Israel

ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ സൈനിക നീക്കം അവസാനിപ്പിക്കാമെന്ന് ഇറാൻ
ഇറാൻ വെടിനിർത്തൽ പ്രഖ്യാപനം തള്ളി. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി അറിയിച്ചു. ഇസ്രായേലും ഇറാനും വെടിനിർത്തലിന് തയ്യാറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചെന്ന് ട്രംപ്; ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ് അറിയിച്ചു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

ലെബനനിൽ ഇസ്രായേൽ ആക്രമണം; തെക്കൻ മേഖലയിൽ കനത്ത നാശനഷ്ടം
ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ലെബനനിലും ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. തെക്കൻ ലെബനനിലെ ഗ്രാമപ്രദേശങ്ങളിൽ ആക്രമണം നടക്കുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുള്ളയുടെ സാന്നിധ്യം സുരക്ഷാ ധാരണകൾ ലംഘിക്കുന്നതിനാൽ ആക്രമണം അനിവാര്യമാണെന്നാണ് ഇസ്രായേലിന്റെ വാദം.

ഇസ്രായേലിലേക്ക് മിസൈൽ വർഷം; ഖത്തർ വ്യോമപാത അടച്ചു
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തർ അന്താരാഷ്ട്ര വ്യോമപാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താല്കാലികമായി അടച്ചതായി ഖത്തര് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് മിസൈൽ വർഷമുണ്ടായി.

ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; ടെൽ അവീവിലും ഹൈഫയിലും സ്ഫോടനങ്ങൾ
അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ടെൽ അവീവ്, ഹൈഫ, ജറുസലേം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായി. ഇസ്രായേലിലെ പത്തിടങ്ങളിൽ മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫോർദോ ആണവ കേന്ദ്രം തകർക്കാൻ ഇസ്രായേലിന് അമേരിക്കയുടെ സഹായം തേടിയതെന്ത്?
ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള ഫോർദോയിലുള്ള യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം അമേരിക്ക ആക്രമിച്ചു. 80-90 മീറ്റർ ആഴത്തിലുള്ള ടണലുകളിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇസ്രായേലിന്റെ കൈവശമുള്ള ബങ്കർ ബസ്റ്ററുകൾക്ക് വേണ്ടത്ര ആഴത്തിൽ പ്രഹരം നടത്താൻ ശേഷിയില്ലാത്തതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.

ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും തിരിച്ചെത്തിക്കുന്നു
ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു. ഇതുവരെ 1,117 ഇന്ത്യക്കാരെ ഇറാനിൽ നിന്ന് ഒഴിപ്പിച്ചു. ഇസ്രായേലിൽ നിന്ന് ജോർദാനിലേക്ക് സുരക്ഷിതമായി മാറ്റിയ ഇന്ത്യക്കാരെ അമ്മാൻ വഴി മുംബൈയിൽ എത്തിക്കും.

ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണം; ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ചു. ട്രംപിന്റെ ധീരമായ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ ആയുധങ്ങൾ നിഷേധിച്ചുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും നെതന്യാഹു പ്രസ്താവിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം; സ്ഥിതിഗതികൾ സങ്കീർണ്ണമാകുന്നു
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഇറാൻ-ഇസ്രായേൽ സംഘർഷം: കണക്കുകൾ പുറത്തുവിട്ട് ഇരു രാജ്യങ്ങളും
ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ ഇരുവിഭാഗത്തും നാശനഷ്ട്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഇറാൻ 950-ൽ അധികം മിസൈലുകൾ അയച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചു.

അമേരിക്ക ഇറാനെ ആക്രമിച്ചാൽ യുഎസ് കപ്പലുകളെ ആക്രമിക്കും; മുന്നറിയിപ്പുമായി ഹൂതികൾ
ഇറാന്-ഇസ്രയേല് സംഘര്ഷം തുടരുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഹൂതികള് രംഗത്ത്. ഇറാന്റെ ഭാഗത്ത് നിന്ന് അമേരിക്കയുടെ ഏതൊരു നീക്കമുണ്ടായാലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. അമേരിക്ക ഇറാനെ ആക്രമിച്ചാല് യുഎസ് പടക്കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി.

ഇസ്രായേൽ-ഇറാൻ സംഘർഷം ഒമ്പതാം ദിവസത്തിലേക്ക്; സ്ഥിതിഗതികൾ ഗുരുതരം
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ സ്ഥിതിഗതികൾ രൂക്ഷമാകുന്നു. ഇറാനിൽ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് അറിയിച്ചു. ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാനം എട്ട് ഡ്രോണുകൾ തടഞ്ഞു.