Israel

ത്രില്ലർ പോരാട്ടത്തിൽ ഇറ്റലിക്ക് ജയം; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇസ്രായേലിനെ തോൽപ്പിച്ചു
ഹംഗറിയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇറ്റലി ഇസ്രായേലിനെ 5-4ന് പരാജയപ്പെടുത്തി. ഒമ്പത് ഗോളുകൾ പിറന്ന ത്രില്ലർ മത്സരത്തിൽ ഇറ്റലി വിജയം നേടി. മറ്റൊരു യോഗ്യതാ മത്സരത്തിൽ ക്രോയേഷ്യ എതിരില്ലാത്ത 4 ഗോളുകൾക്ക് മോണ്ടെനെർഗോയെ തകർത്തു.

വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രസ്താവന തള്ളി ഇസ്രായേൽ
ഗസ്സയുടെ നിയന്ത്രണത്തിനായി ഒരു സ്വതന്ത്ര ഭരണകൂടം രൂപീകരിക്കുന്നതിനും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. എന്നാൽ യുദ്ധം ഉടനടി അവസാനിപ്പിക്കാനായി മന്ത്രിസഭ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കണമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇതിനിടെ അധിനിവേശ വെസ്റ്റ് ബാങ്ക് പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; ഹമാസ് വക്താവ് ഉൾപ്പെടെ 80 പലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം തുടരുമ്പോൾ, ഹമാസ് വക്താവ് ഉൾപ്പെടെ 80 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഏകദേശം 10 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയാണ്, ഇത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു. പലസ്തീൻ രാജ്യം ഇല്ലാതാക്കാൻ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കാനും ഇസ്രായേൽ സേന നീക്കം നടത്തുന്നുണ്ട്.

ഇസ്രായേൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു
ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടു. സനയിലെ അൽ റഹാവി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് ആക്രമണം നടന്നത്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂത്തികൾ.

ഗസ പിടിച്ചെടുക്കാൻ ഇസ്രായേൽ; 60,000 സൈനികരെ വിന്യസിക്കും
ഗസ പിടിച്ചെടുക്കുന്നതിനുള്ള പദ്ധതിക്ക് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. സൈനിക നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി 60,000 സൈനികരെക്കൂടി വിന്യസിക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഗസയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഗാസയിലെ കൂട്ടക്കൊല: പ്രതിഷേധവുമായി യുവേഫ; ബാനർ ഉയർത്തി
ഗാസയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ യുവേഫ പ്രതിഷേധ ബാനർ ഉയർത്തി. യുവേഫ സൂപ്പർ കപ്പിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് ബാനർ ഉയർത്തിയത്. ലിവർപൂൾ താരം സലായുടെ വിമർശനത്തിന് പിന്നാലെയാണ് യുവേഫയുടെ ഈ നടപടി.

പലസ്തീൻ വംശഹത്യ: പ്രിയങ്ക ഗാന്ധിക്കെതിരെ വിമർശനവുമായി ഇസ്രായേൽ അംബാസഡർ
പലസ്തീനിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഇസ്രായേൽ അംബാസഡർ റുവെൻ അസർ രംഗത്ത്. പ്രിയങ്കയുടെ പ്രസ്താവന ഇരട്ടത്താപ്പും ലജ്ജാകരവുമാണെന്ന് അദ്ദേഹം വിമർശിച്ചു. ഗാസയിലെ സാധാരണക്കാരുടെ മരണത്തിന് പിന്നിലെ ഹമാസിൻ്റെ പങ്ക് പ്രിയങ്ക കാണുന്നില്ലെന്നും റുവെൻ അസർ ആരോപിച്ചു.

ഗസ്സയിലെ കെട്ടിടങ്ങൾ തകർത്ത് പണം നേടുന്ന ഇസ്രായേലികൾ
ഗസ്സയിലെ തകർന്ന കെട്ടിടങ്ങൾ പൊളിക്കുന്നതിന് ഇസ്രായേൽ പൗരന്മാർക്ക് ഉയർന്ന വേതനം വാഗ്ദാനം ചെയ്യുന്നു. ഈ ജോലിയിൽ അപകടസാധ്യതകൾ ഏറെയുണ്ടെങ്കിലും, പലരും ഇത് ഒരു വരുമാന മാർഗ്ഗമായി കാണുന്നു. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾ പൊളിക്കുന്നതിലൂടെ ലഭിക്കുന്ന പണവും സംതൃപ്തിയും ചില തൊഴിലാളികൾ വെളിപ്പെടുത്തുന്നു.

ഗസ്സയില് ട്രംപ് ടവര്; എഐ വീഡിയോ പങ്കുവെച്ച് ഇസ്രായേല് മന്ത്രി ജില ഗാംലിയേല്
ഗസ്സയെ പൂര്ണ്ണമായി ഒഴിപ്പിച്ച് അവിടെ ട്രംപ് ടവര് സ്ഥാപിക്കുമെന്ന തരത്തിലുള്ള വീഡിയോയാണ് ഇസ്രയേലിലെ ഐടി മന്ത്രി ജില ഗാംലിയേല് പങ്കുവെച്ചത്. യുദ്ധത്തില് തകര്ന്ന ഗസ്സയെ പുനര്നിര്മ്മിച്ച് വിനോദസഞ്ചാരികളുടെ പറുദീസയാക്കുമെന്നും മന്ത്രി പറയുന്നു. ഗസ്സൻ ജനതയുടെ സമ്മതത്തോടെ അവരെ പൂർണ്ണമായി മറ്റൊരിടത്ത് പുനരധിവസിപ്പിച്ച് ഗസ്സ മുനമ്പിന്റെ മുഖച്ഛായ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുന്നു.

ഗസ്സയിൽ ഇസ്രായേൽ ‘മാനവിക നഗരം’ നിർമ്മിക്കുന്നു; ഇത് പുതിയ കോൺസൺട്രേഷൻ ക്യാമ്പാകുമോ?
ഗസ്സയിലെ റഫയിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾ ഇസ്രായേൽ തകർക്കുന്നു. ഇവിടെ ഒരു "മാനവിക നഗരം" നിർമ്മിക്കാനുള്ള പദ്ധതിയാണ് ഇതിന് പിന്നിൽ. ഈ നഗരം ഒരു പുതിയ കോൺസൺട്രേഷൻ ക്യാമ്പായി മാറുമോ എന്ന് ആശങ്കയുണ്ട്.

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം; മൂന്ന് മരണം
ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പള്ളി വികാരിയും ഉൾപ്പെടുന്നു. ലിയോ പതിനാലാമൻ മാർപാപ്പ ഈ ആക്രമണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

ഗാസ വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടുന്നു; സൈനിക പിൻമാറ്റം തർക്ക വിഷയമായി തുടരുന്നു
ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള ചർച്ചകൾ ഇസ്രായേൽ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വഴിമുട്ടുന്നതായി സൂചന. ഗാസയിൽ നിന്ന് പൂർണമായി സൈന്യത്തെ പിൻവലിക്കണമെന്ന ഹമാസിന്റെ നിലപാടാണ് ഇതിന് പ്രധാന കാരണം. റഫ ഉൾപ്പെടെയുള്ള മേഖലകളിൽ സൈനിക സാന്നിധ്യം നിലനിർത്തണമെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു.