Indian Economy

നോട്ട് നിരോധനത്തിന് ഒമ്പത് വർഷം: ലക്ഷ്യമെത്രത്തോളമെന്ന് വിലയിരുത്തൽ
2016 നവംബർ 8-നാണ് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. കള്ളപ്പണം തടയുക, തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുക, മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു കേന്ദ്രസർക്കാർ ഈ നീക്കം നടത്തിയത്. എന്നാൽ, നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്നും കറൻസി നോട്ടുകളുടെ ഉപയോഗം വർധിച്ചെന്നും ആർബിഐയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേരളത്തിൽ സ്വര്ണവില സർവകാല റെക്കോർഡിൽ; ഒരു പവൻ 94520 രൂപ
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും സര്വകാല റെക്കോര്ഡിലേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 94520 രൂപയാണ് വില. ഡോളർ ദുർബലമാകുന്നതും ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതുമാണ് സ്വർണവില ഉയരാൻ കാരണം.

15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും: വിനോദ് തരകൻ
15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ക്ലേസിസ് മാനേജിംഗ് ഡയറക്ടർ വിനോദ് തരകൻ അഭിപ്രായപ്പെട്ടു. തിരുവല്ലയിൽ മുളമൂട്ടിലച്ചൻ ഫൗണ്ടേഷനും സിഎംഎസ് കോളേജും ചേർന്ന് സംഘടിപ്പിച്ച ടോക്സ് ഇന്ത്യ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൽപ്പാദന മേഖലയിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിഎസ്ടി ഇളവുകൾ നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പുതിയ ജിഎസ്ടി നിരക്കുകൾ നാളെ പ്രാബല്യത്തിൽ വരും. ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മധ്യവർഗത്തിനും കർഷകർക്കും സ്ത്രീകൾക്കും ജിഎസ്ടി പരിഷ്കരണം ഇരട്ടി മധുരം നൽകുന്ന ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇത് എല്ലാ മേഖലയിലുള്ളവർക്കും, പ്രത്യേകിച്ച് മധ്യവർഗത്തിനും, യുവാക്കൾക്കും പ്രയോജനകരമാകും. 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് മേലുള്ള 25% പിഴ; ട്രംപിന്റെ തീരുമാനം പിൻവലിക്കാൻ സാധ്യതയെന്ന് കേന്ദ്ര സർക്കാർ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴ തീരുവ നവംബർ 30-ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. ഇന്ത്യയും യു എസും തമ്മിലുള്ള തുടർച്ചയായ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു. കയറ്റുമതിയിൽ ഒരു ട്രില്യൺ യുഎസ് ഡോളറിലെത്താനുള്ള പാതയിലാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ: ഓഹരി വിപണിയിൽ മുന്നേറ്റം
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഡൽഹിയിൽ നടക്കാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം രേഖപ്പെടുത്തി. സെൻസെക്സ് 360 പോയിന്റും നിഫ്റ്റി 104 പോയിന്റും ഉയർന്നു. രൂപയുടെ മൂല്യത്തിലും വർധനവുണ്ടായി.

ജിഎസ്ടി പരിഷ്കരണം ലക്ഷ്യമിടുന്നത് കോടിക്കണക്കിന് ആളുകളെ സഹായിക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജിഎസ്ടി പരിഷ്കരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. കോടിക്കണക്കിന് ആളുകളെ സഹായിക്കുന്നതിനും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ജിഎസ്ടി പരിഷ്കരണമെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതിയിൽ വലിയ ഇളവുകൾ വരുത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജിഎസ്ടി വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി വിമർശനമുന്നയിച്ചു.

ജിഎസ്ടി ഘടനയിൽ നിർണ്ണായക മാറ്റം; ഇനി രണ്ട് സ്ലാബുകൾ മാത്രം
ജിഎസ്ടി കൗൺസിൽ പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം നൽകി. ഇനി 5 %, 18% സ്ലാബുകൾ മാത്രമാകും ഉണ്ടാകുക എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. 2017 ൽ പ്രഖ്യാപിച്ച ജിഎസ്ടി ഘടനയിലാണ് ഇപ്പോൾ ഈ വലിയ മാറ്റം വരുത്തിയിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ പുതിയ ഇരട്ട നികുതി ഘടന പ്രാബല്യത്തിൽ വരും.

പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപി; വളർച്ച 7.8 ശതമാനം
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ പ്രവചനങ്ങൾ തെറ്റിച്ച് കുതിപ്പ് തുടരുന്നു. 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 7.8 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തി.

അമേരിക്കയുടെ അധിക നികുതി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച
അമേരിക്കയുടെ അധിക നികുതി പ്രാബല്യത്തിൽ വന്നതോടെ രൂപയുടെ മൂല്യം സർവകാല താഴ്ചയിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി ഇടിഞ്ഞു. കയറ്റുമതി മേഖലയ്ക്ക് നേട്ടമില്ലെങ്കിലും, വിദേശത്ത് നിന്ന് പണം അയക്കുന്നവർക്ക് ഇത് ഗുണകരമാകും.

ജിഎസ്ടിയില് നിർണായക മാറ്റം; 12%, 28% സ്ലാബുകൾ ഒഴിവാക്കുന്നു
ജി.എസ്.ടി. നവീകരണത്തിനുള്ള കേന്ദ്രത്തിന്റെ പരിഷ്കരണ ശിപാർശ മന്ത്രിതല സമിതി അംഗീകരിച്ചു. 12%, 28% സ്ലാബുകൾ ഒഴിവാക്കി 5%, 18% സ്ലാബുകളാകും ഇനി ഉണ്ടാകുക. സിഗരറ്റ്, പാന്മസാല തുടങ്ങിയവയുടെ 40 ശതമാനം ഉയർന്ന തീരുവയിൽ മാറ്റമുണ്ടാകില്ല.