Israel

ഇറാനെതിരായ ഇസ്രായേൽ ആക്രമണം; സി.പി.ഐ (എം) പ്രതിഷേധം ശക്തമാക്കുന്നു
അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സി.പി.ഐ (എം) രംഗത്ത്. ജൂൺ 17, 18 തീയതികളിൽ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും സാമ്രാജ്യത്വ വിരുദ്ധ പരിപാടികളും സംഘടിപ്പിക്കും. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയും പ്രതിഷേധം ഉയർത്തും.

ഇറാൻ-ഇസ്രായേൽ സംഘർഷം: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർഥികൾ അർമേനിയയിൽ സുരക്ഷിതർ
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം ശക്തമായതോടെ വിദ്യാർഥികളെ അർമേനിയയിലേക്ക് മാറ്റി. ഏകദേശം 25,000-ത്തോളം പേരെ ഇസ്രായേലിൽ നിന്നും മാറ്റേണ്ടി വരുമെന്ന് എംബസി അറിയിച്ചു.

ഇസ്രായേൽ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രം; നെതന്യാഹു ‘ലോക ഗുണ്ട’: എം.എ. ബേബി
ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. പലസ്തീൻ ഐക്യദാർഢ്യവുമായി ഡൽഹിയിൽ ഇടതു പാർട്ടികൾ നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രം ഇസ്രായേലാണെന്നും ബെഞ്ചമിൻ നെതന്യാഹു ഒരു 'ലോക ഗുണ്ട' ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനിൽ വീണ്ടും ആക്രമണം; സൈനിക നേതാവ് കൊല്ലപ്പെട്ടു; ടെഹ്റാൻ വിട്ട് പോകാൻ ട്രംപിന്റെ മുന്നറിയിപ്പ്
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ സൈനിക നേതാവ് കൊല്ലപ്പെട്ടു. ടെഹ്റാനിലെ ജനങ്ങളോട് ഉടൻ ഒഴിഞ്ഞു പോകാൻ ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നൽകി. സമാധാന ഉടമ്പടിക്ക് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.

ഇറാനെ ആക്രമിച്ചാൽ ഇസ്രായേൽ ദുഃഖിക്കും; മുന്നറിയിപ്പുമായി തുർക്കി
ഇറാനെ ആക്രമിച്ചാൽ ഇസ്രായേൽ ദുഃഖിക്കേണ്ടി വരുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്നും തുർക്കി മുന്നറിയിപ്പ് നൽകി. അഞ്ചാം ദിവസവും ഇസ്രായേൽ- ഇറാൻ പോരാട്ടം രൂക്ഷമായി തുടരുകയാണ്.

ഇറാൻ-ഇസ്രായേൽ യുദ്ധം: ടെഹ്റാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു
ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലേക്കും, 110 വിദ്യാർത്ഥികളെ ഉർമിയയിൽ നിന്നും അർമേനിയൻ അതിർത്തിയിലേക്കും മാറ്റി. ടെഹ്റാനിൽ ജോലി ചെയ്യുന്ന പതിനായിരത്തോളം ഇന്ത്യക്കാർക്ക് സഹായം നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയം ഹെൽപ്പ് ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്.

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷം; ടെഹ്റാനിൽ നിന്ന് ഒഴിഞ്ഞുപോകാൻ ട്രംപിന്റെ ആഹ്വാനം
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നു. ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകാൻ ട്രംപ് ആവശ്യപ്പെട്ടു. ഖമനയിയെ വധിച്ചാൽ സംഘർഷം തീരുമെന്ന് നെതന്യാഹുവിന്റെ പ്രസ്താവനയും പുറത്തുവന്നു.

ഖമേനിയെ ഇല്ലാതാക്കിയാൽ സംഘർഷം തീരും; ഇസ്രായേൽ സൈനിക നടപടിയെ ന്യായീകരിച്ച് നെതന്യാഹു
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ ഇല്ലാതാക്കിയാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷം വഷളാക്കുന്നതിന് പകരം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ടെഹ്റാനിൽ ജനങ്ങൾ ഒഴിയണമെന്ന മുന്നറിയിപ്പിന് പിന്നാലെ നഗരത്തിൽ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകൾ.

ഇസ്രായേൽ-ഇറാൻ സംഘർഷം: ഇറാൻ വിജയിക്കില്ലെന്ന് ട്രംപ്
ഇസ്രായേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. എത്രയും പെട്ടെന്ന് ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെഹ്റാനിൽ പലയിടത്തും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ ബോംബിംഗിന് പിന്നാലെ രക്തംപുരണ്ട കൈകളുമായി മാധ്യമപ്രവർത്തകൻ ലൈവിൽ
ഇസ്രയേൽ ബോംബിംഗിന് പിന്നാലെ ഇറാനിയൻ മാധ്യമപ്രവർത്തകൻ രക്തംപുരണ്ട കൈകളുമായി ലൈവിൽ പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷവും ചാനൽ സംപ്രേഷണം തുടർന്നു.

ആണവ നിരാകരണ ഉടമ്പടിയിൽ നിന്ന് പിന്മാറാൻ ഇറാൻ; നിയമനിർമ്മാണത്തിനൊരുങ്ങുന്നു
ആണവ നിരാകരണ ഉടമ്പടിയിൽ നിന്ന് പിന്മാറാൻ ഇറാൻ നിയമനടപടികളിലേക്ക്. ഇസ്രായേൽ ആക്രമണങ്ങൾ രാജ്യത്തിന്റെ തന്ത്രപരമായ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായി. ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷവും സംപ്രേഷണം പുനരാരംഭിച്ചു.

തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാൻ ടിവി ആസ്ഥാനത്ത് ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ സ്ഫോടനം
ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ ആക്രമണം തത്സമയ സംപ്രേക്ഷണത്തിനിടെ തടസ്സപ്പെടുത്തി. മിസൈൽ പതിച്ചതിനെ തുടർന്ന് വാർത്താ അവതാരക സീറ്റിൽ നിന്ന് മാറിയെങ്കിലും ഉടൻ തന്നെ പ്രക്ഷേപണം പുനരാരംഭിച്ചു. ടെഹ്റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകുവാൻ ഇസ്രായേൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.