Israel

ഇസ്രായേൽ-ഇറാൻ സംഘർഷം; യുഎൻ സമ്മേളനം മാറ്റിവെച്ചു
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് പലസ്തീൻ വിഷയത്തിൽ യുഎൻ നടത്താനിരുന്ന സമ്മേളനം മാറ്റിവെച്ചു. ഇസ്രായേലിനെ സഹായിച്ചാൽ അമേരിക്ക, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. മിസൈൽ ആക്രമണം തുടർന്നാൽ ടെഹ്റാൻ കത്തുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് വ്യക്തമാക്കി.

ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ; ടെഹ്റാൻ കത്തിയെരിയുമെന്ന് മുന്നറിയിപ്പ്
ഇറാനിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ സൈന്യം സജ്ജമാണെന്ന് ഇസ്രായേൽ അറിയിച്ചു. ഇറാന്റെ മിസൈൽ വിക്ഷേപണം തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടു.

ഇസ്രായേൽ-ഇറാൻ സംഘർഷം: സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി ട്രംപ്
ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി കിരീടാവകാശിയുമായി ഡോണൾഡ് ട്രംപ് ടെലിഫോൺ ചർച്ച നടത്തി. ഇസ്രായേലിന് പിന്തുണ നൽകുമെന്ന് ട്രംപ് അറിയിച്ചു. ഇറാനിൽ ഒറ്റ രാത്രികൊണ്ട് നടത്തിയ ആക്രമണം വിജയകരമെന്ന് ട്രംപ് സിഎൻഎന്നുമായുള്ള അഭിമുഖത്തിൽ അവകാശപ്പെട്ടു.

ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം; മുന്നൂറിലധികം മിസൈലുകൾ എത്തിയെന്ന് ഇസ്രായേൽ
ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഇറാനിൽ നിന്ന് മുന്നൂറിലധികം മിസൈലുകൾ എത്തിയതായി ഇസ്രായേൽ അറിയിച്ചു. ടെൽ അവീവിൽ ശക്തമായ ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്.

ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല് ആക്രമണം; ടെല് അവീവില് കനത്ത പുക
ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന് മിസൈല് ആക്രമണം നടത്തിയതായി റിപ്പോര്ട്ട്. ജെറുസലേമിന്റെ ആകാശത്ത് പൊട്ടിത്തെറിയുടെ ശബ്ദങ്ങള് കേട്ടതായും തീവ്രതയേറിയ പ്രകാശം കണ്ടതായും വിവരമുണ്ട്. ആക്രമണത്തില് ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ലെങ്കിലും ഏഴ് പേര്ക്ക് പരിക്കേറ്റതായി ഇസ്രായേല് അറിയിച്ചു. ഇസ്രായേലും ഇറാനും സ്ഥിരീകരണം നല്കിയിട്ടുണ്ട്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി
ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നെതന്യാഹുവിനോട് മോദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ സ്ഫോടന ശബ്ദം
ഇറാനിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ടെഹ്റാനിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നും ഫോർദോ ആണവ കേന്ദ്രം ലക്ഷ്യമിട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും.

ഇസ്രായേലിന് തിരിച്ചടി നല്കി ഇറാന്; നൂറിലധികം ഡ്രോണുകള് അതിര്ത്തി കടന്നു
പശ്ചിമേഷ്യയില് വീണ്ടും യുദ്ധഭീതി ഉയര്ത്തി ഇറാന്റെ തിരിച്ചടി. ഇസ്രായേല് അതിര്ത്തി കടന്ന് നൂറിലധികം ഡ്രോണുകള് വര്ഷിച്ചാണ് ഇറാന് തിരിച്ചടിച്ചത്. ഇതിനു മുന്നോടിയായി ഇറാനിലെ അഞ്ചിടങ്ങളില് ഇസ്രായേല് നടത്തിയ സ്ഫോടനങ്ങള് സ്ഥിതിഗതികള് സങ്കീര്ണ്ണമാക്കി. തങ്ങള്ക്ക് ഇത് ഏറെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് ഇസ്രായേലിന് സമ്മതിക്കേണ്ടിവന്നു.

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ആണവ ചർച്ചകളിൽ നിന്ന് പിന്മാറി ഇറാൻ; മേഖലയിൽ സംഘർഷം കനക്കുന്നു
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. ഒമാനിൽ നടക്കാനിരുന്ന ചർച്ചയിൽ നിന്നാണ് ഇറാൻ പിന്മാറിയത്. ചെയ്ത മണ്ടത്തരത്തിന് ഇസ്രായേൽ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

ഇസ്രായേലിന് താക്കീതുമായി ഇറാൻ പ്രസിഡന്റ്; തിരിച്ചടി ഉറപ്പെന്ന് മസൂദ് പെസഷ്കിയാൻ
ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്. ചെയ്ത തെറ്റിന് ഇസ്രായേൽ ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാന്റെ പ്രതികരണം ശക്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം
ഇറാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇസ്രായേലിന് കേന്ദ്ര സര്ക്കാര് നല്കുന്ന മൗന പിന്തുണ അവസാനിപ്പിക്കണമെന്നും സമാധാനത്തിനു വേണ്ടി നിലപാട് സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ പലസ്തീനെ പിന്തുണച്ച് വോട്ട് ചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് പ്രതിഷേധാർഹമാണെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ഇസ്രായേലിന് കയ്പേറിയ വിധി ലഭിക്കും; ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നു
ഇറാനിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ആക്രമണം ഇറാനിൽ വലിയ നാശനഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തിരഞ്ഞെടുത്തിരിക്കുകയാണെന്നും അത് അവർക്ക് ലഭിക്കുമെന്നും ഖമേനി വ്യക്തമാക്കി.