Indus Waters Treaty

പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഭീകരതയെ പിന്തുണയ്ക്കുന്നിടത്തോളം വിട്ടുവീഴ്ചയില്ല
ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ വിമർശനവുമായി രംഗത്ത്. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരാക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

സിന്ധു നദീജല കരാർ പുനഃപരിശോധിക്കണം; ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ
സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെ തുടർന്ന് അത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ഇന്ത്യക്ക് കത്തയച്ചു. സിന്ധ് പ്രദേശം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ജലവിതരണം പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യ ദയ കാണിക്കണമെന്നും പാകിസ്താൻ അഭ്യർത്ഥിച്ചു.

സിന്ധു നദീജല കരാർ: ഇന്ത്യയുടെ ജലം ഇന്ത്യയുടെ നേട്ടത്തിനായി ഉപയോഗിക്കും – പ്രധാനമന്ത്രി മോദി
സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ത്യയുടെ ജലസ്രോതസ്സുകൾ രാജ്യത്തിന്റെ താൽപര്യങ്ങൾക്കനുസൃതമായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കരാർ മരവിപ്പിച്ചത്.

സിന്ധു നദീതട കരാർ റദ്ദാക്കൽ: പാകിസ്താനിൽ വരൾച്ച രൂക്ഷം
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീതട കരാർ റദ്ദാക്കിയതിനെ തുടർന്ന് പാകിസ്താനിൽ വരൾച്ച രൂക്ഷമായിരിക്കുന്നു. ചെനാബ് നദിയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഈ സംഭവവികാസം പാകിസ്താനിൽ വലിയ ജലക്ഷാമത്തിന് കാരണമാകുമെന്ന ആശങ്ക ഉയർത്തുന്നു.

പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളവും പോകില്ല; സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചു. പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും എത്തില്ലെന്ന് കേന്ദ്ര ജലവകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. ഹ്രസ്വകാല, ദീർഘകാല നടപടികൾക്ക് പുറമേ അടിയന്തര നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സിന്ധുനദീജല കരാർ മരവിപ്പിക്കൽ: ഇന്ത്യയുടെ നടപടി അപക്വമെന്ന് പാകിസ്താൻ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി അപക്വമാണെന്ന് പാകിസ്താൻ. ഇന്ത്യയുടെ നടപടി ഭീരുത്വപരവും ജലയുദ്ധത്തിന് തുല്യമാണെന്നും പാകിസ്താൻ ഊർജ്ജ മന്ത്രി അവൈസ് ലെഗാരി പറഞ്ഞു. സിന്ധു നദിയിലെ ഓരോ തുള്ളി വെള്ളത്തിലും പാകിസ്ഥാന് അവകാശമുണ്ടെന്നും അത് സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കെതിരെ പാക് ഉപപ്രധാനമന്ത്രിയുടെ വിമർശനം
ഇന്ത്യയുടെ നടപടികൾ പക്വതയില്ലാത്തതാണെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദർ. പാകിസ്താനെതിരെ ഇന്ത്യയുടെ പക്കൽ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകാൻ പാകിസ്താൻ ഉന്നതതല യോഗം ചേർന്നു.

പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കി
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാർ റദ്ദാക്കിയത്. പാകിസ്താനിലെ ജലവിതരണത്തെ സാരമായി ബാധിക്കുന്ന നടപടിയാണിത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഇത് ബാധിക്കും.