Indrans

ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്നു; പുതിയ സിനിമയുടെ പോസ്റ്ററുകൾ വൈറൽ
ഇന്ദ്രൻസും മീനാക്ഷി അനൂപും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആയിഷ ബീഗമായി മീനാക്ഷിയും ബാലൻ നായരായി ഇന്ദ്രൻസും എത്തുന്നു. സിനിമയുടെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ കഥാപാത്രങ്ങളെ അനുകരിച്ച് താൻ അഭിനയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ടി. പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഇന്ദ്രൻസിന്റെ ‘ചിന്ന ചിന്ന ആസൈ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിൽ ഇന്ദ്രൻസും മധുബാലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വർഷാ വാസുദേവാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് സിനിമ നിർമ്മിക്കുന്നത്.

സൂര്യ 45-ൽ മലയാളി താരങ്ങൾ; ഇന്ദ്രൻസും സ്വാസികയും പ്രധാന വേഷങ്ങളിൽ
സൂര്യ 45 എന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആർകെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക. 12 വർഷത്തിനു ശേഷം ഇന്ദ്രൻസ് തമിഴിലേക്ക് തിരിച്ചെത്തുകയാണ്.

68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച് നടൻ ഇന്ദ്രൻസ്; അഭിനന്ദനവുമായി മന്ത്രി
നടൻ ഇന്ദ്രൻസ് 68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ചു. സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ 1483 പേരും വിജയിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പത്താം ക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ അടുത്ത ലക്ഷ്യം.

68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്
അറുപത്തിയെട്ടാം വയസ്സിൽ നടൻ ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ നടന്ന പരീക്ഷയിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ആദ്യ ദിവസം പരീക്ഷ നടന്നത്. പത്താം ക്ലാസ് പാസാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഇന്ദ്രൻസ് ഈ പരീക്ഷയെഴുതുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്: ആരോപണങ്ങളെക്കുറിച്ച് അറിവില്ലെന്ന് ഇന്ദ്രൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് നടൻ ഇന്ദ്രൻസ് വ്യക്തമാക്കി. ആരോപണങ്ങൾ അന്വേഷിക്കുന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.