Iran

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി
ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നെതന്യാഹുവിനോട് മോദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ സ്ഫോടന ശബ്ദം
ഇറാനിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ടെഹ്റാനിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നും ഫോർദോ ആണവ കേന്ദ്രം ലക്ഷ്യമിട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും.

ഇസ്രായേലിന് തിരിച്ചടി നല്കി ഇറാന്; നൂറിലധികം ഡ്രോണുകള് അതിര്ത്തി കടന്നു
പശ്ചിമേഷ്യയില് വീണ്ടും യുദ്ധഭീതി ഉയര്ത്തി ഇറാന്റെ തിരിച്ചടി. ഇസ്രായേല് അതിര്ത്തി കടന്ന് നൂറിലധികം ഡ്രോണുകള് വര്ഷിച്ചാണ് ഇറാന് തിരിച്ചടിച്ചത്. ഇതിനു മുന്നോടിയായി ഇറാനിലെ അഞ്ചിടങ്ങളില് ഇസ്രായേല് നടത്തിയ സ്ഫോടനങ്ങള് സ്ഥിതിഗതികള് സങ്കീര്ണ്ണമാക്കി. തങ്ങള്ക്ക് ഇത് ഏറെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് ഇസ്രായേലിന് സമ്മതിക്കേണ്ടിവന്നു.

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ആണവ ചർച്ചകളിൽ നിന്ന് പിന്മാറി ഇറാൻ; മേഖലയിൽ സംഘർഷം കനക്കുന്നു
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. ഒമാനിൽ നടക്കാനിരുന്ന ചർച്ചയിൽ നിന്നാണ് ഇറാൻ പിന്മാറിയത്. ചെയ്ത മണ്ടത്തരത്തിന് ഇസ്രായേൽ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

ഇസ്രായേലിന് താക്കീതുമായി ഇറാൻ പ്രസിഡന്റ്; തിരിച്ചടി ഉറപ്പെന്ന് മസൂദ് പെസഷ്കിയാൻ
ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്. ചെയ്ത തെറ്റിന് ഇസ്രായേൽ ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാന്റെ പ്രതികരണം ശക്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം
ഇറാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇസ്രായേലിന് കേന്ദ്ര സര്ക്കാര് നല്കുന്ന മൗന പിന്തുണ അവസാനിപ്പിക്കണമെന്നും സമാധാനത്തിനു വേണ്ടി നിലപാട് സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ പലസ്തീനെ പിന്തുണച്ച് വോട്ട് ചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് പ്രതിഷേധാർഹമാണെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ഇസ്രായേലിന് കയ്പേറിയ വിധി ലഭിക്കും; ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നു
ഇറാനിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ആക്രമണം ഇറാനിൽ വലിയ നാശനഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തിരഞ്ഞെടുത്തിരിക്കുകയാണെന്നും അത് അവർക്ക് ലഭിക്കുമെന്നും ഖമേനി വ്യക്തമാക്കി.

ഇറാനെതിരായ ഇസ്രായേൽ ആക്രമണം ലോകസമാധാനത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. ഇസ്രായേൽ ഒരു തെമ്മാടി രാഷ്ട്രമാണെന്നും അവരുടെ നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ് വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, അപകടത്തിന്റെ കാരണം കണ്ടെത്താൻ ആവശ്യപ്പെട്ടു.

ഇറാനിൽ ഇസ്രായേൽ ആക്രമണം; ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; രാജ്യത്ത് അടിയന്തരാവസ്ഥ
ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനയിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് അറിയിച്ചു. ഇതിനെ തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അജിത് ഡോവൽ ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി ചർച്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നു
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായി ടെലഫോണിൽ ചർച്ച നടത്തി.ഇറാനുമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള താൽപര്യം ഇന്ത്യ അറിയിച്ചു. ചബഹാർ തുറമുഖത്തിന്റെയും ഇൻ്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിൻ്റെയും വികസനം ചർച്ച ചെയ്തു.

ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; നിർണായക കൂടിക്കാഴ്ചകൾ ഇന്ന്
ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെയാണ് സന്ദർശനം നടത്തുന്നത്.

ഇറാനിലെ തുറമുഖ സ്ഫോടനം: 14 മരണം, 750 പേർക്ക് പരിക്ക്
ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്ത് ഉണ്ടായ വൻ സ്ഫോടനത്തിൽ 14 പേർ മരിക്കുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ദുരന്തത്തിൽ ഇറാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.