ISL

ഐഎസ്എൽ പ്രതിസന്ധിയിൽ; മോഹൻ ബഗാൻ പിന്നാലെ കേരള ബ്ലാസ്റ്റേഴ്സും പ്രവർത്തനം നിർത്തിവെച്ചു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി പ്രതിസന്ധിയിലായതോടെ പല ക്ലബ്ബുകളും ഫുട്ബോൾ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു. വാണിജ്യ പങ്കാളികളെ കണ്ടെത്താനാകാത്തതാണ് ലീഗിന് തടസ്സമുണ്ടാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി തങ്ങളുടെ ടീം സ്തംഭനാവസ്ഥയിലാണെന്ന് അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ ഉടമകൾ; ആരാധകർക്കിടയിൽ ആശങ്ക
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിനെ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഉടമസ്ഥരായ മാഗ്നം സ്പോർട്സ് 100% ഓഹരികളും വിൽക്കാൻ തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഐഎസ്എൽ അനിശ്ചിതത്വം; ബെംഗളൂരു എഫ് സി കളിക്കാരുടെയും സ്റ്റാഫിന്റെയും ശമ്പളം നിർത്തിവെച്ചു
ബെംഗളൂരു എഫ് സി അവരുടെ ഫസ്റ്റ് ടീമിലെ കളിക്കരുടെയും സ്റ്റാഫുകളുടെയും ശമ്പളം അനിശ്ചിതമായി നിർത്തിവെച്ചു. 2025- 26 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ എസ് എൽ) കാര്യത്തിലുള്ള അനിശ്ചിതത്വം കണക്കിലെടുത്താണ് ഈ തീരുമാനം. യുവ ടീമുകൾക്കും ബി എഫ് സി സോക്കർ സ്കൂളുകൾക്കും ഈ തീരുമാനം ബാധകമല്ല.

ഐഎസ്എൽ നടക്കുമോ? സാധ്യതകൾ ബാക്കിയുണ്ടെന്ന് മാർക്കസ് മെർഗുലാവോ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് വിരാമമിട്ട് കായിക നിരീക്ഷകൻ മാർക്കസ് മെർഗുലാവോ രംഗത്ത്. എഫ്എസ്ഡിഎലും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മിലുള്ള ചർച്ചയിൽ ഐഎസ്എൽ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമുണ്ടാകും എന്ന് അദ്ദേഹം സൂചിപ്പിച്ചു. കായിക മാധ്യമപ്രവർത്തകർ വസ്തുതാപരമായ റിപ്പോർട്ടിംഗിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഐഎസ്എൽ അനിശ്ചിതമായി നീണ്ടതോടെ ഒഡീഷ എഫ്സി താരങ്ങളുടെ കരാർ സസ്പെൻഡ് ചെയ്തു
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതമായി നീട്ടിവെച്ചതാണ് ഒഡീഷ എഫ്സി താരങ്ങളുടെ കരാർ സസ്പെൻഡ് ചെയ്യാൻ കാരണം. താരങ്ങളുടെയും ജീവനക്കാരുടെയും കരാറുകൾ താൽക്കാലികമായി റദ്ദാക്കിയതായി ക്ലബ് അറിയിച്ചു. 2025-26 സീസണിലെ വാർഷിക കലണ്ടറിൽ നിന്ന് ഐഎസ്എല്ലിനെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കിയിരുന്നു.

ഐഎസ്എൽ സീസൺ അനിശ്ചിതമായി നീട്ടിവെച്ചു; കാരണം ഇതാണ്
സംപ്രേക്ഷണാവകാശ തർക്കത്തെ തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസൺ അനിശ്ചിതമായി നീട്ടിവെച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. 2019-ൽ ഐ ലീഗിനെ മറികടന്ന് ഐഎസ്എൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി ഫെഡറേഷൻ അംഗീകരിച്ചിരുന്നു.

ഐഎസ്എൽ കലണ്ടറിൽ ഇല്ലാത്തത് ആശങ്കയുണർത്തുന്നു; ഫുട്ബോൾ ആരാധകർ നിരാശയിൽ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2025-26 വർഷത്തെ മത്സര കലണ്ടർ പുറത്തിറങ്ങിയപ്പോൾ ഐഎസ്എൽ മത്സരങ്ങളെക്കുറിച്ച് പരാമർശമില്ല. മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിൽ വ്യക്തത വരുന്നത് വരെ അടുത്ത സീസൺ ആരംഭിക്കില്ലെന്ന് ലീഗ് അധികൃതർ അറിയിച്ചു. റിലയൻസും സ്റ്റാറും ചേർന്ന് തുടങ്ങിയ എഫ്.എസ്.ഡി.എൽ ആണ് ഐഎസ്എൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഐഎസ്എൽ കിരീടം മോഹൻ ബഗാന്; ചരിത്രനേട്ടം കുറിച്ച് സൂപ്പർ ജയന്റ്സ്
ഐഎസ്എൽ 2024-25 സീസണിൽ ചരിത്രം കുറിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം ചൂടി. എക്സ്ട്രാ ടൈമിൽ ബെംഗളൂരു എഫ്സിയെ 2-1ന് തോൽപ്പിച്ചാണ് ബഗാൻ കിരീടത്തിൽ മുത്തമിട്ടത്. ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ച് നേടുന്ന ആദ്യ ക്ലബ്ബെന്ന ചരിത്രനേട്ടവും ബഗാൻ സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കോഴിക്കോട്ടും?; സിഇഒ നൽകി സൂചന
കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലെ ചില മത്സരങ്ങൾ കോഴിക്കോട് നടത്താൻ ആലോചനയുണ്ടെന്ന് ക്ലബ്ബ് സിഇഒ അഭിക് ചാറ്റർജി. ആരാധകരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 20ന് ആരംഭിക്കുന്ന സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയുടെ തകർപ്പൻ ജയം; സെമിയിൽ ഗോവയെ നേരിടും
മുംബൈ സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനലിലേക്ക് പ്രവേശിച്ചു. സെമിഫൈനലിൽ ബെംഗളൂരു എഫ്സി ഗോവയുമായി ഏറ്റുമുട്ടും. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബെംഗളൂരു ഒമ്പതാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടി.

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ, എട്ടാം സ്ഥാനത്ത് ഫിനിഷ്
2024-25 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹൈദരാബാദുമായുള്ള അവസാന മത്സരം സമനിലയിൽ അവസാനിച്ചു. പുതിയ സീസണിൽ ടീമിന് പുതിയ പരിശീലകനുണ്ടാകും.

ഐഎസ്എല്ലിൽ ഹൈദരാബാദിനെ തകർത്ത് പഞ്ചാബ്
സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സി പഞ്ചാബ് എഫ്സിയോട് 3-1ന് പരാജയപ്പെട്ടു. ഇതോടെ ഇരു ടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം പഞ്ചാബിന്. ഹൈദരാബാദിന് സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ ആറാം തോൽവിയാണിത്.