Israel

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; 30 കെട്ടിടങ്ങൾ തകർത്തു, 48 മരണം
ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. 30 കെട്ടിടങ്ങൾ ബോംബിട്ട് തകർത്തു, 48 പേർ കൊല്ലപ്പെട്ടു. പ്രശ്നപരിഹാരത്തിനായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേലിൽ എത്തിയിട്ടുണ്ട്. മേഖലയുടെ ഭാവി സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
പലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന യുഎൻ പൊതുസഭ പ്രമേയത്തെ പിന്തുണച്ച ഇന്ത്യയുടെ നിലപാട് ശ്ലാഘനീയമാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. യുദ്ധക്കെടുതിയിൽ സർവവും നഷ്ടപ്പെട്ട ജനതക്കൊപ്പം നിൽക്കാൻ ലോകം മുന്നോട്ട് വരണം. ഗസക്ക് പുറമെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അശാന്തി പടർത്തുന്ന ഇസ്രായേൽനടപടി നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിലെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള സർവ്വകലാശാലകൾ ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള സർവ്വകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളും ഇസ്രായേലുമായി അക്കാദമിക ബന്ധം അവസാനിപ്പിക്കുന്നു. 63,000-ത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ പ്രതിഷേധം ശക്തമായത്. തെക്കേ അമേരിക്ക മുതൽ യൂറോപ്പ് വരെയുള്ള നിരവധി സർവ്വകലാശാലകൾ ഇസ്രായേലി സർവ്വകലാശാലകളുമായുള്ള സഹകരണം അവസാനിപ്പിച്ചു.

ഖത്തർ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ; അറബ് ഉച്ചകോടി മറ്റന്നാൾ
ഖത്തർ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പലസ്തീൻ രാജ്യം സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രായേൽ ആക്രമണത്തിനെതിരെ കൂട്ടായ പ്രതികരണം ആവശ്യമാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി അഭിപ്രായപ്പെട്ടു.

ദോഹയിലെ ഇസ്രായേൽ ആക്രമണം: അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ഖത്തർ ആതിഥേയത്വം വഹിക്കും
ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നു. ഉച്ചകോടി ഈ മാസം ഞായറാഴ്ചയും തിങ്കളാഴ്ചയുമായിരിക്കും നടക്കുക. ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ-താനി രൂക്ഷമായി വിമർശിച്ചു.

നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി
ഖത്തറിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ ശ്രമിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി. ഇസ്രായേൽ ഖത്തറിൽ കാടത്തമാണ് കാണിച്ചത്. ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള അവസാന പ്രതീക്ഷയും ഇല്ലാതായെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി വിമർശിച്ചു.

ദോഹ ആക്രമണം: ഇസ്രായേലിനെതിരെ ഗൾഫ് മേഖലയുടെ പ്രതികരണമുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി
ഇസ്രായേലിന്റെ ദോഹയിലെ ആക്രമണത്തിൽ ഗൾഫ് മേഖലയുടെ പ്രതികരണമുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹിമാൻ ബിൻ ജാസിം അൽ താനി പറഞ്ഞു. ഗൾഫ് മേഖലക്ക് മുഴുവൻ ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നടപടികൾ ഗൾഫ് മേഖലയെ അപകടത്തിലേക്ക് തള്ളിവിടുകയാണെന്നും ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഖത്തറിന് പിന്തുണയുമായി അറബ് ലോകം; ഇസ്രായേൽ പ്രധാനമന്ത്രിയുമായി ട്രംപിന്റെ ചർച്ച
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിൽ അറബ് ലോകം പിന്തുണയുമായി രംഗത്ത്. യുഎഇ പ്രസിഡന്റ് ദോഹയിൽ നേരിട്ടെത്തി ഖത്തറിന് ഐക്യദാർഢ്യം അറിയിച്ചു. ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു, ഖത്തറിന്റെ പരമാധികാരത്തെ ലംഘിച്ചുള്ള ആക്രമണത്തെ അപലപിച്ചു.

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കൾ ഖത്തറിലേക്ക്
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കൾ ഖത്തറിലേക്ക് യാത്ര തുടങ്ങി. ഖത്തറിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതോടൊപ്പം തുടർ നടപടികളെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നു. യെമൻ തലസ്ഥാനമായ സനായിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം; പ്രധാനമന്ത്രി മോദി ഖത്തർ അമീറുമായി സംസാരിച്ചു
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഖത്തർ അമീറുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ദോഹയിലെത്തി; ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദോഹയിൽ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ആക്രമണം നടന്നതിന് തൊട്ടടുത്ത ദിവസമാണ് യുഎഇ പ്രസിഡന്റ് ഖത്തറിൽ എത്തിയത്. ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ച് ഖത്തർ പ്രസ്താവനയിറക്കി.

ദോഹയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ
ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസിലെ ഉന്നത നേതാക്കൾക്കെതിരായ ഈ നടപടി പൂർണ്ണമായും ഇസ്രായേലിന്റെ സ്വതന്ത്രമായ തീരുമാനമായിരുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെയാണ് ലക്ഷ്യമിട്ടതെന്നും ഐഡിഎഫ് പ്രസ്താവിച്ചു.