Israel

ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും തിരിച്ചെത്തിക്കുന്നു
ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു. ഇതുവരെ 1,117 ഇന്ത്യക്കാരെ ഇറാനിൽ നിന്ന് ഒഴിപ്പിച്ചു. ഇസ്രായേലിൽ നിന്ന് ജോർദാനിലേക്ക് സുരക്ഷിതമായി മാറ്റിയ ഇന്ത്യക്കാരെ അമ്മാൻ വഴി മുംബൈയിൽ എത്തിക്കും.

ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണം; ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ചു. ട്രംപിന്റെ ധീരമായ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ ആയുധങ്ങൾ നിഷേധിച്ചുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും നെതന്യാഹു പ്രസ്താവിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം; സ്ഥിതിഗതികൾ സങ്കീർണ്ണമാകുന്നു
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഇറാൻ-ഇസ്രായേൽ സംഘർഷം: കണക്കുകൾ പുറത്തുവിട്ട് ഇരു രാജ്യങ്ങളും
ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ ഇരുവിഭാഗത്തും നാശനഷ്ട്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഇറാൻ 950-ൽ അധികം മിസൈലുകൾ അയച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചു.

അമേരിക്ക ഇറാനെ ആക്രമിച്ചാൽ യുഎസ് കപ്പലുകളെ ആക്രമിക്കും; മുന്നറിയിപ്പുമായി ഹൂതികൾ
ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഹൂതികള്‍ രംഗത്ത്. ഇറാന്റെ ഭാഗത്ത് നിന്ന് അമേരിക്കയുടെ ഏതൊരു നീക്കമുണ്ടായാലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി.

ഇസ്രായേൽ-ഇറാൻ സംഘർഷം ഒമ്പതാം ദിവസത്തിലേക്ക്; സ്ഥിതിഗതികൾ ഗുരുതരം
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ സ്ഥിതിഗതികൾ രൂക്ഷമാകുന്നു. ഇറാനിൽ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് അറിയിച്ചു. ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാനം എട്ട് ഡ്രോണുകൾ തടഞ്ഞു.

ഇസ്രായേലിനെ വിമർശിച്ച് തുർക്കി; അറബ് രാജ്യങ്ങൾ ഒന്നിക്കണമെന്ന് എർദോഗൻ
യുഎസ്-ഇറാൻ ആണവ ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രായേൽ ഇറാനെ ആക്രമിച്ചതാണെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ ആരോപിച്ചു. പലസ്തീനിൽ ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ അവർ അയൽരാജ്യങ്ങളിലേക്ക് കടന്നുകയറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാനുമേലുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ; യുഎൻ രക്ഷാസമിതിയിൽ നിലപാട് അറിയിച്ചു
ഇറാനുമേലുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗത്തിൽ വ്യക്തമാക്കി. ഇസ്രായേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ തുറന്നടിച്ചു. ലോകരാഷ്ട്രങ്ങൾ സംഘർഷം അവസാനിപ്പിക്കാൻ അഭ്യർഥിച്ചെങ്കിലും ഇസ്രായേൽ അത് തള്ളി.

ഇറാന്റെ ഭീഷണി അവസാനിക്കും വരെ ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രായേല്‍
ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ യുഎൻ സുരക്ഷാ കൗൺസിലിൽ അറിയിച്ചു. ഇറാന്റെ ആണവ ഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിർത്തില്ലെന്ന് ഇസ്രായേലിന്റെ യുഎൻ അംബാസിഡർ സുരക്ഷാ കൗൺസിലിൽ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിന് അവസരം നൽകണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്; ടെഹ്റാനില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേല്‍
യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ഇസ്രായേലും ഇറാനും തമ്മിൽ രൂക്ഷമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്രായേൽ ടെഹ്റാനിലും ബുഷ്ഹെറിലും കനത്ത വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രായേൽ-ഇറാൻ സംഘർഷം: മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ 3 വിമാനങ്ങൾ
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി. മഹാൻ എയർലൈൻസിന്റെ വിമാനങ്ങൾ വഴി ടെഹ്റാനിൽ നിന്ന് 1000 ഇന്ത്യക്കാരെ മഷ്ഹാദിലേക്ക് മാറ്റി. ആദ്യ വിമാനം ഇന്ന് രാത്രി 11:15ന് ഡൽഹിയിൽ എത്തും.

ഇറാന്റെ ആണവ കേന്ദ്രം തകർത്തെന്ന് ഇസ്രായേൽ; യുഎൻ രക്ഷാസമിതി അടിയന്തര യോഗം ഇന്ന്
ഇറാന്റെ ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ഇസ്രായേൽ വ്യോമസേന ആക്രമിച്ചെന്ന് റിപ്പോർട്ട്. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തി. ഇതിനിടെ ഇസ്രായേലിൽ വീണ്ടും ഇറാൻ മിസൈലാക്രമണം നടത്തി. ഇറാന്റെ അഭ്യർത്ഥന പരിഗണിച്ച് യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് നടക്കും.