Israel

അമേരിക്കയ്ക്കും ജി7 രാജ്യങ്ങൾക്കും യുദ്ധവെറിയെന്ന് സിപിഐഎം
അമേരിക്കയ്ക്കും മറ്റ് ജി 7 രാജ്യങ്ങൾക്കും യുദ്ധവെറിയെന്ന് സിപിഐഎം പിബി കുറ്റപ്പെടുത്തി. ആധിപത്യം സ്ഥാപിക്കാൻ അമേരിക്കയും പാശ്ചാത്യ സാമ്രാജ്യത്വവും ഇസ്രയേലിനെ ഉപയോഗിക്കുന്നു. കേന്ദ്രസർക്കാർ അമേരിക്ക-ഇസ്രയേൽ അനുകൂല വിദേശ നയം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

കീഴടങ്ങില്ല, സയണിസ്റ്റുകളോട് ദയയില്ല; ട്രംപിന് മറുപടിയുമായി ഖമേനേയി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയി രംഗത്ത്. സയണിസ്റ്റ് ഭീകരതയോട് യാതൊരു ദയയുമില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഖമേനേയി മുന്നറിയിപ്പ് നൽകി. സയണിസ്റ്റുകളുമായി ഒരുതരത്തിലുമുള്ള ഒത്തുതീർപ്പുകൾക്കും തയ്യാറല്ലെന്നും ആവശ്യമെങ്കിൽ യുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നു; ടെഹ്റാനിൽ ആക്രമണം, കീഴടങ്ങാൻ ആഹ്വാനം ചെയ്ത് ട്രംപ്
ഇസ്രായേലും ഇറാനും തമ്മിൽ മിസൈൽ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം നടത്തിയെന്നും ടെൽ അവീവിലെ മൊസാദ് കേന്ദ്രം തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു. ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഹൈഫയിലും ടെൽ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകുവാൻ ഇറാൻ സൈനിക മേധാവി മുന്നറിയിപ്പ് നൽകി.

ഗസ്സയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനുനേരെ ഇസ്രായേൽ ആക്രമണം; 51 പലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 51 പലസ്തീനികൾ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ സഹായ കേന്ദ്രത്തിന് സമീപം ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി ഹമാസ് അറിയിച്ചു. 200-ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഇസ്രായേലിൽ വീണ്ടും ഇറാൻ ആക്രമണം; ടെഹ്റാനിൽ സ്ഫോടന ശബ്ദം
ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു ദിവസമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുകയാണ്.

ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്; കൂടുതൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക
ഇറാൻ ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടൽ ശക്തമാകുന്നു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കങ്ങളുമായി അമേരിക്ക മുന്നോട്ട് പോകുകയാണ്.

ഇറാനെതിരായ ഇസ്രായേൽ ആക്രമണം; സി.പി.ഐ (എം) പ്രതിഷേധം ശക്തമാക്കുന്നു
അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സി.പി.ഐ (എം) രംഗത്ത്. ജൂൺ 17, 18 തീയതികളിൽ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും സാമ്രാജ്യത്വ വിരുദ്ധ പരിപാടികളും സംഘടിപ്പിക്കും. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയും പ്രതിഷേധം ഉയർത്തും.

ഇറാൻ-ഇസ്രായേൽ സംഘർഷം: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർഥികൾ അർമേനിയയിൽ സുരക്ഷിതർ
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം ശക്തമായതോടെ വിദ്യാർഥികളെ അർമേനിയയിലേക്ക് മാറ്റി. ഏകദേശം 25,000-ത്തോളം പേരെ ഇസ്രായേലിൽ നിന്നും മാറ്റേണ്ടി വരുമെന്ന് എംബസി അറിയിച്ചു.

ഇസ്രായേൽ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രം; നെതന്യാഹു ‘ലോക ഗുണ്ട’: എം.എ. ബേബി
ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. പലസ്തീൻ ഐക്യദാർഢ്യവുമായി ഡൽഹിയിൽ ഇടതു പാർട്ടികൾ നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രം ഇസ്രായേലാണെന്നും ബെഞ്ചമിൻ നെതന്യാഹു ഒരു 'ലോക ഗുണ്ട' ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനിൽ വീണ്ടും ആക്രമണം; സൈനിക നേതാവ് കൊല്ലപ്പെട്ടു; ടെഹ്റാൻ വിട്ട് പോകാൻ ട്രംപിന്റെ മുന്നറിയിപ്പ്
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ സൈനിക നേതാവ് കൊല്ലപ്പെട്ടു. ടെഹ്റാനിലെ ജനങ്ങളോട് ഉടൻ ഒഴിഞ്ഞു പോകാൻ ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നൽകി. സമാധാന ഉടമ്പടിക്ക് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.

ഇറാനെ ആക്രമിച്ചാൽ ഇസ്രായേൽ ദുഃഖിക്കും; മുന്നറിയിപ്പുമായി തുർക്കി
ഇറാനെ ആക്രമിച്ചാൽ ഇസ്രായേൽ ദുഃഖിക്കേണ്ടി വരുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്നും തുർക്കി മുന്നറിയിപ്പ് നൽകി. അഞ്ചാം ദിവസവും ഇസ്രായേൽ- ഇറാൻ പോരാട്ടം രൂക്ഷമായി തുടരുകയാണ്.

ഇറാൻ-ഇസ്രായേൽ യുദ്ധം: ടെഹ്റാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു
ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലേക്കും, 110 വിദ്യാർത്ഥികളെ ഉർമിയയിൽ നിന്നും അർമേനിയൻ അതിർത്തിയിലേക്കും മാറ്റി. ടെഹ്റാനിൽ ജോലി ചെയ്യുന്ന പതിനായിരത്തോളം ഇന്ത്യക്കാർക്ക് സഹായം നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയം ഹെൽപ്പ് ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്.