Iran

ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ സൈനിക നീക്കം അവസാനിപ്പിക്കാമെന്ന് ഇറാൻ
ഇറാൻ വെടിനിർത്തൽ പ്രഖ്യാപനം തള്ളി. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി അറിയിച്ചു. ഇസ്രായേലും ഇറാനും വെടിനിർത്തലിന് തയ്യാറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചെന്ന് ട്രംപ്; ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ് അറിയിച്ചു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

ഖത്തർ യുഎസ് സൈനിക താവളത്തിന് നേരെ ആക്രമണം; കൊച്ചി-ഷാർജ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു
ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് മാറ്റം വരുത്തി. കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു. ദോഹയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനം റദ്ദാക്കിയിട്ടുണ്ട്.

ഖത്തറിലെ യുഎസ് സൈനിക താവളത്തില് ഇറാന്റെ ആക്രമണം; യുഎഇ വിമാനങ്ങൾ റദ്ദാക്കി
ഇറാനിലെ ആണവ കേന്ദ്രങ്ങള്ക്കെതിരായ യുഎസ് ആക്രമണത്തിന് പിന്നാലെ ഖത്തറിലെ യുഎസ് സൈനിക താവളത്തില് ഇറാന് ആക്രമണം നടത്തി. ആക്രമണത്തെ തുടര്ന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സര്വീസുകള് റദ്ദാക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യക്കാര്ക്ക് ഇന്ത്യന് എംബസി മുന്നറിയിപ്പ് നല്കുകയും അമേരിക്കന് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില് അടിയന്തര യോഗം വിളിച്ചുചേര്ക്കുകയും ചെയ്തു.

ഖത്തറിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം
ഖത്തറിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. അൽ-ഉദൈദിലെ യുഎസ് താവളമാണ് പ്രധാന ലക്ഷ്യം. ഖത്തർ ആക്രമണം സ്ഥിരീകരിച്ചതോടെ ഇന്ത്യന് എംബസി ഖത്തറിലെ ഇന്ത്യക്കാര്ക്ക് ജാഗ്രതാ നിര്ദേശം നല്കി.

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്ക്ക് നേരെ ഇറാന്റെ മിസൈല് ആക്രമണം
ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഏകദേശം പത്തോളം മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ട്രംപിന്റെ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിന് ശേഷമാണ് ആക്രമണം ഉണ്ടായത്.

ഇസ്രായേലിലേക്ക് മിസൈൽ വർഷം; ഖത്തർ വ്യോമപാത അടച്ചു
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തർ അന്താരാഷ്ട്ര വ്യോമപാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താല്കാലികമായി അടച്ചതായി ഖത്തര് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് മിസൈൽ വർഷമുണ്ടായി.

അമേരിക്കയിൽ ഇറാൻ പന്തു തട്ടുമോ? ലോകകപ്പ് നടക്കാനിരിക്കെ ആശങ്കകൾ ഉയരുന്നു
അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ്റെ പങ്കാളിത്തം സംശയത്തിൽ. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇറാൻ്റെ പങ്കാളിത്തം സംശയത്തിലായി തുടരുന്നു.

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 1,713 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു
ഇസ്രായേലുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ ഇറാനിൽ നിന്ന് 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിച്ചു. ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ആറാം വിമാനം ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയതോടെ 1,713 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക അറിയിച്ച് യുഎൻ
യുഎസിൻ്റെ ഇറാൻ ആക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ആശങ്ക പ്രകടിപ്പിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്നും സമാധാനം ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ യുഎൻ അംഗരാജ്യങ്ങളും സംയമനത്തോടെ പ്രവർത്തിക്കണമെന്നും ഗുട്ടറെസ് ആഹ്വാനം ചെയ്തു.

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ഭീഷണി
അമേരിക്കയുടെ ആണവ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇറാനിയൻ പാർലമെന്റ് പ്രമേയം പാസാക്കി. ഈ തീരുമാനം ലോകത്തിലെ എണ്ണ വ്യാപാരത്തെയും, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്കെതിരായ ആക്രമണത്തെ അപലപിച്ച് റഷ്യ
ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു. അമേരിക്കയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന് സംഘര്ഷം അവസാനിപ്പിക്കാന് നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങള് അനിവാര്യമാണെന്നും റഷ്യ വ്യക്തമാക്കി.