Iran

ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന ട്രംപിന്റെ വാദത്തെ തള്ളി ഖമേനി
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി തള്ളി. ട്രംപിന്റെ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പരിഹസിച്ചു. അമേരിക്കൻ പ്രസിഡന്റ് അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇറാൻ; യുഎൻ ഉപരോധം കടുക്കുന്നു
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ അംബാസിഡർമാരെ ഇറാൻ തിരിച്ചുവിളിച്ചു. ഇറാനെതിരെയുള്ള യു എൻ ഉപരോധങ്ങൾ പുനസ്ഥാപിക്കാൻ ഇ-ത്രീ രാജ്യങ്ങൾ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. നാളെ മുതൽ ഇറാനെതിരെയുള്ള ഉപരോധം നിലവിൽ വരും.

ഇന്ത്യന് മാധ്യമങ്ങള്ക്കെതിരെ വിമര്ശനവുമായി ഇറാന്; തെറ്റായ വാര്ത്തകള് നല്കിയെന്ന് ആരോപണം
ഇന്ത്യന് മാധ്യമങ്ങള്ക്കെതിരെ വിമര്ശനവുമായി ഇറാന് എംബസി രംഗത്ത്. ആയത്തുള്ള അലി ഖമേനിയെക്കുറിച്ച് തെറ്റായ വാര്ത്തകള് നല്കിയെന്ന് ആരോപിച്ചാണ് വിമര്ശനം. ഇറാന്റെ പരമോന്നത നേതാവിനെക്കുറിച്ച് തെറ്റായ വിവരങ്ങള് നല്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇറാന് എംബസി വ്യക്തമാക്കി.

ഇസ്രായേൽ യുദ്ധം: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ
ഇസ്രായേലുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. യുദ്ധത്തിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ഇറാൻ അറിയിച്ചു. ഡൽഹിയിലെ ഇറാനിയൻ എംബസി സോഷ്യൽ മീഡിയയിലൂടെയാണ് നന്ദി അറിയിച്ചത്.

ഇറാനെ ചർച്ചയ്ക്കെത്തിക്കാൻ വൻ വാഗ്ദാനങ്ങളുമായി യുഎസ്; നിർണായക വിവരങ്ങൾ പുറത്ത്
ഇസ്രായേൽ-ഇറാൻ സംഘർഷം നിലനിൽക്കുമ്പോൾ യുഎസ്സും ഇറാനും തമ്മിൽ ചർച്ചകൾ നടത്തിയതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിവിൽ ആണവ പദ്ധതിക്കായി 30 ബില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തു. ഉപരോധങ്ങളിൽ ഇളവ് വരുത്താനും വിദേശ ബാങ്ക് അക്കൗണ്ടുകളിലുള്ള ഇറാന്റെ പണം ഉപയോഗിക്കാൻ അനുമതി നൽകാനും ധാരണയായിട്ടുണ്ട്.

ഇറാന്റെ ആണവ കേന്ദ്രങ്ങള് തകര്ത്ത വിഷയത്തില് ഇന്ന് പെന്റഗണ് വിശദീകരണം നല്കുമെന്ന് ട്രംപ്
ഇറാന്റെ ആണവ നിലയങ്ങള് ആക്രമിച്ചതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള് ഇന്ന് പെന്റഗണ് പുറത്തുവിടുമെന്ന് ഡൊണാള്ഡ് ട്രംപ് അറിയിച്ചു. അമേരിക്കന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കാണും. സിഎന്എന്, ന്യൂയോര്ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങള് വസ്തുതകളെ വളച്ചൊടിച്ച് വ്യാജവാര്ത്ത നല്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇറാൻ കൂടുതൽ ശക്തൻ; മിഡിൽ ഈസ്റ്റിൽ പാശ്ചാത്യ ആധിപത്യം അവസാനിക്കുന്നു: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
ഇസ്രായേൽ ആക്രമണത്തിന് ശേഷം ഇറാൻ കൂടുതൽ കരുത്തോടെ തിരിച്ചുവന്നുവെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. ഇത് പശ്ചിമേഷ്യയിൽ പുതിയ സന്തുലിതാവസ്ഥയുടെ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയത്തുള്ള അലി ഖാംനഈ എന്ന പോരാളിയുടെ നേതൃത്വത്തെയും ലോകമെമ്പാടുമുള്ള പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തതിൽ അഭിമാനമെന്ന് ട്രംപ്
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തതിലും സംഘർഷം അവസാനിപ്പിച്ചതിലും തനിക്ക് അഭിമാനമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇസ്രായേൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനിടെ, ഇറാനെതിരെ ഇസ്രായേൽ നേടിയത് ചരിത്ര വിജയമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ഇറാനെതിരായ വിജയം തലമുറകളോളം നിലനിൽക്കും: നെതന്യാഹു
വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിച്ചു. ഇറാന്റെ ആണവ പദ്ധതികൾ തകർത്തതിൽ അമേരിക്കയ്ക്ക് നന്ദി അറിയിച്ച് നെതന്യാഹു. ട്രംപിന്റെ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

ട്രംപിന്റെ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പിന് പിന്നാലെ ഇറാനിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ ആക്രമണം നടത്തിയെന്ന വാർത്തകൾ പുറത്തുവരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു.

ട്രംപിന് വഴങ്ങി ഇസ്രായേൽ; യുദ്ധവിമാനങ്ങൾ മടങ്ങുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഇസ്രായേൽ ഇറാനുമായുള്ള സൈനിക നടപടികൾക്ക് താൽക്കാലികമായി വിരാമമിട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ടെലിഫോണിൽ സംസാരിച്ചു. ഇറാനിലേക്കുപോയ ഇസ്രായേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് അറിയിച്ചു.

ഇസ്രായേൽ ബോംബ് വർഷിക്കരുത്; വിമർശനവുമായി ട്രംപ്
ഇസ്രായേലിനും ഇറാനുമെതിരെ വിമർശനവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇരു രാജ്യങ്ങളും വെടിനിർത്തൽ ധാരണ ലംഘിച്ചുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ആണവ പദ്ധതികൾ വീണ്ടും തുടങ്ങാൻ ഇറാന് സാധിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.