Israel

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി
ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നെതന്യാഹുവിനോട് മോദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ സ്ഫോടന ശബ്ദം
ഇറാനിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ടെഹ്റാനിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നും ഫോർദോ ആണവ കേന്ദ്രം ലക്ഷ്യമിട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും.

ഇസ്രായേലിന് തിരിച്ചടി നല്കി ഇറാന്; നൂറിലധികം ഡ്രോണുകള് അതിര്ത്തി കടന്നു
പശ്ചിമേഷ്യയില് വീണ്ടും യുദ്ധഭീതി ഉയര്ത്തി ഇറാന്റെ തിരിച്ചടി. ഇസ്രായേല് അതിര്ത്തി കടന്ന് നൂറിലധികം ഡ്രോണുകള് വര്ഷിച്ചാണ് ഇറാന് തിരിച്ചടിച്ചത്. ഇതിനു മുന്നോടിയായി ഇറാനിലെ അഞ്ചിടങ്ങളില് ഇസ്രായേല് നടത്തിയ സ്ഫോടനങ്ങള് സ്ഥിതിഗതികള് സങ്കീര്ണ്ണമാക്കി. തങ്ങള്ക്ക് ഇത് ഏറെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് ഇസ്രായേലിന് സമ്മതിക്കേണ്ടിവന്നു.

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ആണവ ചർച്ചകളിൽ നിന്ന് പിന്മാറി ഇറാൻ; മേഖലയിൽ സംഘർഷം കനക്കുന്നു
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. ഒമാനിൽ നടക്കാനിരുന്ന ചർച്ചയിൽ നിന്നാണ് ഇറാൻ പിന്മാറിയത്. ചെയ്ത മണ്ടത്തരത്തിന് ഇസ്രായേൽ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

ഇസ്രായേലിന് താക്കീതുമായി ഇറാൻ പ്രസിഡന്റ്; തിരിച്ചടി ഉറപ്പെന്ന് മസൂദ് പെസഷ്കിയാൻ
ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്. ചെയ്ത തെറ്റിന് ഇസ്രായേൽ ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാന്റെ പ്രതികരണം ശക്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം
ഇറാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇസ്രായേലിന് കേന്ദ്ര സര്ക്കാര് നല്കുന്ന മൗന പിന്തുണ അവസാനിപ്പിക്കണമെന്നും സമാധാനത്തിനു വേണ്ടി നിലപാട് സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ പലസ്തീനെ പിന്തുണച്ച് വോട്ട് ചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് പ്രതിഷേധാർഹമാണെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ഇസ്രായേലിന് കയ്പേറിയ വിധി ലഭിക്കും; ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നു
ഇറാനിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ആക്രമണം ഇറാനിൽ വലിയ നാശനഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തിരഞ്ഞെടുത്തിരിക്കുകയാണെന്നും അത് അവർക്ക് ലഭിക്കുമെന്നും ഖമേനി വ്യക്തമാക്കി.

ഇസ്രായേലിൽ ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം
ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് മുന്നറിയിപ്പ്.

ഇറാനിൽ ഇസ്രായേൽ ആക്രമണം; ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; രാജ്യത്ത് അടിയന്തരാവസ്ഥ
ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനയിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് അറിയിച്ചു. ഇതിനെ തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഗ്രെറ്റ തുൻബർഗ് സഞ്ചരിച്ച ഗസ്സയിലേക്കുള്ള ബോട്ട് ഇസ്രായേൽ തടഞ്ഞു; ജീവകാരുണ്യ പ്രവർത്തനത്തിന് അനുമതിയില്ലെന്ന് ഇസ്രായേൽ
ലോക പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെയുള്ള 12 പേർ ഗസ്സയിലേക്ക് സഞ്ചരിച്ച ബോട്ട് ഇസ്രായേൽ സേന തടഞ്ഞു. ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ ഭക്ഷ്യ കേന്ദ്രത്തിൽ അടക്കം നൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു.

അമേരിക്കയുടെ വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഹമാസ്
അമേരിക്കയുടെ പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചു. പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി 10 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് വെടിനിർത്തൽ നിർദേശം അവതരിപ്പിച്ചത്.

ഗാസയിൽ ഇസ്രായേൽ ടാങ്കുകൾ; 150 മരണം, വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു
ഗാസയിലേക്ക് ഇസ്രായേൽ സേന ടാങ്കറുകളുമായി ഇരച്ചുകയറിയതിനെ തുടർന്ന് 150 ഓളം പേർ കൊല്ലപ്പെട്ടു. ഖത്തറിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ച നടക്കുകയാണ്. ഇസ്രയേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹൂതികൾ വീണ്ടും രംഗത്തുവന്നു