സിംഗ്പോരയിലെ ഛത്രൂ മേഖലയിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ 8 ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി 8 ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.